Kuwait Traffic Law; കുവൈത്തിൽ ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. ഓവർടേക്കിംഗ് നിയമങ്ങൾ പാലിക്കാതിരിക്കുക, പൊതുനിരത്തുകളിൽ മനഃപൂർവം ഗതാഗത തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ വാഹന ഉടമകളെ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നിസ്സാരമായി കാണരുതെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. റോഡുകളിൽ മനഃപൂർവം ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഗതാഗത നിയമത്തിലെ 36-ാം വകുപ്പിന്റെ ലംഘനമാണ്. ഇതിനുള്ള പിഴയായി 20 കുവൈത്ത് ദിനാറാണ് നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായ നിയമങ്ങൾ പാലിക്കാതെ ഓവർടേക്കിംഗ് നടത്തുന്നവർക്കെതിരെ (വകുപ്പ് 37) 15 കുവൈത്ത് ദിനാറാണ് പിഴ ഈടാക്കുക. എന്നാൽ ഈ പിഴയൊടുക്കി നിയമനടപടികളിൽ നിന്ന് ഒഴിയാമെന്ന് കരുതരുതെന്നും നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കേസ് കോടതിയിലേക്ക് കൈമാറുമെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓർമ്മിപ്പിച്ചു. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് 207-ാം വകുപ്പ് പ്രകാരം നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാനും (impound) അധികൃതർക്ക് അധികാരമുണ്ട്. റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ റോഡുകളിൽ പരിശോധന ശക്തമാക്കാനാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വൻ സുരക്ഷാ പരിശോധന; കേബിളുകളും വാഹന ഭാഗങ്ങളും മോഷ്ടിച്ചവരടക്കം 45 പേർ പിടിയിൽ
കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ 45 പേർ പിടിയിലായി. മേഖലയിൽ മോഷണം, തീപിടുത്തം, മറ്റ് നിയമലംഘനങ്ങൾ എന്നിവ വർദ്ധിക്കുന്നതായുള്ള പരാതികളെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. പിടിയിലായവരിൽ ഒമ്പത് പേർ ഇലക്ട്രിക്കൽ കേബിളുകൾ, ചെമ്പ്, ഇരുമ്പ്, വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് സിസ്റ്റങ്ങൾ (സൈലൻസർ ഭാഗങ്ങൾ), സ്ത്രീകളുടെ ആഭരണങ്ങൾ എന്നിവ മോഷ്ടിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ്. മറ്റ് 36 പേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ ഗർഭധാരണവുമായി ബന്ധപ്പെട്ട് തിരയുന്ന രണ്ട് സ്ത്രീകളും പിടിയിലായവരിലുണ്ട്. ഇവരെ തുടർനടപടികൾക്കായി മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന് കൈമാറി. പരിശോധനയ്ക്കിടെ ഒരാളിൽ നിന്ന് ലഹരിമരുന്നായ ക്രിസ്റ്റൽ മെത്തും കെമിക്കൽ ലഹരിവസ്തുക്കളും കണ്ടെടുത്തു. മറ്റൊരാളെ പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചതിനും പിടികൂടി. പിടിയിലായവർക്കെതിരെ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായും ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. നാടുകടത്തൽ ഉത്തരവുള്ളവർക്കെതിരെ ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി വരികയാണ്. കുവൈറ്റിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും ഇത്തരം ഫീൽഡ് ഓപ്പറേഷനുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മോഷണവും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രശ്നബാധിത മേഖലകളിൽ സുരക്ഷാ സാന്നിധ്യം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.