യുദ്ധം പുതിയ തലത്തിലേക്ക്; റഷ്യൻ ‘ലോകാവസാന വിമാനം’ ഇറാനിലിറങ്ങി

russian doomsday command ഹോർമുസ് കടലിടുക്ക് ഏറ്റെടുത്തുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, റഷ്യയുടെ ‘ലോകാവസാന വിമാനം’ എന്നറിയപ്പെടുന്ന പ്രത്യേക സൈനിക വിമാനം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രണിന്റെ ഭാഗമായ ‘ടുപോലേവ് Tu 214 PU’ (Tupolev Tu-214PU) വിമാനമാണ് മോസ്കോയിൽ നിന്നും ടെഹ്‌റാനിൽ പറന്നിറങ്ങിയത്. പശ്ചിമേഷ്യയിലെ യുദ്ധം പുതിയൊരു തലത്തിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങളെ ഈ നീക്കം ശക്തമാക്കിയിരിക്കുകയാണ്. റഷ്യയുടെ ‘പറക്കും കമാൻഡന്റ്’ എന്ന് കൂടി അറിയപ്പെടുന്ന വിമാനമാണിത്. അടിയന്തര സാഹചര്യങ്ങളോ ആണവയുദ്ധ ഭീഷണിയോ ഉണ്ടായാൽ, സൈനിക-ഭരണപരമായ പ്രവർത്തനങ്ങളെ ആകാശത്ത് നിന്ന് തന്നെ ഏകോപിപ്പിക്കാനും സുരക്ഷിതമായി ആശയവിനിമയം നടത്താനും ഈ അത്യാധുനിക വിമാനത്തിന് സാധിക്കും. ഇറാനെതിരെ അമേരിക്ക വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ ഈ ഡൂംസ് ഡേ വിമാനം ടെഹ്‌റാനിലെത്തിയത്, ഇറാനുള്ള റഷ്യയുടെ പരസ്യവും ശക്തവുമായ പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയ്ക്കെതിരെ ഇറാൻ വലിയൊരു തിരിച്ചടിക്ക് തയാറെടുക്കുകയാണോ എന്നും, അതിനുള്ള തന്ത്രപരമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകാനാണോ വിമാനത്തിന്റെ വരവെന്നുമുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. വിമാനം ഇറാനിലെത്തിച്ചതിന്റെ യഥാർത്ഥ കാരണം റഷ്യ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, റഷ്യയുടെ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനങ്ങൾക്ക് അകമ്പടിയായാണ് പലപ്പോഴും ഈ വിമാനം എത്താറുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് നടന്ന ചില സന്ദർശനങ്ങൾ താഴെ പറയുന്നവയാണ്: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഉസ്ബെക്കിസ്ഥാൻ നേതാക്കളെ കാണാൻ താഷ്കെന്റിൽ എത്തിയപ്പോൾ ഈ വിമാനവും അവിടെയുണ്ടായിരുന്നു. ഇറാനെ അമേരിക്ക ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇതേ വിമാനം ടെഹ്‌റാനിലെത്തുകയും രണ്ട് ദിവസത്തിന് ശേഷം മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ റഷ്യൻ ഊർജ്ജ മന്ത്രി സെർജി സിൽവിയോവ് ഇറാൻ സന്ദർശിച്ചിരുന്നു. ഒരു നിർണായക യോഗത്തിൽ പങ്കെടുക്കാൻ സെർജി സിൽവിയോവ് പാകിസ്ഥാനിൽ എത്തിയ സമയത്ത് ഈ വിമാനം ഇസ്ലാമാബാദിലുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, നിലവിൽ ഇറാനിൽ വച്ച് എന്തെങ്കിലും ഉന്നതതല യോഗം നടക്കുന്നുണ്ടെന്നോ അല്ലെങ്കിൽ റഷ്യൻ വിദേശകാര്യമന്ത്രിയുടെ അടിയന്തര സന്ദർശനത്തിന് വഴിയൊരുങ്ങുകയാണെന്നോ വേണം അനുമാനിക്കാൻ.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Iran attack on UAE ships യുഎഇയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രെയ്ൻ സ്വദേശികളുമാണ്. പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയാ’ എന്നീ യുഎഇ കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. “ഈ ആക്രമണത്തിന് തക്കതായ മറുപടി നൽകാൻ യുഎഇക്ക് പൂർണ്ണ അധികാരമുണ്ട്. ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവുമാണ് ഞങ്ങൾക്ക് പരമപ്രധാനം. രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിക്കെതിരെയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇ സജ്ജമാണ്.” — യുഎഇ പ്രതിരോധ മന്ത്രാലയം സമാധാനശ്രമങ്ങളെല്ലാം പാടെ തകർത്തുകൊണ്ട് പശ്ചിമേഷ്യയിൽ പോരാട്ടം കടുക്കുകയാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ, ഇറാനെ ലക്ഷ്യമാക്കി അടുത്ത ഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ പ്രധാന മേഖലകളായ ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ തുടരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് കനത്ത തിരിച്ചടി നൽകുമെന്നും ഹോർമുസ് കടലിടുക്കിൽ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി പൂർണ്ണമായും തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാന് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് സൈനിക നടപടികളിലേക്ക് കടന്നത്. ഈ ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy