
Eid Al Adha ദുബായ്: വലിയ പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. 2026 ലെ ഈദ് അൽ അദ്ഹയ്ക്ക് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. മെയ് 26 ചൊവ്വാഴ്ച മുതൽ 2026 മെയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും പതിവ് വാരാന്ത്യ അവധികളായതിനാൽ ജീവനക്കാർക്ക് ആകെ ആറു ദിവസത്തെ നീണ്ട അവധി ലഭിക്കും.
മെയ് 27 ബുധനാഴ്ചയാണ് യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക. ഇത്തവണ യുഎഇ, സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങളിലെല്ലാം മെയ് 27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാൾ.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Iraqi Desert ഇറാഖ് മരുഭൂമിയിൽ ഇസ്രയേലിന് വീണ്ടും രഹസ്യ താവളം; നിർണായക വെളിപ്പെടുത്തൽ….
Iraqi Desert വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിനായി ഇറാഖ് മരുഭൂമിയിലെ രണ്ടാമതൊരു രഹസ്യ സൈനിക താവളം കൂടി ഇസ്രയേൽ ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഇറാഖിലെ മരുഭൂമിയിലുള്ള ഈ രഹസ്യ താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. 2025 ജൂണിൽ അമേരിക്കയും ഇസ്രയേലും ഒരു വശത്തും, ഇറാൻ മറുവശത്തുമായി നടന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേൽ ഈ രണ്ടാമത്തെ താവളം ഉപയോഗിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള സംഘർഷങ്ങൾ മുന്നിൽക്കണ്ട് 2024 അവസാനത്തോടെ തന്നെ ഇറാഖിലെ വിദൂര മരുഭൂമികളിൽ ഇസ്രയേൽ സൈന്യം താവളങ്ങൾ ഒരുക്കാൻ തുടങ്ങിയിരുന്നതായി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് വ്യോമ പിന്തുണ നൽകാനും, ഇന്ധനം നിറയ്ക്കാനും, അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചു. ഇതോടെ ഇറാൻ ഭൂപ്രദേശത്തേക്ക് ആഴത്തിൽ കടന്നുചെന്ന് ആക്രമണം നടത്താൻ ഇസ്രയേൽ വിമാനങ്ങൾക്ക് ദൂരപരിധി കുറയ്ക്കാൻ സാധിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന്റെ ആക്രമണ പദ്ധതികളിൽ ഈ താവളം നിർണായക പങ്കുവഹിച്ചതായും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിലും നിലവിലെ സംഘർഷങ്ങളിലും അമേരിക്കൻ വിമാനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി, ഇറാഖിന്റെ റഡാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കാൻ അമേരിക്ക ഇറാഖിന്മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. ഇതേത്തുടർന്ന് സ്വന്തം വ്യോമാതിർത്തി നിരീക്ഷിക്കാനും ശത്രുനീക്കങ്ങൾ കണ്ടെത്താനും ഇറാഖിന് അമേരിക്കൻ സേനയെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.
എന്നാൽ, ഇറാഖ് മണ്ണിൽ ഇസ്രയേലി സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇറാഖ് സുരക്ഷാ സേനാ വക്താവ് മേജർ ജനറൽ സഅദ് മഅൻ പ്രതികരിച്ചത്.
Big Ticket ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി ഇന്ത്യക്കാർക്ക് ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം
Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാർക്ക് ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം. ഒരു ലക്ഷം ദിർഹം (ഏകദേശം 26 ലക്ഷത്തിലേറെ രൂപ) സമ്മാനത്തുക പങ്കിട്ടെടുത്ത നാല് ഭാഗ്യശാലികളിൽ രണ്ട് പേരും ഇന്ത്യക്കാരാണ്. കേരളത്തിൽ നിന്നുള്ള ജവാദ് നസീറും ബാംഗ്ലൂർ സ്വദേശിയായ വിനയ് പുതുമനയുമാണ് ഭാഗ്യശാലികളായ ഇന്ത്യൻ പ്രവാസികൾ. മറ്റുള്ള രണ്ട് പേർ ബംഗ്ലാദേശ് സ്വദേശികളാണ്. വിജയികൾക്ക് ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം രൂപ) വീതം സമ്മാനമായി ലഭിക്കും.
ഖത്തറിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന മലയാളിയാണ്് ജവാദ് നസീർ. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ജവാദ് നസീർ ടിക്കറ്റെടുക്കുന്നത്. വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും തങ്ങൾ സുഹൃത്തുക്കൾ ഈ തുക പങ്കിട്ടെടുക്കുമെന്നും ജവാദ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ദുബായിൽ സ്ഥിരതാമസമാക്കിയ ബാംഗ്ലൂർ സ്വദേശി വിനയ് പുതുമന ആദ്യം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തിരുന്നത്. പിന്നീട് ഇദ്ദേഹം സ്വന്തമായി ടിക്കറ്റെടുത്തു തുടങ്ങി. ഓൺലൈനിലൂടെ എടുത്ത 037772 എന്ന ടിക്കറ്റാണ് വിനയിനെ തുണച്ചത്.
അജ്മാനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന 26-കാരനായ മുഹമ്മദ് സാഗർ ഷംസുൽ ഇസ്ലാം എന്ന ബംഗ്ലാദേശ് സ്വദേശി പത്തുപേരടങ്ങുന്ന സുഹൃദ് സംഘത്തോടൊപ്പമാണ് ടിക്കറ്റ് എടുത്തിരുന്നത്. സ്വന്തം ഭാവി സുരക്ഷിതമാക്കാൻ സുരക്ഷിതമായി ഈ തുക നിക്ഷേപിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
Iran War യുദ്ധം അവസാനിപ്പിക്കാൻ ഇറാന് അഞ്ച് നിർദ്ദേശങ്ങളുമായി യുഎസ്; തീരുമാനം വൈകിയാൽ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ട്രംപ്
Iran War വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാന് അഞ്ച് നിർദ്ദേശങ്ങളുമായി യുഎസ്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള 5 നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഒരു ആണവകേന്ദ്രം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ, ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ 25 ശതമാനം വിട്ടുനൽകില്ല, ഉപരോധവും യുദ്ധവും കാരണമുണ്ടായ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാൽ യുഎസിന്റെ നിർദേശങ്ങളോട് തണുത്ത പ്രതികരണം നടത്തിയ ഇറാൻ ചർച്ചയ്ക്ക് മുന്നോടിയായി യുഎസിനോടും 5 നിബന്ധനകൾ മുന്നോട്ടുവച്ചെന്നും ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു. ലബനനിൽ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാലേ ചർച്ചയ്ക്ക് തയാറെടുക്കൂവെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഉപരോധങ്ങൾ അവസാനിപ്പിക്കണം, മരവിച്ച ആസ്തികൾ വിട്ടുനൽകണം, യുദ്ധവും ഉപരോധവും കാരണമുണ്ടായ നഷ്ടം നികത്തണം, ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് ഇറാൻ ചർച്ചയ്ക്ക് മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകൾ.
അതേസമയം, ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമയം അതിവേഗം മുന്നോട്ടുപോകുകയാണ്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത് അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Unified Salary യുഎഇയിലെ സ്വകാര്യ മേഖലയിൽ ശമ്പള വിതരണത്തിൽ ജൂൺ 1 മുതൽ വൻ മാറ്റം; വിശദാംശങ്ങൾ….
Unified Salary ദുബായ്: യുഎഇയിൽ 2026 ജൂൺ 1 മുതൽ സ്വകാര്യ മേഖലയ്ക്ക് ഏകീകൃത ശമ്പള സമയപരിധി നിശ്ചയിച്ചു. രാജ്യത്തുടനീളമുള്ള വേതന പേയ്മെന്റുകൾ നിയന്ത്രിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ശമ്പളം നൽകുന്നതിനുള്ള സമയപരിധി മാനദണ്ഡമാക്കുന്ന വേതന സംരക്ഷണ സംവിധാനം (WPS) പ്രകാരം യുഎഇ ഒരു പുതിയ നിയമം അവതരിപ്പിച്ചു. പുതുക്കിയ നിയമം അനുസരിച്ച്, മുൻ മാസത്തെ ശമ്പളം ഓരോ ഗ്രിഗോറിയൻ മാസത്തിന്റെയും ആദ്യ ദിവസം നൽകണം. 2026 ജൂൺ 1 മുതൽ, ഈ തീയതിക്ക് ശേഷം നടത്തുന്ന പേയ്മെന്റുകൾ വൈകിയതായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലുടനീളം സമയബന്ധിതമായ വേതന വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഈ മാസം ആദ്യം പുറപ്പെടുവിച്ച മന്ത്രിതല പ്രമേയത്തെ തുടർന്നാണ് നടപടി. പുതിയ നിയന്ത്രണ പ്രകാരം, മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കമ്പനികളും അംഗീകൃത വേതന സംരക്ഷണ സംവിധാനത്തിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റ് പേയ്മെന്റ് ചാനലുകളിലൂടെയോ വേതനം വിതരണം ചെയ്യണം. മന്ത്രാലയത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തൊഴിലുടമകൾ ശമ്പള പേയ്മെന്റുകൾ സ്ഥിരീകരിക്കുന്ന രേഖകളും ഡാറ്റയും നൽകണം.
വേതന സംരക്ഷണ സംവിധാനം (WPS) പ്രകാരമുള്ള ശമ്പള പേയ്മെന്റുകൾ കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിന് യുഎഇ വ്യക്തമായ പരിധികൾ രൂപപ്പെടുത്തിയിട്ടുണ്ട്. കൃത്യസമയത്ത് വേതനം നൽകുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കും.
ബറക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം: രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് യുഎഇ
UAE Barakah nuclear plant drone attack അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബറക ആണവോർജ്ജ നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് നേരെ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. പടിഞ്ഞാറൻ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടന്നുകയറിയ ഡ്രോണാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഈ ആക്രമണം കടുത്ത പ്രകോപനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും വ്യക്തമാക്കി. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ നിലയങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും കടുത്ത ലംഘനമാണ്. ഇത്തരം പ്രകൃതിവിരുദ്ധമായ ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവനും പരിസ്ഥിതിക്കും പ്രാദേശിക-അന്തർദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ പ്രമേയങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കരാറുകൾ സമാധാനപരമായ ആണവനിലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഒരു ഭീഷണിയും യുഎഇ വെച്ചുപൊറുപ്പിക്കില്ലെന്നും, നയതന്ത്രപരവും സൈനികവുമായ എല്ലാ അവകാശങ്ങളും ഉപയോഗിച്ച് ഇതിന് മറുപടി നൽകുമെന്നും യുഎഇ വ്യക്തമാക്കി. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പടിഞ്ഞാറൻ അതിർത്തി വഴി രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകളെയാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടത്. ഇതിൽ രണ്ട് ഡ്രോണുകളെ വായുവിൽ വെച്ച് തന്നെ വിജയകരമായി തടഞ്ഞു നശിപ്പിക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു. എന്നാൽ മൂന്നാമത്തെ ഡ്രോൺ ആണവനിലയത്തിന് സമീപമുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ ഇടിക്കുകയും തുടർന്ന് തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. ഈ ഡ്രോണുകൾ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും റിപ്പോർട്ടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. നിലയത്തിന്റെ സുരക്ഷയെയോ അതിന്റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സജ്ജതയെയോ ഈ സംഭവം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ സ്ഥിരീകരിച്ചു. ബറകയിലെ നാല് റിയാക്ടർ യൂണിറ്റുകളും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനി നിയന്ത്രിക്കുന്ന ബറക ആണവനിലയം യുഎഇയുടെ ക്ലീൻ എനർജി തന്ത്രത്തിന്റെ പ്രധാന തൂണാണ്. 2025 മുതൽ ഇതിന്റെ എല്ലാ യൂണിറ്റുകളും പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ നാലിലൊന്നും (25%) നൽകുന്നത് ഈ നിലയമാണ്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതിന്റെ പ്രവർത്തനം. ആക്രമണത്തെ തുടർന്ന് നിലയത്തിലെ റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്ന് യുഎഇ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ (IAEA) അറിയിച്ചു. നിലവിൽ മൂന്നാം നമ്പർ യൂണിറ്റിലേക്ക് എമർജൻസി ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ് വൈദ്യുതി നൽകുന്നത്. സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും യുഎഇ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഐഎഇഎ അറിയിച്ചു.
ഗൾഫിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
Dhul Hijjah crescent Eid യുഎഇയിൽ ദുൽ ഹിജ്ജ മാസപ്പിറവി ഞായറാഴ്ച വൈകുന്നേരം ദൃശ്യമായതായി യുഎഇ ഫത്‌വ കൗൺസിൽ അറിയിച്ചു. ഇതനുസരിച്ച് മെയ് 18 തിങ്കളാഴ്ച (ഇന്ന്) ദുൽ ഹിജ്ജ മാസം ഒന്നാം തീയതിയും, മെയ് 27 ബുധനാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ഒന്നാം ദിവസവുമായിരിക്കുമെന്ന് കൗൺസിൽ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലും ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് മെയ് 18 ന് പുതിയ മാസം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും, ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയും ആയിരിക്കും. ഒമാനിലും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതായും മെയ് 18 ദുൽ ഹിജ്ജ ഒന്നാം തീയതി ആയിരിക്കുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ‘ടൈംസ് ഓഫ് ഒമാൻ’ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസം ആരംഭിച്ചതോടെ, ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയായിരിക്കുമെന്ന് ഉറപ്പായി.
ദുബായിൽ പാർക്കിംഗ് ഇനി സ്മാർട്ടാകും; അഞ്ഞൂറിലധികം അത്യാധുനിക എഐ ക്യാമറകളുമായി ‘പാർക്കിൻ’
Dubai’s Parkin ദുബായിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം (500) അത്യാധുനിക ‘കേർബ് ആൻഡ് പോൾ’ ക്യാമറകൾ സ്ഥാപിച്ചുവരികയാണെന്ന് പാർക്കിംഗ് മാനേജ്‌മെന്റ് കമ്പനിയായ ‘പാർക്കിൻ’ മെയ് 13 ബുധനാഴ്ച അറിയിച്ചു. റോഡരികിലെ പാർക്കിംഗ് കാര്യക്ഷമമാക്കുന്നതിനുള്ള ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ട്രേഡ് സെന്റർ 1, ബുർജ് ഖലീഫ, അൽ കോർണിഷ് എന്നീ മേഖലകളിലാണ് ഈ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കുന്ന ‘കേർബ്-സൈഡ്’ (Curb-side) ക്യാമറകൾ ഈ മേഖലയിൽ തന്നെ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പാർക്കിംഗ് സ്ഥലങ്ങൾക്കായി തിരയുന്ന സമയം കുറയ്ക്കാനും, പിഴ ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനും, പാർക്കിൻ ആപ്പ് വഴി ഓട്ടോമാറ്റിക് പെയ്‌മെന്റ് സാധ്യമാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയുള്ള ഈ ക്യാമറകൾക്ക് വാഹനങ്ങളുടെ ചിത്രം പകർത്താനും നമ്പർ പ്ലേറ്റുകൾ സ്വയം വായിക്കാനും കഴിയും. വാഹനം പാർക്കിംഗിൽ പ്രവേശിക്കുന്ന സമയവും പുറത്തുപോകുന്ന സമയവും കണ്ടെത്തി പാർക്കിംഗ് കാലാവധി കണക്കാക്കാനും, ഫീസ് ഈടാക്കാനും, നിയമലംഘനങ്ങൾ തിരിച്ചറിയാനും ഇത് സഹായിക്കും. ഈ ക്യാമറകളെല്ലാം പൂർണ്ണമായും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിംഗ് സ്ഥലങ്ങളിലെ തിരക്ക് തത്സമയം നിരീക്ഷിക്കാൻ ഇത് സഹായിക്കും. ഈ സംവിധാനങ്ങൾ ‘പാർക്കിൻ ആപ്പുമായി’ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ‘പാർക്കിൻ വാലറ്റ്’ വഴി ഫീസ് തനിയെ ഈടാക്കപ്പെടും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും പാർക്കിംഗ് ലഭ്യത കൂട്ടാനും സഹായിക്കും. ഇതിനുപുറമേ, നിയന്ത്രിത പാർക്കിംഗ് ഏരിയകളിലുടനീളം നിലവിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായി 200 ക്യാമറകൾ കൂടി സ്ഥാപിക്കും. നേരത്തെ, 2026 ഫെബ്രുവരിയിൽ സ്മാർട്ട് സ്കാൻ ക്യാമറ ഘടിപ്പിച്ച ഒരു പരിശോധനാ വാഹനം ഉപയോഗിച്ച് പാർക്കിൻ കമ്പനി പരീക്ഷണം നടത്തിയിരുന്നു. വാഹനത്തിന്റെ മേൽക്കൂരയിൽ ഘടിപ്പിക്കുന്ന ഈ സ്കാൻ ക്യാമറ സംവിധാനം ദുബായിലെ കൂടുതൽ തിരക്കേറിയ സ്ഥലങ്ങളിൽ വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉദ്യോഗസ്ഥർ നേരിട്ട് നടന്നു നടത്തുന്ന പരിശോധനകൾ ഒഴിവാക്കാൻ സാധിക്കും.
‘ഹാൻഡ്ബാഗ് വ്യാജമെന്ന്’ ഇൻസ്റ്റാഗ്രാമിൽ കമന്റിട്ടു; പ്രവാസി വനിത യുഎഇ വിമാനത്താവളത്തിൽ അറസ്റ്റിൽ