Emirates ID അബുദാബി: യുഎഇയിലെ പ്രവാസികൾ വേനലവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന സമയമാണിത്. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് ബാഗിൽ വെക്കാൻ മറക്കരുതാത്ത ഒരു പ്രധാന രേഖയുണ്ട്; നിങ്ങളുടെ ഒറിജിനൽ എമിറേറ്റ്സ് ഐഡി. ഇന്ത്യ, കാനഡ തുടങ്ങി ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാണെങ്കിലും യുഎഇയിലേക്ക് തിരികെ വരുന്ന പ്രവാസികളോട് വിമാനത്തിൽ കയറുന്നതിന് (Boarding) മുൻപ് എമിറേറ്റ്സ് ഐഡി കാണിക്കാൻ എയർലൈൻ അധികൃതർ ആവശ്യപ്പെടാറുണ്ട്. പാസ്‌പോർട്ടിലെ വിസ സ്റ്റാമ്പിംഗിന് പകരം എമിറേറ്റ്സ് ഐഡി ഔദ്യോഗിക റസിഡൻസി രേഖയാക്കിയതാണ് ഇതിന് കാരണം. എന്നാൽ ഡിജിറ്റൽ പതിപ്പുകളോ ഫോട്ടോകളോ ഉണ്ടല്ലോ എന്ന് കരുതി പലരും ഒറിജിനൽ കാർഡ് നാട്ടിലേക്ക് പോകുമ്പോൾ മറക്കാറുണ്ട്. ഇത് പലപ്പോഴും വലിയ പ്രതിസന്ധികൾക്ക് വഴിതുറക്കാറുണ്ട്. ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി നാട്ടിലെത്തി തിരികെ വരാൻ മംഗലാപുരം എയർപോർട്ടിൽ എത്തിയപ്പോഴാണ് എമിറേറ്റ്സ് ഐഡി മറന്ന വിവരം അറിഞ്ഞത്. ഇതേതുടർന്ന് അദ്ദേഹത്തിന് യാത്ര റദ്ദാക്കേണ്ടി വന്നു. യുഎഇയിൽ നിന്ന് ഒറിജിനൽ ഐഡി കൊറിയർ വഴി നാട്ടിലെത്തിക്കാൻ 5 ദിവസം കാത്തിരിക്കേണ്ടി വന്നതോടെ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുകയും ശമ്പളം കുറയുകയും ചെയ്തു. ഷാർജയിൽ തന്നെയുള്ള മറ്റൊരു പ്രവാസി കേരളത്തിൽ നിന്ന് തിരികെ പോരുമ്പോൾ ഇതേ പ്രതിസന്ധി നേരിട്ടു. യുഎഇ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘യുഎഇ പാസ്’ വഴിയുള്ള ഡിജിറ്റൽ എമിറേറ്റ്സ് ഐഡിയും വിസയുടെ കോപ്പിയും കാണിച്ചിട്ടും എയർലൈൻ അധികൃതർ അത് സ്വീകരിച്ചില്ല. ഒറിജിനൽ ഫിസിക്കൽ കാർഡ് തന്നെ വേണമെന്ന് അവർ നിർബന്ധം പിടിക്കുകയായിരുന്നു. “നിങ്ങൾ യുഎഇയിൽ നിന്ന് പുറപ്പെടുമ്പോൾ ആരും ഇത് ചോദിച്ചില്ലെങ്കിലും, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ എയർപോർട്ടുകളിലെ ഇമിഗ്രേഷൻ/എയർലൈൻ ജീവനക്കാർ എമിറേറ്റ്സ് ഐഡി ചോദിക്കാറുണ്ട്. ഫോണിലെ ചിത്രങ്ങളോ ഫോട്ടോകോപ്പികളോ ഇതിന് പകരമാകില്ല. പണവും സമയവും നഷ്ടപ്പെടാതിരിക്കാൻ ഒറിജിനൽ കാർഡ് എപ്പോഴും കൈയ്യിൽ കരുതുക.” — സ്വപ്ന ഐദാസാനി (മാർക്കറ്റിംഗ് ഡയറക്ടർ, പ്ലൂട്ടോ ട്രാവൽസ്, ദുബായ്) വ്യക്തമാക്കി. “ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് മാത്രമല്ല, കാനഡയിലെ ടൊറന്റോയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് തിരികെ വരുന്ന എല്ലാ രാജ്യക്കാരായ പ്രവാസികൾക്കും ഒറിജിനൽ എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ റസിഡൻസ് വിസയുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള പ്രാഥമിക രേഖയാണിത്.” — റിതിൻ ഷേത്ത് (വൈസ് പ്രസിഡന്റ്, musafir.com) അറിയിച്ചു.
എന്തുകൊണ്ട് എമിറേറ്റ്സ് ഐഡി നിർബന്ധം?
ഇതൊരു പുതിയ നിയമമല്ല. ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നതനുസരിച്ച് 2022 മുതൽ ഈ നിയമം നിലവിലുണ്ട്. 2022-ൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പാസ്‌പോർട്ടിലെ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി നിർത്തലാക്കിയിരുന്നു. പകരം എമിറേറ്റ്സ് ഐഡിയെയാണ് ഔദ്യോഗിക താമസരേഖയായി പ്രഖ്യാപിച്ചത്. പാസ്‌പോർട്ടിൽ വിസ സ്റ്റിക്കർ ഇല്ലാത്തതിനാൽ, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ജീവനക്കാർക്ക് ഒരു പ്രവാസിയുടെ യുഎഇ വിസ കാലാവധിയും താമസാനുമതിയും പരിശോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഒറിജിനൽ എമിറേറ്റ്സ് ഐഡി മാത്രമാണ്. അതിനാൽ പ്രവാസികൾ യാത്രകളിൽ ഉടനീളം തങ്ങളുടെ ഒറിജിനൽ ഐഡി കാർഡ് സുരക്ഷിതമായി കൈയ്യിൽ കരുതുക.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിൽ വിമാനങ്ങൾ റദ്ദാക്കി: വിവിധ വിമാനസര്‍വീസുകളുടെ ഏറ്റവും പുതിയ സമയക്രമ വിവരങ്ങൾ
UAE flight cancellations today അബുദാബി: യുഎഇയിലുടനീളമുള്ള വിമാന സർവീസുകൾ ഭൂരിഭാഗവും സജീവമായി തുടരുന്നുണ്ടെങ്കിലും, നിലവിലുള്ള യുഎസ്-ഇറാൻ സംഘർഷവും പ്രാദേശിക സുരക്ഷാ ആശങ്കകളും കാരണം ചില റൂട്ടുകളെ ഇത് ബാധിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എയർലൈനുകൾ തങ്ങളുടെ സമയക്രമം പുതുക്കുകയും ചില സർവീസുകൾ റദ്ദാക്കുകയും ആകാശപരിധിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെ സ്റ്റാറ്റസ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും വിമാനത്താവളങ്ങളിൽ കൂടുതൽ സമയം കരുതിയെത്തണമെന്നും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി നിരവധി എയർലൈനുകളാണ് യുഎഇയ്ക്കും കുവൈത്തിനുമിടയിലുള്ള സർവീസുകൾ റദ്ദാക്കിയത്. ഇത്തിഹാദ് എയർവേയ്‌സ്: പ്രവർത്തനപരമായ കാരണങ്ങളാൽ ജൂലൈ 19, 20 തീയതികളിലെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിലുള്ള EY653, EY654 വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്സ്: ദുബായ്-കുവൈറ്റ് റൂട്ടിലെയും തിരിച്ചുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി. (റദ്ദാക്കിയ ഫ്ലൈറ്റുകൾ: EK853, EK855, EK857, EK860, EK854, EK856, EK858). എയർ അറേബ്യ: ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഷാർജ – കുവൈറ്റ്: G9068, G9124, G9121 (റദ്ദാക്കി), G9069, G9125 (റദ്ദാക്കി). അബുദാബി – കുവൈറ്റ്: 3L020, 3L022 (റദ്ദാക്കി), 3L021 (റദ്ദാക്കി). ഫ്ലൈ ദുബായ് (flydubai): കുവൈത്ത് സർവീസുകളെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകൾ നൽകിയിട്ടില്ല. സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തടസ്സങ്ങൾ യുഎഇ സർവീസുകളെയും ബാധിച്ചിട്ടുണ്ട്: ഫ്ലൈ ദുബായിയുടെ ദുബായ് – അബഹ റൂട്ടിലെ FZ811 സർവീസ് റദ്ദാക്കി. എന്നാൽ FZ815 പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. എയർ അറേബ്യയുടെ ഷാർജ – അബഹ സർവീസുകളും റദ്ദാക്കൽ നേരിടുന്നുണ്ട്. അതേസമയം റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നീ നഗരങ്ങളെ അബഹയുമായി ബന്ധിപ്പിക്കുന്ന സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ ഭൂരിഭാഗവും തടസ്സമില്ലാതെ തുടരുന്നുണ്ട്. സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുന്നവർ വിമാന കമ്പനികളിൽ നിന്ന് കൃത്യമായ വിവരങ്ങൾ യാത്രയ്ക്ക് മുൻപ് ഉറപ്പാക്കേണ്ടതാണ്.
ദുബായിൽ സ്ഫോടനമെന്ന വ്യാജ വാർത്ത: അന്വേഷണം വ്യാപിപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
Fake news explosion Dubai അബുദാബി: ദുബായ് നഗരമധ്യത്തിൽ സ്ഫോടന ശബ്ദം കേട്ടുവെന്ന രീതിയിൽ വ്യാജ വാർത്ത ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ശക്തമാക്കി. തീർത്തും തെറ്റായതും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ അടങ്ങിയ വാർത്ത പുറത്തുവിട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം തുടർന്നു വരികയാണെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കിക്കി. വ്യാജ വാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി പ്രോസിക്യൂഷൻ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വാർത്ത തയാറാക്കാനും അതിന് അനുമതി നൽകാനും, അത് പ്രസിദ്ധീകരിക്കാനും ഉത്തരവാദികളായ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരെയും അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വാർത്ത നൽകുന്നതിന് മുൻപ് വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനുള്ള നിയമപരവും തൊഴിൽപരവുമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. “വാർത്ത പിൻവലിച്ചതുകൊണ്ടോ മാപ്പ് പറഞ്ഞതുകൊണ്ടോ മാത്രം അന്വേഷണം അവസാനിക്കില്ല. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.” — ഡോ. ഹമദ് സൈഫ് അൽ ഷംസി, യുഎഇ അറ്റോർണി ജനറൽ വ്യക്തമാക്കി. വാർത്ത നൽകിയ മാധ്യമ സ്ഥാപനം പിന്നീട് ഇത് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും പബ്ലിക് പ്രോസിക്യൂഷൻ കേസ് റദ്ദാക്കിയിട്ടില്ല. രാജ്യത്തെ ക്രമസമാധാനവും സുരക്ഷയും മുൻനിർത്തി സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ, ഇത്തരം വ്യാജ വാർത്തകൾ ജനങ്ങളിൽ വലിയ പരിഭ്രാന്തി പരത്താൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. അന്വേഷണ റിപ്പോർട്ട് പൂർത്തിയാകുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
യുഎഇ: ഗൂഗിള്‍ മാപ്പില്‍ തെരയല്ലേ, എത്തിക്കുന്നത് തെറ്റായ സ്ഥലത്ത്; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ !
GPS disruptions in UAE അബുദാബി: യുഎഇയിലുടനീളമുള്ള വാഹന ഡ്രൈവർമാരും താമസക്കാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗൂഗിൾ മാപ്‌സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ വലിയ രീതിയിലുള്ള പിഴവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തങ്ങൾ നിൽക്കുന്ന യഥാർത്ഥ സ്ഥലത്തിന് പകരം വളരെ അകലെയുള്ള മറ്റ് സ്ഥലങ്ങളാണ് മാപ്പിൽ കാണിക്കുന്നതെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തമാശകളും ട്രോളുകളും നിറയുമ്പോൾ, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന സാങ്കേതിക കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വിഭാഗം മേധാവി മുഹമ്മദ് ഹനീഫ് ഇത് സംബന്ധിച്ച കാരണങ്ങൾ വിശദീകരിക്കുന്നു. പ്രാദേശികമായി എന്തെങ്കിലും തരത്തിലുള്ള സംഘർഷങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ, തന്ത്രപ്രധാനമായ സ്ഥലങ്ങളെ സംരക്ഷിക്കാൻ അധികൃതർ ചില സുരക്ഷാ നടപടികൾ സ്വീകരിക്കാറുണ്ട്. ഇത് നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുന്ന ജിപിഎസ് സിഗ്നലുകളെ ബാധിക്കുകയും താൽക്കാലിക ലൊക്കേഷൻ പിഴവുകൾക്കോ തെറ്റായ റൂട്ടുകൾക്കോ കാരണമാവുകയും ചെയ്യാം. സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകൾ മൊബൈൽ ഉപകരണങ്ങളിലേക്ക് സിഗ്നൽ എത്തുന്നതിനെ ബാധിക്കാറുണ്ട്. ജിപിഎസ് സിഗ്നലുകൾ തടയുന്ന പ്രക്രിയയാണ് ‘ജിപിഎസ് ജാമിങ്’. തെറ്റായ സിഗ്നലുകൾ ഉപകരണങ്ങളിലേക്ക് അയക്കുന്നതാണ് ‘ജിപിഎസ് സ്പൂഫിങ്’. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഈ ഉപഗ്രഹ സിഗ്നലുകളെ തന്നെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ ഇത്തരം നടപടികൾ തെറ്റായ ലൊക്കേഷൻ കാണിക്കാൻ ഇടയാക്കും. ഉപഗ്രഹ സിഗ്നലുകളിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ഫോണുകളിൽ തെറ്റായ ലൊക്കേഷൻ കാണിക്കാൻ കാരണമാകുമെന്നും, എന്നാൽ സിഗ്നൽ സാധാരണ നിലയിലാകുന്നതോടെ ആപ്പുകൾ സ്വയം ഇത് തിരുത്തുമെന്നും ഹനീഫ് കൂട്ടിച്ചേർത്തു. ഇത് സൈബർ ആക്രമണമല്ലെന്നും ആപ്പുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാപ്പിലെ ഈ കുഴപ്പങ്ങൾ യുഎഇയിലെ ജനങ്ങൾക്കിടയിൽ വലിയ തമാശകൾക്കാണ് വഴിതുറന്നത്. ഡ്രൈവർമാർ തങ്ങളുടെ സ്ക്രീനിലെ വിചിത്രമായ റൂട്ടുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.സംഗം എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പുതുതായി ഡ്രൈവിംഗ് ലൈസൻസ് കിട്ടിയവർ ജിപിഎസി നെ മാത്രം വിശ്വസിച്ച് റോഡിലിറങ്ങരുതെന്ന് തമാശയായി ഉപദേശിക്കുന്നു. വഴികൾ കൃത്യമായി അറിയില്ലെങ്കിൽ മാപ്പ് നോക്കി വണ്ടി ഓടിക്കുന്നവർ ഒടുവിൽ അയൽരാജ്യത്ത് എങ്ങാനും ചെന്നെത്തുമെന്നാണ് അദ്ദേഹം ചിരിയോടെ പറയുന്നത്. ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ പങ്കുവെച്ച വീഡിയോയും വൈറലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തൊട്ടുമുന്നിൽ കാണാമെങ്കിലും, നാവിഗേഷൻ ആപ്പിൽ താൻ ഇപ്പോൾ അറേബ്യൻ കടലിന് നടുവിലൂടെയാണ് വണ്ടി ഓടിക്കുന്നത് എന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം തമാശയായി പറയുന്നു.