കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

iran kuwait airport missile കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി എക്സിൽ അറിയിച്ചു. ‍ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര പദ്ധതി സജീവമാക്കിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സിവിൽ ഏവിയേഷൻ ബുധനാഴ്ച അറിയിച്ചു. വിമാനത്താവളത്തിലെ ഒന്നാം നമ്പർ യാത്രാ ടെർമിനൽ (T1) കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ക്രൂരമായ വ്യോമാക്രമണം ഉണ്ടായത്. ഇത് വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ വരുത്തുകയും ആളുകൾക്ക് പരിക്കേൽക്കാൻ ഇടയാക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്താവള സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അംഗീകൃത പദ്ധതികൾക്ക് അനുസൃതമായി ബന്ധപ്പെട്ട അധികാരികൾ ഉടനടി നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ-രാജ്ഹി പറഞ്ഞു. ആവശ്യമായ സുരക്ഷാ, സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെയും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നത് വരെയും വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അബ്ദുള്ള അൽ-രാജ്ഹി അറിയിച്ചു. കുവൈത്തിലേക്ക് വരേണ്ട വിമാനങ്ങൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റ് ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ക്രൂരമായ ആക്രമണത്തിന്റെ ഫലമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ ടെർമിനൽ (T1) കെട്ടിടം ശത്രുക്കളുടെ ഡ്രോണുകൾ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംഭവിച്ച പ്രവർത്തന സംവിധാനങ്ങളും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും പുനർനിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി സാങ്കേതിക വിദഗ്ധരുടെ സംഘം സമഗ്രമായ വിലയിരുത്തലുകൾ ആരംഭിച്ചിട്ടുണ്ട്.

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിവിധ വിമാന സർവീസുകൾ നിർത്തിവെച്ചു

Flights suspended Iran attack കുവൈത്ത് സിറ്റി: ജൂൺ 3 പുലർച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ ടെർമിനൽ കെട്ടിടത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശത്രുരാജ്യത്തിന്റെ നിരവധി ഡ്രോണുകൾ വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ടെർമിനൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സായുധ സേന നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി സജീവമാക്കിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷ മുൻനിർത്തി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ മറ്റ് ബദൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്യുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ പ്രവർത്തന സംവിധാനങ്ങൾക്കുണ്ടായ കേടുപാടുകൾ വിലയിരുത്താൻ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് തങ്ങളുടെ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 4 എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെൃ ശാഖകളും താൽക്കാലികമായി അടച്ചുപൂട്ടി.

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; യാത്രാ ടെർമിനലിന് വൻ നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്

Iran’s drone attack Kuwait airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ യാത്രാ ടെർമിനൽ (T1) കെട്ടിടത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വ്യോമാക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശത്രുരാജ്യത്തിന്റെ നിരവധി ഡ്രോണുകൾ വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായും വക്താവ് വ്യക്തമാക്കി. പരിക്കേറ്റ ഉടനടി തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ആവശ്യമായ അടിയന്തിര വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സായുധ സേനയും രാജ്യത്തെ മറ്റ് സുരക്ഷാ-അടിയന്തിര വിഭാഗങ്ങളും സംയുക്തമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും ശക്തമായി നേരിടാൻ കുവൈത്ത് സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ജനങ്ങളുടെ സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ ശക്തമായ നടപടികളും അധികൃതർ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ഊതിപ്പെരുപ്പിച്ച അഭിലാഷങ്ങൾക്ക് മേഖല പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുതിർന്ന യുഎഇ ഉപദേഷ്ടാവ്

Iran Tensions ദുബായ്: അറേബ്യൻ ഗൾഫ് മുതൽ യെമൻ, ലെബനൻ, ഇറാഖ് വരെയുള്ള മുഴുവൻ മേഖലയും ഇറാന്റെ “അമിതമായ പ്രാദേശിക മോഹങ്ങളുടെ” (Inflated regional ambitions) വിലയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതെന്ന് മുതിർന്ന ഗൾഫ് ഉദ്യോഗസ്ഥൻ പ്രസ്താവിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ കടുത്ത പ്രതികരണം. മേഖലയിലെ പൊതുവായ സുരക്ഷ, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ തകിടം മറിച്ചുകൊണ്ട് ഒരു രാജ്യത്തിനും ഇവിടെ സ്വന്തം നിലയിൽ സ്വാധീനം ചെലുത്താനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായി നയങ്ങളിൽ വ്യക്തമായ പുനഃപരിശോധന ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയൊരു പ്രാദേശിക നയരൂപീകരണം അനിവാര്യവും അടിയന്തിരവുമാണെന്നും അത് താഴെ പറയുന്ന വ്യക്തമായ തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ പരസ്പരം മാനിക്കുക. അയൽരാജ്യങ്ങൾ തമ്മിൽ സൗഹാർദ്ദപരവും സമാധാനപരവുമായ ബന്ധം പുലർത്തുക. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. മേഖലയിലെ വികസനത്തിനും സുരക്ഷയ്ക്കും ഇത്തരം അടിസ്ഥാന തത്വങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും, അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രതിസന്ധികൾ മുഴുവൻ ജനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ തൊടരുത്; ജാഗ്രതാ നിർദേശവുമായി കുവൈത്ത് സൈന്യം

Kuwait Army Warning കുവൈത്ത് സിറ്റി: വ്യോമാക്രമണ ലക്ഷ്യങ്ങളെ (മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ) പ്രതിരോധിക്കുമ്പോൾ തകർന്നുവീഴുന്ന അവശിഷ്ടങ്ങളോ, ഷെൽ കഷണങ്ങളോ ‍, തിരിച്ചറിയാൻ കഴിയാത്ത മറ്റ് വസ്തുക്കളോ തൊടുകയോ അവയ്ക്ക് സമീപത്തേക്ക് പോവുകയോ ചെയ്യരുതെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. ഇത്തരം അവശിഷ്ടങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ:

സംശയസ്പദമായ രീതിയിൽ എന്തെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന അടിയന്തിര ഹോട്ട്ലൈൻ നമ്പറിലോ ബന്ധപ്പെട്ട മറ്റ് അധികാരികളെയോ വിവരമറിയിക്കണം.

സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം ഓർമ്മിപ്പിച്ചു.

രാജ്യത്തുടനീളമുള്ള ഓരോ വ്യക്തിയുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി, പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy