Worker Accommodation ഫ്രീ ഇന്റർനെറ്റ് മുതൽ കുടിക്കാൻ തണുത്ത വെള്ളം വരെ; തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കർശന പരിശോധനയുമായി യുഎഇ, നിയമലംഘകർക്കെതിരെ നടപടി

Worker Accommodation അബുദാബി: വേനൽച്ചൂട് കടുക്കുന്നതിനു മുന്നോടിയായി രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കർശന നിർദ്ദേശം നൽകി യുഎഇ. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. തൊഴിലാളികൾക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴിൽ സാഹചര്യം’ എന്ന പ്രമേയത്തിൽ രാജ്യവ്യാപക ബോധവൽക്കരണ ക്യാംപെയിനും മന്ത്രാലയം തുടക്കം കുറിച്ചു.

തൊഴിലാളി ക്യാംപുകൾ നിർബന്ധമായും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി താമസസ്ഥലം സുരക്ഷിതവും ശുചിത്വവുമുള്ളതാണെന്ന് ഉറപ്പാക്കണം. വേനൽക്കാലത്ത് കുടിക്കാൻ തണുത്ത വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാൻ ലോക്കറുകൾ, വാർത്താവിനിമയത്തിനായി ഇന്റർനെറ്റ് സൗകര്യം എന്നിവയും നിർബന്ധം. ഇതിൽ വീഴ്ച വരുത്തുന്നവർ രാജ്യത്തിന്റെ ലേബർ വെൽഫെയർ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ലേബർ ക്യാംപുകളിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരിക്കണം. നിരീക്ഷണ ക്യാമറകളും നിർബന്ധം. തൊഴിലാളികളുടെ ആവശ്യങ്ങൾ കേൾക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രത്യേക സൂപ്പർവൈസർമാരെ നിയമിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

Holiday ബലിപെരുന്നാൾ; ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Holiday ദുബായ്: ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒരാഴ്ച്ചത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 31 വെള്ളിയാഴ്ച വരെയായിരിക്കും അവധി. അവധിക്ക് ശേഷം ജൂൺ ഒന്ന് തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 27 ബുധനാഴ്ചയാണ് യുഎഇയിൽ ഇത്തവണത്തെ ബലിപെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഹജ്ജ് കർമ്മങ്ങളിലെ പ്രധാന ദിവസമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെരുന്നാൾ തീയതികളിൽ ഔദ്യോഗികമായി അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

Traffic Rules ട്രാഫിക് നിയമങ്ങൾ ലംഘിച്ചു; യുഎഇയിൽ 170 ബൈക്കുകൾ പിടിച്ചെടുത

Traffic Rules റാസൽഖൈമ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച 170 ബൈക്കുകൾ പിടിച്ചെടുത്ത് റാസൽഖൈമ പോലീസ്. ഏപ്രിൽ 10 ന് ആരഭിച്ച പ്രത്യേക ട്രാഫിക് സുരക്ഷാ ക്യാംപെയിനിലാണ് നടപടി.

പിടിച്ചെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും റോഡിലിറക്കാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നും പലതിനും മതിയായ ലൈസൻസില്ലെന്നും ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല അബ്ദുൽറഹ്‌മാൻ അൽ നുഐമി വ്യക്തമാക്കി.

Relief Measures മിഡിൽ ഈസ്റ്റ് സംഘർഷം; 2026 മാർച്ച് മുതൽ യുഎഇ നിവാസികൾക്കും ബിസിനസുകൾക്കും ലഭിച്ച ആശ്വാസ നടപടികൾ….

Relief Measures ദുബായ്: 2026 മാർച്ചിൽ മിഡിൽ ഈസ്റ്റ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, പ്രാദേശിക സാമ്പത്തിക തകർച്ചകളിൽ നിന്ന് ബിസിനസുകളെയും താമസക്കാരെയും സംരക്ഷിക്കാൻ യുഎഇ അധികൃതർ വിപുലമായ പാക്കേജ് അവതരിപ്പിച്ചു. സെൻട്രൽ ബാങ്ക്, ദുബായ് അധികൃതർ, റെഗുലേറ്റർമാർ, യുഎഇ ബാങ്കുകൾ എന്നിവർ പ്രഖ്യാപിച്ച പിന്തുണാ നടപടികൾ പണലഭ്യത നിലനിർത്തുന്നതിലും സമ്പദ് വ്യവസ്ഥയിലൂടെ വായ്പയുടെ ഒഴുക്ക് നിലനിർത്തുന്നതിലും ബിസിനസുകൾക്കുള്ള ഹ്രസ്വകാല പ്രവർത്തന ചെലവുകൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ബാങ്കുകൾ ഉപഭോക്താക്കൾക്കായി വായ്പ തിരിച്ചടവ് ആശ്വാസവും പുനഃസംഘടനാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് അധികൃതർ സർക്കാർ ഫീസ് മാറ്റിവയ്ക്കുകയും കസ്റ്റംസ് സമയപരിധി ദീർഘിപ്പിക്കുകയും താമസവുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

ഗൾഫ് മേഖലയിലുടനീളമുള്ള ബിസിനസുകൾ ഷിപ്പിംഗ് തടസ്സങ്ങൾ, ഉയർന്ന ഇൻഷുറൻസ്, ചരക്ക് ചെലവുകൾ, ചില മേഖലകളിൽ ടൂറിസത്തിന്റെ ആവശ്യകത കുറയൽ, വിശാലമായ പ്രാദേശിക അസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ. ഹ്രസ്വകാല സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിലൂടെയും, ബിസിനസ് തുടർച്ചയെ പിന്തുണയ്ക്കുന്നതിലൂടെയും, നിലവിലുള്ള പ്രാദേശിക സംഘർഷത്തിന് മറുപടിയായി തൊഴിൽ സംരക്ഷിക്കുന്നതിലൂടെയും സമയബന്ധിതവും കേന്ദ്രീകൃതവുമായ ആശ്വാസം’ നൽകുന്നതിനാണ് യുഎഇയുടെ സാമ്പത്തിക പ്രതികരണ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

മാർച്ച് 17-ന് യുഎഇ സെൻട്രൽ ബാങ്ക് ധനകാര്യ സ്ഥാപന പ്രതിരോധ പാക്കേജ് ആരംഭിച്ചു. സാമ്പത്തിക സ്ഥിരത നിലനിർത്തുക, വായ്പാ വ്യവസ്ഥകൾ കർശനമാക്കുന്നത് തടയുക, പ്രാദേശിക അനിശ്ചിതത്വം ബാധിച്ച ബിസിനസുകൾക്കും വ്യക്തികൾക്കും ബാങ്കുകൾ തുടർന്നും വായ്പ നൽകുന്നത് ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം.

Damac Hills ദുബായിലെ ഡമാക് ഹിൽസിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി പാർക്കിൻ; നിരക്കുകൾ അറിയാം….

Damac Hills ദുബായ്: ദുബായിലെ ഡമാക് ഹിൽസിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി പാർക്കിൻ. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിംഗ് സമയം.

താരിഫുകൾ ഇപ്രകാരമാണ്:

അര മണിക്കൂർ: 2 ദിർഹം

ഒരു മണിക്കൂർ: 4 ദിർഹം

2 മണിക്കൂർ: 8 ദിർഹം

3 മണിക്കൂർ: 12 ദിർഹം

4 മണിക്കൂർ: 16 ദിർഹം

സബ്‌സ്‌ക്രിപ്ഷൻ പാക്കേജും പാർക്കിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മാസം 300 ദിർഹവും 3 മാസം 800 ദിർഹവും 6 മാസം 1,600 ദിർഹവും 1 വർഷം 2000 ദിർഹവുമാണ് സബ്‌സ്‌ക്രിപ്ഷൻ പാക്കേജിന്റെ നിരക്ക്.

അതേസമയം, ദുബായിലെ പെയ്ഡ് പാർക്കിംഗ് സേവനദാതാക്കളായ പാർക്കിൻ കമ്പനിക്ക് നടപ്പുവർഷത്തെ ആദ്യ പാദത്തിൽ റെക്കോർഡ് വരുമാനവും ലാഭവുമാണ് ലഭിച്ചിരിക്കുന്നത്. പാർക്കിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയതോടെ പിഴകളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 7,54,300 പിഴകളാണ് പാർക്കിൻ ഈടാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,69,300 ആയിരുന്നു. ജനുവരിയിൽ 2.8 ലക്ഷവും ഫെബ്രുവരിയിൽ 2.53 ലക്ഷവും മാർച്ചിൽ 2.21 ലക്ഷവും പിഴകളാണ് രേഖപ്പെടുത്തിയത്.

നിരീക്ഷണത്തിനായി സ്മാർട്ട് സ്‌കാൻ കാർ ക്യാമറ സംവിധാനം വ്യാപകമാക്കിയതാണ് നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. നിലവിൽ 28 സ്മാർട്ട് ഇൻസ്‌പെക്ഷൻ വാഹനങ്ങളാണ് നിരത്തിലുള്ളത്. ഇവ ഉപയോഗിച്ച് ആദ്യ പാദത്തിൽ മാത്രം രണ്ടു കോടിയിലേറെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്തു. കടുത്ത വേനൽക്കാലത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത്തരം അത്യാധുനിക സംവിധാനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Online Trading Scam യുഎഇയിൽ പ്രവാസിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; സ്ത്രീകൾക്ക് കിട്ടിയത് എട്ടിന്റെ പണി

Online Trading Scam ദുബായ്: യുഎഇയിൽ പ്രവാസിയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്ത്രീകൾക്ക് കിട്ടിയത് എട്ടിന്റെ പണി. രാജ്യാന്തര വിപണിയിൽ നിക്ഷേപം നടത്തി ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പ്രവാസിയുടെ കയ്യിൽ നിന്നും രണ്ട് സ്ത്രീകൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. കേസിൽ പ്രതികളായ സ്ത്രീകൾ തട്ടിപ്പിന് ഇരയായ പ്രവാസിയ്ക്ക് നഷ്ടപരിഹാരമായി 7,00,000 ദിർഹം നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ഏകദേശം ഒന്നരക്കോടിയിലേറെ രൂപയാണ് സ്ത്രീകൾ തട്ടിപ്പിനിരയായ വ്യക്തിയ്ക്ക് നഷ്ടപരിഹാരമായി കൊണ്ടുക്കേണ്ടി വരിക.

യുവതികളുടെ തട്ടിപ്പിൽ പ്രവാസിയ്ക്ക് നഷ്ടമായത് തന്റെ വർഷങ്ങളായുള്ള സമ്പാദ്യമാണ്. സ്വർണം, എണ്ണ തുടങ്ങിയവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അംഗീകൃത കമ്പനിയാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഇരയായ പ്രവാസിയെ സമീപിച്ചത്. യുഎഇയിൽ ലൈസൻസുള്ള സ്ഥാപനമാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ രേഖകളും ഇവർ കൈമാറിയിരുന്നു. ഇതെല്ലാം വിശ്വസിച്ച പ്രവാസി പല ഘട്ടങ്ങളിലായി പണം നിക്ഷേപിച്ചു. കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 6 ലക്ഷം ദിർഹത്തിലേറെ രൂപ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ഥാപനത്തിന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ അധികാരമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. പണം അപഹരിക്കാനായി പ്ലാറ്റ്ഫോമിൽ വ്യാജ ട്രേഡിങ് വിവരങ്ങളും കൃത്രിമമായി ഉണ്ടാക്കിയ നഷ്ടങ്ങളും കാണിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

സമ്പാദ്യം നഷ്ടമായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ പരാതിക്കാരന് തന്റെയും ഭാര്യയുടെയും ആഭരണങ്ങളും മറ്റും വിൽക്കേണ്ടി വന്നതായും കോടതിയിൽ ബോധിപ്പിച്ചു. താൻ അക്കൗണ്ട് ഉപയോഗിക്കാൻ നൽകുക മാത്രമാണ് ചെയ്തതെന്നും ഇടപാടുകളെക്കുറിച്ച് അറിവില്ലെന്നുമാണ് ഒരു പ്രതി വാദിച്ചതെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഇരയുടെ സാമ്പത്തികവും മാനസികവുമായ തകർച്ചയ്ക്ക് പ്രതികൾ ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി. 7 ലക്ഷം ദിർഹത്തിന് പുറമെ നിയമപരമായ പലിശയും കോടതി ചെലവുകളും പ്രതികൾ നൽകണമെന്നും കോടതി വിധിച്ചു.

ദുബായ് സാലിക്കിന് ആദ്യ പാദത്തിൽ കോടികളുടെ ലാഭം; ടാഗ് ആക്ടിവേഷനിലും പാർക്കിംഗ് സേവനങ്ങളിലും വൻ വളർച്ച

Dubai Salik fines ദുബായ്: ദുബായിലെ ഏക ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് 2026-ലെ ആദ്യ പാദത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിട്ടു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പിഴ ഇനത്തിൽ മാത്രം 6.91 കോടി ദിർഹം ലഭിച്ചതായി കമ്പനി അറിയിച്ചു. പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് മാർച്ചിൽ വാഹനത്തിരക്ക് കുറഞ്ഞെങ്കിലും പിഴ വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർദ്ധനവുണ്ടായി. പ്രാദേശിക സൈനിക നീക്കങ്ങളെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മാർച്ചിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്കും ഓഫീസുകൾ വർക്ക് ഫ്രം ഹോം രീതിയിലേക്കും മാറിയിരുന്നു. ഇത് സാലിക് ഗേറ്റുകൾ വഴിയുള്ള യാത്രകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെങ്കിലും കമ്പനിയുടെ ആകെ ലാഭത്തെ കാര്യമായി ബാധിച്ചില്ല. 2026 ക്വാർട്ടർ 1-ൽ 36.93 കോടി ദിർഹം ലാഭം രേഖപ്പെടുത്തി. 72.89 കോടി ദിർഹം. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 3 ശതമാനം കുറവുണ്ടായി. ആകെ 14.57 കോടി ചാർജ് ചെയ്യാവുന്ന യാത്രകളാണ് നടന്നത്. ഇതിൽ തിരക്കുള്ള സമയത്തെ (6 ദിർഹം) യാത്രകൾ 5.37 കോടിയും അല്ലാത്തവ (4 ദിർഹം) 7.59 കോടിയുമാണ്. സാലിക്കിന്റെ ആകെ വരുമാനത്തിന്റെ 9.5 ശതമാനവും പിഴകളിൽ നിന്നാണ്. ടോൾ വരുമാനത്തിൽ 6 ശതമാനം ഇടിവുണ്ടായെങ്കിലും മറ്റ് സേവനങ്ങളിലൂടെ സാലിക് നേട്ടമുണ്ടാക്കി. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിലൂടെ ടാഗ് ആക്ടിവേഷൻ ഫീസായി 1.22 കോടി ദിർഹം ലഭിച്ചു (6.1% വർദ്ധനവ്). ദുബായ് മാൾ, ദുബായ് എയർപോർട്ട്, പാർക്കോണിക് എന്നിവയുമായുള്ള സഹകരണത്തിലൂടെ പാർക്കിംഗ് പേയ്‌മെന്റ് ഇനത്തിൽ വരുമാനം 147 ശതമാനം വർദ്ധിച്ച് 80 ലക്ഷം ദിർഹമായി.

യുഎഇയിൽ സാധനങ്ങൾ ഇനി ലാഭത്തിൽ വാങ്ങാം; മന്ത്രാലയത്തിന്റെ പ്രൈസ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമിൽ പുതിയ സംവിധാനം

UAE grocery platform അബുദാബി: യുഎഇയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം അറിയാനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കൂടുതൽ സ്മാർട്ടാകുന്നു. താമസക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കൂടി ഇതിൽ ഉൾപ്പെടുത്താൻ സാമ്പത്തിക-ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ആരംഭിച്ച ‘എസൻഷ്യൽ ഗുഡ്‌സ് പ്രൈസ് പ്ലാറ്റ്‌ഫോമിൽ’ വൈകാതെ തന്നെ എഐ അസിസ്റ്റന്റ് ലഭ്യമാകും. ഉപഭോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങൾ വിശകലനം ചെയ്ത് അവർക്ക് ആവശ്യമായ സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ ലഭിക്കുമെന്ന് ഈ ചാറ്റ്‌ബോട്ട് നിർദ്ദേശിക്കും. ഷോപ്പിംഗിന് പോകുന്നതിന് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടിക പ്ലാറ്റ്‌ഫോമിൽ തയ്യാറാക്കാം. അതത് എമിറേറ്റിലെ ശരാശരി വില ഇതിലൂടെ അറിയാൻ സാധിക്കും. 12 പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലായി 33 ഇനങ്ങളുമായാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചതെങ്കിലും, നിലവിൽ 38-ലധികം അവശ്യസാധനങ്ങളുടെ വില ഇതിൽ തത്സമയം ലഭ്യമാണ്. പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന് കീഴിൽ 35-ലധികം ഇൻസ്പെക്ടർമാർ രാജ്യത്തുടനീളം ദിവസവും പരിശോധന നടത്തുന്നുണ്ട്. ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും പ്ലാറ്റ്‌ഫോമിലെ വിലയും ഒന്നാണോ എന്ന് ഇവർ ഉറപ്പുവരുത്തും. അനാവശ്യമായ വിലക്കയറ്റം തടയുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഈ പ്ലാറ്റ്‌ഫോം ആർക്കും ഉപയോഗിക്കാം. പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്ന വിലയും കടകളിലെ വിലയും തമ്മിൽ മാറ്റമുണ്ടെങ്കിൽ 8001222 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിക്കാവുന്നതാണ്. കൂടുതൽ റീട്ടെയിൽ സ്ഥാപനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ചേരാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുന്നു; യുഎഇയിൽ സ്വർണവില കുറഞ്ഞു; നിരക്കുകള്‍ അറിയാം

Dubai gold prices അബുദാബി: യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായതിനെത്തുടർന്ന് തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5.25 ദിർഹത്തിന്റെ കുറവാണ് വിപണിയിൽ ഉണ്ടായത്. അതേസമയം, മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിലും സ്വർണവിലയിൽ മാറ്റങ്ങൾ പ്രകടമാണ്. യുഎഇ വിപണിയിൽ തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 563.00 ദിർഹമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 568.25 ദിർഹമായിരുന്നു. 22 കാരറ്റ്: 521.25 ദിർഹം, 21 കാരറ്റ്: 499.75 ദിർഹം, 18 കാരറ്റ്: 428.25 ദിർഹം, 14 കാരറ്റ്: 334.00 ദിർഹം എന്നിങ്ങനെയാണ് നിരക്കുകള്‍. വെള്ളിയുടെ വിലയിൽ 1.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ .28 ശതമാനത്തിന്റെ കുറവുണ്ടായി. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഇറാന്റെ പ്രതികരണം “പൂർണ്ണമായും അസ്വീകാര്യമാണ്” എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ 33 ദിവസങ്ങൾ പിന്നിട്ടിട്ടും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായിട്ടില്ല. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്നും സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group