അമ്മ കുത്തിപ്പരിക്കേൽപ്പിച്ചു; ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി

injured children കുവൈത്ത് സിറ്റി: സ്വന്തം അമ്മ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളെ സന്ദർശിച്ച് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്. സമൂഹത്തിന്റെ സുരക്ഷയ്ക്കും കുടുംബങ്ങളുടെ ഭദ്രതയ്ക്കും ഭീഷണിയാകുന്ന ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളോടും ആഭ്യന്തര മന്ത്രാലയം വിട്ടുവീഴ്ച കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മന്ത്രി ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനിലയും ചികിത്സാ പുരോഗതിയും നേരിട്ട് വിലയിരുത്തിുകയായിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ക്രൂരമായ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യൽ മീഡിയയും ഫോൺ കോളുകളും നിരീക്ഷിക്കുന്നുവെന്ന വാർത്തകൾ; സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്

Social Media കുവൈത്ത് സിറ്റി: രാജ്യത്ത് ഫോൺ കോളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്. ഈ വാർത്തകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ തീർത്തും വ്യാജമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിവരങ്ങൾ കൈമാറുന്നതിന് മുൻപ് അവയുടെ കൃത്യത ഉറപ്പുവരുത്തണം. സ്ഥിരീകരിക്കാത്തതോ വിശ്വസനീയമല്ലാത്തതോ ആയ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പൊതുജന പരാതി; അടിയന്തര ഇടപെടലുമായി കുവൈത്ത് മുൻസിപ്പാലിറ്റി

Kuwait Municipality കുവൈത്ത് സിറ്റി: പൊതുജന പരാതിയിൽ ഇടിയന്തര ഇടപെടലുമായി കുവൈത്ത് മുൻസിപ്പാലിറ്റി. സംശയാസ്പദമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഫഹാഹീൽ പ്രദേശത്തെ ഒരു സ്ഥലം സംബന്ധിച്ച പരാതിയിലാണ് കുവൈത്ത് മുൻസിപ്പാലിറ്റി അടിയന്തര ഇടപെടൽ നടത്തിയത്. പരാതിയെ തുടർന്ന് അഹ്‌മ്മദി മുൻസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ അഹമ്മദ് അൽ- ഖറൈഞ്ച് സ്ഥലം സന്ദർശിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

അതേസമയം, നടപടികളുടെ ഭാഗമായി ഒരു വൈദ്യുതി ട്രാൻസ്‌ഫോമറിന് സമീപമുള്ള മരങ്ങൾ അധികൃതർ നീക്കം ചെയ്തു. സ്ഥലത്തെ ഒരു പോർട്ടബിൾ ക്യാബിനും നീക്കം ചെയ്തു. പ്രദേശത്തെ രൂപഭംഗിയും സൗന്ദര്യാത്മകതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സാങ്കേതിക തകരാർ; കുവൈത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു

power outage കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ഫഹാഹീൽ പ്രദേശത്തെ പ്രധാന വൈദ്യുതി ട്രാൻസ്ഫർ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനം നിർത്തിയതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇതേ തുടർന്ന് ഫഹാഹീൽ മേഖലയിലെ പരിമിതമായ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസം നേരിട്ടു.

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായും നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്തിൽ വാഹനാപകടം; 50 കാരനായ പ്രവാസിയ്ക്ക് ദാരുണാന്ത്യം, ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ

Bus Accident കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടം. ജിലിബ് അൽ ശുയൂഖ് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ 50 വയസുകാരനായ പ്രവാസി മരിച്ചു. ബംഗ്ലാദേശി ഡ്രൈവറാണ് മരിച്ചത്. സ്വന്തം ബസിൽ നിന്ന് ഇറങ്ങി ബസിന്റെ പിൻ ഭാഗം പരിശോധിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് ബസുകൾ ഒന്നിന് മുന്നിൽ മറ്റൊന്നായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഡ്രൈവർ ബസിന്റെ പിൻ ഭാഗം പരിശോധിക്കവേ പിന്നിൽ നിർത്തിയിട്ട ബസിന്റെ ഡ്രൈവർ ബസ്സ് മുന്നോട്ട് നീക്കുകയായിരുന്നു.

ഇരു ബസുകൾക്കുമിടയിൽ കുടുങ്ങിപ്പോയ ഡ്രൈവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിന് കാരണമായ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി കേസ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.

27 നഴ്‌സുമാരെ ജോലിയിൽ നിന്നും പുറത്താക്കി ഈ ഗൾഫ് രാജ്യം; കാരണമിത്….

Nursing job ദോഹ: 27 നഴ്‌സുമാരെ ജോലിയിൽ നിന്നും പുറത്താക്കി ഖത്തർ. വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്‌സിങ് ജോലി നേടിയ 27 പേർക്കെതിരെയാണ് ഖത്തർ നടപടി സ്വീകരിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്നും ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയധികം പേർ പിടിയിലാകുന്നത്.

പ്രാഥമിക പരിശോധനയിൽ തന്നെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് അധികൃതർ ഇവർക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

കുവൈത്തിൽ സ്കൂൾ ജീവനക്കാരുടെയും വിദ്യാർഥികളുടെയും പെരുമാറ്റച്ചട്ടം കർശനമാക്കും

Code of conduct school staff Kuwait കുവൈത്ത് സിറ്റി: സർക്കാർ സ്കൂളുകളിലെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സർവിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വസ്ത്രധാരണം, പെരുമാറ്റം, ഉത്തരവാദിത്തങ്ങൾ എന്നിവ കൂടുതൽ കർശനമായി നിയന്ത്രിക്കുന്ന പുതിയ നിയമാവലി നടപ്പാക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. കരട് നിയമാവലി വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് വിതരണം ചെയ്ത് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും അഭിപ്രായം ശേഖരിച്ച ശേഷമായിരിക്കും അന്തിമ നിയമാവലി തയ്യാറാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രൊഫഷണലും മാന്യവുമായ വസ്ത്രധാരണം പാലിക്കണമെന്ന് കരടിൽ നിർദേശിക്കുന്നു. പുരുഷ ജീവനക്കാർക്ക് പരമ്പരാഗത ദിഷ്‌ദാഷ, ഘുത്, അഗാൽ എന്നിവയോ ഫോർമൽ/സെമി-ഫോർമൽ സ്യൂട്ടുകളോ ധരിക്കാം. വനിതാ ജീവനക്കാർ വിദ്യാഭ്യാസ അന്തരീക്ഷത്തിന് അനുയോജ്യമായ മാന്യവും ഔദ്യോഗികവുമായ വസ്ത്രം ധരിക്കണം. സ്പോർട്സ് വസ്ത്രങ്ങൾ, ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ, വളരെ ചെറിയ വസ്ത്രങ്ങൾ, കീറിയ വസ്ത്രങ്ങൾ എന്നിവ നിരോധിക്കും. കായികാധ്യാപകർക്ക് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വസ്ത്രധാരണത്തിൽ ഇളവ് അനുവദിക്കും. ശരീരത്തിൽ ടാറ്റൂ ഉള്ള ജീവനക്കാർ അത് വസ്ത്രം ഉപയോഗിച്ച് മറച്ചുവയ്ക്കണമെന്നും കരടിൽ നിർദേശിക്കുന്നു. അതേസമയം, 2026-27 അധ്യയന വർഷത്തിൽ അഞ്ച് പുതിയ സ്കൂളുകൾ കൂടി തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുകയാണ്. അൽ മുത്ല സിറ്റിയിൽ രണ്ട് കിൻഡർഗാർട്ടൻ സ്കൂളുകളും, വെസ്റ്റ് അബ്ദുല്ല അൽ മുബാറകിൽ പെൺകുട്ടികൾക്കായി ഒരു സെക്കൻഡറി സ്കൂളും ആരംഭിക്കും. ഇതിന് പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഓരോ ടാലന്റ് ആൻഡ് ക്രിയേറ്റിവിറ്റി സ്കൂളുകളും തുറക്കും. പുതിയ സ്കൂളുകളുടെ അറ്റകുറ്റപ്പണികളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. സ്കൂളുകളിൽ ആവശ്യമായ ഫർണിച്ചർ, കമ്പ്യൂട്ടറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹോർമുസ് പ്രതിസന്ധി: കുവൈത്തിൽ ചരക്ക് ഗതാഗത ചെലവ് ഉയരുന്നു

Kuwait Rising Shipping Costs കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം, ഷിപ്പിങ്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ ചെലവ് ഉയരുന്നത് രാജ്യത്തേക്കുള്ള ചരക്ക് വിതരണത്തെയും പ്രാദേശിക വിപണിയിലെ വിലസ്ഥിരതയെയും എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ബുധനാഴ്ച ഷിപ്പിങ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി കുവൈത്ത് ന്യൂസ് ഏജൻസിയായ KUNAയോട് പറഞ്ഞതനുസരിച്ച്, ഹോർമുസ് കടലിടുക്കിലെ പുതിയ സാഹചര്യങ്ങളും അതിന്റെ ഫലമായി സമുദ്രഗതാഗതത്തിനും ഷിപ്പിങ് റൂട്ടുകൾക്കും ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങളും യോഗത്തിൽ വിലയിരുത്തി. ഇതുമൂലം ലോജിസ്റ്റിക്സ് ചെലവുകളിൽ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ ഷിപ്പിങ് കമ്പനികൾ ബദൽ കടൽപാതകളും ഷിപ്പിങ് റൂട്ടുകളും ഉപയോഗിക്കുന്നതായി അൽ-അൻസാരി വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെയ്‌നറുകൾ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും ആവശ്യമായ സാഹചര്യങ്ങളിൽ ബദൽ തുറമുഖങ്ങൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സംവിധാനങ്ങളിലൂടെ ചരക്കുകളുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു. ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത് ചരക്ക് എത്തുന്നതിലെ കാലതാമസം കുറയ്ക്കാനും അധിക ഷിപ്പിങ് ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും അൽ-അൻസാരി വ്യക്തമാക്കി. ഇതിലൂടെ കുവൈത്തിലെ പ്രാദേശിക വിപണിയിലേക്കുള്ള ചരക്ക് വിതരണം സ്ഥിരതയോടെ നിലനിർത്താൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy