Summer Heat വേനൽച്ചൂടിൽ ചുട്ടുപ്പൊള്ളി യുഎഇ; ഈ വർഷത്തെ റെക്കോർഡ് താപനില ഈ മേഖലയിൽ….

അബുദാബി: വേനൽച്ചൂടിൽ ചുട്ടുപ്പൊള്ളി യുഎഇ. യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച്ച രേഖപ്പെടുത്തി. അൽ ഐൻ മേഖലയോട് ചേർന്ന് സൈ്വഹാനിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച ഇവിടുത്തെ താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. ഉച്ചയ്ക്ക് 12.45നാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് സൈ്വഹാനിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഏപ്രിൽ 15ന് അൽ ഐനിലും അസിമുലിൽ 35 ഡിഗ്രി സെൽഷ്യസും, ഏപ്രിൽ 21ന് അൽ ദഫ്‌റ മേഖലയിലെ ഔതൈദിൽ 42.9 ഡിഗ്രി സെൽഷ്യസുമായിരുന്നു ഉയർന്ന താപനില. പസഫിക് സമുദ്രത്തിലെ താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഇത്തവണത്തെ കടുത്ത വേനലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 80 ശതമാനവും, നവംബറോടെ അത് 90 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിരുന്നു.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

Strait of Hormuz സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസിൽ ടോൾ പിരിയ്ക്കും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Strait of Hormuz സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസിൽ ടോൾ പിരിയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ളിൽ സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ടോൾ പിരിവ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. നിലവിലെ കരാർ പ്രകാരം 60 ദിവസവും അതിനു ശേഷവും ഹോർമുസ് ടോൾ രഹിതമായിരിക്കും. എന്നാൽ സമാധാന കരാരിന് ഇറാൻ തയാറായില്ലെങ്കിൽ യുഎസ് തന്നെ ഹോർമുസിൽ ടോൾ പിരിക്കുമെന്നും ഇത്രയും കാലം പശ്തിമേഷ്യൻ രാജ്യങ്ങളെ കാവൽ മാലാഖ പോലെ സംരക്ഷിച്ചതിനുള്ള കൂലിയായി ഇതിനെ കണക്കാക്കിയാൽ മതിയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ – യുഎസ് സമാധാന കരാർ തുലാസിലായിരിക്കെ നിർണായക ചർച്ചകൾക്ക് ഇരുവിഭാഗവും സ്വിറ്റ്‌സർലൻഡിലെത്തിയത് നിക്ഷേപകർക്ക് പുതുപ്രതീക്ഷ നൽകുന്നുണ്ട്. ആണവ വിഷയത്തിലടക്കം ഇന്ന് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

60 ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹോർമുസ് അടച്ചതെന്നാണ് ഇറാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഹോർമുസിന്റെ നിയന്ത്രണം ഇപ്പോൾ ഇറാന്റെ പക്കൽ അല്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

ചർച്ചയിൽ പോസിറ്റീവായ തീരുമാനങ്ങൾ ഉണ്ടായാൽ തിങ്കളാഴ്ച ഓഹരി വിപണികളിൽ കുതിപ്പ് പ്രതീക്ഷിക്കാം. ക്രൂഡോയിൽ വില വീണ്ടും ഇടിയും. സ്വർണ്ണ വിലയും കുറയും. എന്നാൽ, മറിച്ചാണെങ്കിൽ വിപണികൾ തകർച്ചയിലേക്ക് നീങ്ങാനും ക്രൂഡോയിൽ വില വർധിക്കാനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

Passport and Visa ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ മാറ്റങ്ങൾ, വിശദാംശങ്ങൾ അറിയാം

Passport and Visa അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) തുടങ്ങിയ കോൺസുലർ സേവനങ്ങളുടെ ചുമതല ജൂലൈ ഒന്നു മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ കേന്ദ്രങ്ങളിൽ ജൂൺ അവസാന വാരം അപേക്ഷകൾ സ്വീകരിക്കുന്നതിന് താൽക്കാലിക നിയന്ത്രണമുണ്ടാകും. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷനൽ, എസ്ജിവൈവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25 ലെ പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. തുടർന്ന് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി സാധാരണ രീതിയിലുള്ള അപോയിന്റ്‌മെന്റുകൾ ലഭ്യമായിരിക്കില്ലെന്നും എംബസി അറിയിച്ചു.

ജൂലൈ ഒന്നു മുതലുള്ള സേവനങ്ങൾക്കായി അൽ ഹിന്ദ് കമ്പനി പുതിയ അപ്പോയിന്റ്‌മെന്റ് പോർട്ടൽ ഉടൻ തന്നെ സജ്ജമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Bank Loan കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി യുഎഇ ബാങ്കുകൾ

Bank Loan ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാം. പലിശ നിരക്കു കുറച്ചു വായ്പകൾ നൽകാനൊരുങ്ങുകയാണ് യുഎഇയിലെ ബാങ്കുകൾ. സ്വദേശികൾക്കും വിദേശികൾക്കും കുറഞ്ഞ നിരക്കിൽ വായ്പ എടുക്കാൻ കഴിയും. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വരുമാനം അനുസരിച്ചു 2.6 മുതൽ 4.5 ശതമാനം വരെയായിരിക്കും വാർഷിക പലിശ. ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതിന് 6 മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വായ്പകൾക്കുള്ള ഇൻഷുറൻസിന്റെ അധിക നിരക്കും ഒഴിവാക്കി കൊടുക്കാൻ ബാങ്കുകൾ തയാറാണ്. ബാങ്കുകളുടെ വേനൽ, അവധിക്കാല സീസണുകളുമായി ബന്ധപ്പെട്ടാണ് പുതിയ പ്രമോഷനുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

പലിശ നിരക്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ബന്ധപ്പെട്ടവരുമായി സംസാരിച്ചു നിവാരണം ചെയ്ത ശേഷമായിരിക്കണം വായ്പകൾക്ക് അപേക്ഷ നൽകേണ്ടത്. ഇടപാടുകാരന്റെ വേതനത്തിന്റെ ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശ നിരക്കു നിശ്ചയിക്കുന്നത്. പലിശ നിരക്ക് സ്ഥിരമാണോ അടയും തോറും കുറയുന്നതാണോ എന്നതെല്ലാം വായ്പ എടുക്കും മുൻപ് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു. മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് തളർന്ന സാമ്പത്തിക രംഗത്തെ ഊർജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊർജിത വായ്പ മേള. ചില ബാങ്കുകൾ ആദ്യ അടവിന് ഏഴു മാസം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

അമ്മ നൽകിയ 350 ദിർഹം: ദുബായിൽ ഒരു പ്രവാസി ഐടി സംരംഭകൻ കെട്ടിപ്പടുത്ത വിജയഗാഥ

Indian expat built UAE tech firm ദുബായ്: അനസ് അബ്ദുൾ ലത്തീഫ് യുഎഇയിലെ തന്റെ ജീവിതയാത്രയെക്കുറിച്ച് ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം വരുന്നത് കരിയറിലെ വലിയ നാഴികക്കല്ലുകളോ ബിസിനസ്സ് നേട്ടങ്ങളോ അല്ല. മറിച്ച്, അമ്മയ്ക്ക് ചെയ്ത ഒരു ഫോൺ കോളാണ്. അത് 2014-ലായിരുന്നു. അനസിന് അന്ന് 350 ദിർഹം ആവശ്യമുണ്ടായിരുന്നു. ഇന്ന് ഈ തുക വളരെ ചെറുതായി തോന്നാമെങ്കിലും, അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കൈവശം ആ പണമുണ്ടായിരുന്നില്ല. ‘ഹാഷ് ഇൻക്ലൂഡ്’ എന്ന അദ്ദേഹത്തിന്റെ ചെറിയ സ്റ്റാർട്ടപ്പ് കമ്പനിക്ക് ഒരു സർക്കാർ പ്രോജക്റ്റിനായി മത്സരിക്കണമായിരുന്നു. അതിനായി ഒരു ഔദ്യോഗിക ടെൻഡർ രേഖ വാങ്ങേണ്ടതുണ്ടായിരുന്നു. അത് വാങ്ങാതെ മത്സരത്തിൽ പങ്കാളിയാകാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അദ്ദേഹം നാട്ടിലേക്ക് വിളിച്ച് അമ്മയോട് സഹായം ചോദിച്ചു. അമ്മ ആ പണം നൽകുകയും ചെയ്തു. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അനസ് ആ നിമിഷം കൃത്യമായി ഓർക്കുന്നു. “തിരിഞ്ഞുനോക്കുമ്പോൾ, എന്റെ അമ്മ നടത്തിയതിൽ വച്ച് ഏറ്റവും മികച്ച നിക്ഷേപമായിരുന്നു ആ 350 ദിർഹം,” അനസ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. പലർക്കും ഇതൊരു ചെറിയ കടം വാങ്ങലിന്റെ കഥ മാത്രമായിരിക്കാം. എന്നാൽ അനസിനെ സംബന്ധിച്ചിടത്തോളം വലിയ ലക്ഷ്യങ്ങളുമായി യുഎഇയിലേക്ക് മടങ്ങിയെത്തുകയും, പിന്നീട് സ്വന്തമായി ഒരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്ത ഒരു പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ കഥയാണിത്. കരിയർ ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ യുഎഇ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം യുഎഇയിൽ കഴിഞ്ഞിരുന്ന അനസ് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എങ്കിലും ആ രാജ്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. “എനിക്ക് ഇവിടെ മടങ്ങിവരണമെന്നും എന്റെ ഭാവി ഇവിടെ കെട്ടിപ്പടുക്കണമെന്നും എപ്പോഴും അറിയാമായിരുന്നു. യുഎഇയിലെ ഊർജ്ജസ്വലതയും വലിയ ലക്ഷ്യങ്ങളും ആർക്കും അവഗണിക്കാൻ കഴിയാത്തതായിരുന്നു,” അനസ് വിവരിക്കുന്നു. ആകാശമുട്ടെയുള്ള കെട്ടിടങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള വാർത്തകൾ മറ്റുള്ളവർ കണ്ടപ്പോൾ, അനസ് കണ്ടത് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന കാഴ്ചയാണ്. യുഎഇയിലെ ആദ്യ വർഷങ്ങളിൽ അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് ജോലി ചെയ്തത്. ഈ ജോലി വിവിധ വ്യവസായ മേഖലകളെയും മനുഷ്യരെയും അടുത്തറിയാൻ അദ്ദേഹത്തെ സഹായിച്ചു. അതിലുപരി, യുഎഇ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പഠിക്കാനും ഇത് സഹായിച്ചു. കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു പ്രവാസിയെയും പോലെ, കഴിവ് മാത്രം പോരാ എന്ന് അനസും വേഗത്തിൽ മനസ്സിലാക്കി; മറിച്ച് വിശ്വാസ്യത നേടിയെടുക്കുകയാണ് പ്രധാനം. “വലിയതും പ്രശസ്തവുമായ കമ്പനികളോട് മത്സരിക്കുന്ന ഒരു ചെറിയ കമ്പനിയായിരുന്നു ഞങ്ങളുടേത്. അതിനാൽ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല,” അനസ് ഓർക്കുന്നു. സാങ്കേതിക പശ്ചാത്തലത്തിൽ നിന്ന് വന്നതുകൊണ്ട് മറ്റൊരു വെല്ലുവിളിയും അദ്ദേഹത്തിനുണ്ടായിരുന്നു. “ഞാൻ ഒരു സെയിൽസ് പശ്ചാത്തലത്തിൽ നിന്നല്ല, മറിച്ച് സാങ്കേതിക പശ്ചാത്തലത്തിൽ നിന്നാണ് വന്നത്. അതിനാൽ ഞങ്ങളുടെ സേവനത്തിന്റെ മൂല്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശക്തമായ ബിസിനസ്സ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും എനിക്ക് സ്വയം പഠിക്കേണ്ടി വന്നു”, അനസ് പങ്കുവെച്ചു.

വേനൽക്കാലത്ത് ദുബായ് സന്ദർശിക്കാം; പണം ലാഭിക്കാൻ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ

Dubai Travel Discount ദുബായ്: ആഡംബര ഹോട്ടലുകൾക്കും പ്രീമിയം വിനോദങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ദുബായെങ്കിലും സ്മാർട്ടായ സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ പണം ലാഭിക്കാൻ കഴിയുന്ന സമയമാണ് വേനൽക്കാലം. ആവശ്യമായ രേഖകൾ സമർപ്പിച്ച് 48 പ്രവൃത്തി മണിക്കൂറുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസകൾ ഇപ്പോൾ ലഭ്യമാകുമെന്നതിനാൽ, പെട്ടെന്നുള്ള ദുബായ് യാത്രകൾ ഇനി എളുപ്പമാകും. എന്നാൽ ഈ വേനൽക്കാലത്ത് ഹോട്ടലുകൾ, ഔട്ട്‌ഡോർ ആക്റ്റിവിറ്റികൾ, വിനോദകേന്ദ്രങ്ങൾ എന്നിവയിലുടനീളം ലഭിക്കുന്ന വൻകിട ഡിസ്‌കൗണ്ടുകളാണ് വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. 139 ദിർഹം മുതൽ ആരംഭിക്കുന്ന ഹോട്ടൽ റൂമുകൾ, കുറഞ്ഞ നിരക്കിലുള്ള ഡെസേർട്ട് സഫാരികൾ, ജെറ്റ് സ്കീ റൈഡുകൾ, ബഗ്ഗി റൈഡുകൾ എന്നിവ വരെ ബുക്കിംഗിന് മുൻപ് താരതമ്യം ചെയ്താൽ സഞ്ചാരികൾക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. വേനൽക്കാലത്ത് ദുബായ് സന്ദർശിക്കുമ്പോൾ ടൂറിസ്റ്റുകൾ മുഴുവൻ തുകയും നൽകാതെ, ഡിസ്‌കൗണ്ടുകൾ പ്രയോജനപ്പെടുത്തേണ്ട 5 പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:

  1. താമസം
    ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ചിലവുകളിലൊന്ന് താമസസൗകര്യമാണ്. എന്നാൽ വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കാൻ പല ഹോട്ടലുകളും നിരക്കുകൾ വൻതോതിൽ കുറയ്ക്കാറുണ്ട്. ഉദാഹരണത്തിന്, ‘റോവ് ഹോട്ടലുകൾ’ തിരഞ്ഞെടുത്ത ദിവസങ്ങളിൽ 36 മണിക്കൂർ താമസത്തിന് 139 ദിർഹം മുതലുള്ള നിരക്കുകളാണ് പരസ്യം ചെയ്യുന്നത്. അതായത് രണ്ടു ദിവസം താമസിക്കുന്ന ഒരു ടൂറിസ്റ്റിന് താമസച്ചെലവ് 300 ദിർഹത്തിൽ താഴെ മാത്രമേ വരൂ. ഓൺലൈനിൽ കാണുന്ന ആദ്യത്തെ ഹോട്ടൽ തന്നെ ബുക്ക് ചെയ്യരുതെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നത് ഇതുകൊണ്ടാണ്. ശീതകാലത്ത് വലിയ തുക ഈടാക്കുന്ന ഹോട്ടലുകൾ വേനൽക്കാലത്ത് ബഡ്ജറ്റ് ഫ്രണ്ട്‌ലിയാകാറുണ്ട്. വേനൽക്കാലത്ത് ദുബായ് കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ പറ്റിയ ഇടമായി മാറുന്നുവെന്ന് വൈസ്‌ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്ത് വളപ്പിൽ പറഞ്ഞു.
  2. ഡെസേർട്ട് സഫാരി
    ദുബായിലെ ഏറ്റവും ജനപ്രിയമായ വിനോദങ്ങളിലൊന്നാണിത്. തിരക്കേറിയ സമയങ്ങളിൽ 150 ദിർഹമോ അതിൽ കൂടുതലോ ഈടാക്കുന്ന ഡെസേർട്ട് സഫാരി പാക്കേജുകൾക്ക്, വേനൽക്കാലത്ത് ചില ഓപ്പറേറ്റർമാർ വെറും 50 ദിർഹം മുതൽ ഓഫറുകൾ നൽകുന്നുണ്ട്. ഡ്യൂൺ ബാഷിംഗ്, വിനോദപരിപാടികൾ, അത്താഴം, യാത്ര സൗകര്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. ബുക്ക് ചെയ്യുന്നതിന് മുൻപ് പാക്കേജിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
  3. ജെറ്റ് സ്കീ റൈഡുകൾ
    ബുർജ് അൽ അറബ്, അറ്റ്ലാന്റിസ് തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ കടലിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ജെറ്റ് സ്കീ റൈഡുകൾ മികച്ചൊരു വിനോദമാണ്. സാധാരണ സമയങ്ങളിൽ ഇതിന് വലിയ ചിലവ് വരും. എന്നാൽ വേനൽക്കാലത്ത് പ്രവൃത്തിദിനങ്ങളിലെ (weekdays) പ്രത്യേക ഓഫറുകളും അഡ്വാൻസ് ബുക്കിംഗ് ഡിസ്‌കൗണ്ടുകളും വഴി 50 ശതമാനം വരെ പണം ലാഭിക്കാം. ഓൺലൈൻ ഓഫറുകൾ പരിശോധിക്കാതെ കൗണ്ടറിൽ നേരിട്ട് പണം നൽകുന്നത് വലിയ നഷ്ടത്തിന് കാരണമാകും.
  4. ഡ്യൂൺ ബഗ്ഗി അഡ്വഞ്ചേഴ്സ്
    ഡ്യൂൺ ബഗ്ഗി റൈഡുകൾ സാധാരണയായി പ്രീമിയം ഡെസേർട്ട് അനുഭവമായിട്ടാണ് കണക്കാക്കുന്നത്, അതിനാൽ തന്നെ ഇതിന് വലിയ തുകയും ഈടാക്കാറുണ്ട്. എന്നാൽ ഈ പ്രീമിയം അനുഭവം കുറഞ്ഞ ചിലവിൽ സ്വന്തമാക്കാൻ പറ്റിയ സമയമാണ് വേനൽക്കാലം. യാത്രാ സമയം, വാഹനത്തിന്റെ തരം എന്നിവയെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും എന്നതിനാൽ ഓഫറുകൾ കൃത്യമായി താരതമ്യം ചെയ്ത് മാത്രം ബുക്ക് ചെയ്യുക.

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ ഇപ്രകാരം; വിദഗ്ധര്‍ പറയുന്നത്…

Temperatures UAE അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എന്നാൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില സമയങ്ങളിൽ ശക്തിപ്രാപിച്ചേക്കാവുന്ന നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. താപനില ലിവയിൽ 46 ഡിഗ്രി സെൽഷ്യസും അൽ ഐനിൽ 45 ഡിഗ്രി സെൽഷ്യസും വരെ ഉയർന്നേക്കാം. ദുബായിലും അബുദാബിയിലും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനാണ് സാധ്യത. എന്നാൽ കിഴക്കൻ തീരപ്രദേശങ്ങളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും; ഫുജൈറയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ഞായറാഴ്ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ തെക്കുകിഴക്ക് ദിശയിലേക്ക് മാറിയേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചിലപ്പോൾ ഇത് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിച്ചേക്കാം.

യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം: പിഴയില്ലാതെ വിസ മാറ്റാനോ രാജ്യം വിടാനോ വന്‍ ഇളവ്

അബുദാബി: മേഖലയിലെ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോൾ യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് പിഴ കൂടാതെ താമസം നിയമപരമാക്കാനോ രാജ്യം വിടാനോ 30 ദിവസത്തെ ഇളവ് അനുവദിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). ജൂലൈ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ മൂലം യുഎഇ വിട്ടുപോകാൻ കഴിയാതെ വരികയും, തുടർന്ന് ഓവർസ്റ്റേ പിഴയിൽ നിന്ന് നേരത്തെ ഇളവ് ലഭിക്കുകയും ചെയ്തവർക്കാണ് ഈ സുവർണാവസരം. നിലവിൽ മേഖലയിൽ സ്ഥിരത കൈവന്ന സാഹചര്യത്തിലാണ് ഐസിപിയുടെ പുതിയ തീരുമാനം. ഈ ആനുകൂല്യം ലഭിക്കുന്നവർ ഇതിനായി പ്രത്യേക അപേക്ഷകളോ മുൻകൂർ നടപടികളോ പൂർത്തിയാക്കേണ്ടതില്ല. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക്, ഈ 30 ദിവസത്തിനകം റസിഡൻസി അല്ലെങ്കിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാം. മടങ്ങാൻ താൽപര്യമുള്ളവർക്ക് നിലവിലുള്ള സാധാരണ നടപടിക്രമങ്ങളിലൂടെ പിഴയൊന്നും കൂടാതെ നേരിട്ട് രാജ്യം വിടാം. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം യുഎഇയിൽ നിന്ന് മടങ്ങാൻ കഴിയാതിരുന്ന സന്ദർശക വീസക്കാർ, എക്സിറ്റ് പെർമിറ്റുള്ളവർ, വീസ റദ്ദാക്കപ്പെട്ട താമസക്കാർ എന്നിവർക്ക് മാർച്ചിലാണ് ഐസിപി പിഴയിളവ് പ്രഖ്യാപിച്ചിരുന്നത്. അപ്രതീക്ഷിത പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനായിരുന്നു ആ നടപടി. യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കാനും, പ്രവാസികൾക്ക് ഇവിടെത്തന്നെ തുടർന്ന് ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ വിവരങ്ങൾക്കും പുതിയ നിർദേശങ്ങൾക്കുമായി അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ മാത്രം ആശ്രയിക്കണമെന്ന് ഐസിപി അഭ്യർഥിച്ചു.

ആഭരണം വാങ്ങാന്‍ ‘പെര്‍ഫെക്ട് സമയം’ ഇതാ ! യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ്

gold price in dubai അബുദാബി: തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴേക്കു പോയതോടെ ദുബായിലും മറ്റ് എമിറേറ്റുകളിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും ആഭരണങ്ങൾ വാങ്ങാൻ മികച്ച അവസരമൊരുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 509.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണം, വെള്ളിയാഴ്ച രാവിലെ 12.5 ദിർഹം കുറഞ്ഞ് 496.75 ദിർഹത്തിലാണ് വ്യാപാരം തുടരുന്നത്. വിപണിയിലെ പുതിയ നിരക്കുകൾ (ഗ്രാമിന്) പ്രകാരം, 22 കാരറ്റ്: 11.5 ദിർഹം കുറഞ്ഞ് 460.0 ദിർഹം, 21 കാരറ്റ്: 441.25 ദിർഹം, 18 കാരറ്റ്: 378.0 ദിർഹം എന്നിങ്ങനെയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളറിലെത്തി. വെള്ളി വിലയിലും നാല് ശതമാനത്തിലധികം ഇടിവുണ്ടായി (ഔൺസിന് 63.63 ഡോളർ). യുഎസ് ഫെഡറൽ റിസർവിന്റെ കടുത്ത സാമ്പത്തിക നയങ്ങൾ, ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചത്, യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെത്തുടർന്ന് എണ്ണവില കുറഞ്ഞതും പണപ്പെരുപ്പ ആശങ്കകൾ ഒഴിഞ്ഞതുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഇത്തരം ഘടകങ്ങൾ മൂലം സ്വർണത്തിന്മേലുള്ള നിക്ഷേപകരുടെ താൽപര്യം കുറഞ്ഞതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വിപണിയുടെ അടുത്ത ചലനങ്ങൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group