Kuwait Biggest Lyrica Drug Haul കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് നിർമ്മാണ-വിതരണ ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. മാരകമായ ലഹരി ഗുളികകൾ ‘ലിറിക്ക’ വൻതോതിൽ നിർമ്മിച്ചിരുന്ന അത്യാധുനിക ഫാക്ടറിയാണ് കുവൈത്ത് പോലീസ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് 150 മില്യൺ കുവൈത്ത് ദീനാർ (ഏകദേശം 40,000 കോടിയിലധികം രൂപ) വിപണി മൂല്യമുള്ള ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കുവൈത്ത് സ്വദേശികളും ജോർദാൻ, ഈജിപ്ത് പൗരന്മാരായ രണ്ട് പ്രവാസികളുമാണ് പിടിയിലായത്. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ഇവർ താവളമൊരുക്കിയിരുന്നത്. രണ്ട് സ്ഥലങ്ങൾ ലഹരിമരുന്ന് സംഭരിക്കാൻ ഉപയോഗിച്ചപ്പോൾ, മൂന്നാമത്തെ കേന്ദ്രം അത്യാധുനിക യന്ത്രങ്ങളുള്ള ലഹരി നിർമ്മാണ ഫാക്ടറിയാക്കി മാറ്റിയിരുന്നു. 5 ടൺ ലിറിക്ക നിർമ്മിക്കാനുള്ള അസംസ്കൃത പൗഡർ, വിതരണത്തിന് തയ്യാറാക്കിയ 40 ലക്ഷം ലിറിക്ക ഗുളികകൾ, മരുന്ന് കമ്പനികളിൽ ഉപയോഗിക്കുന്നതിന് സമാനമായ വലിയ ലഹരി നിർമ്മാണ യന്ത്രങ്ങൾ, ലഹരി ഗുളികകൾ പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങൾ, പണം, ഒരു പിസ്റ്റൾ എന്നിവയാണ് പിടിച്ചെടുത്തത്. അംഗീകൃത മരുന്ന് കമ്പനികൾ നിർമ്മിക്കുന്ന മരുന്നാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പാക്കേജിംഗാണ് ഇവർ നടത്തിയിരുന്നത്. ഇതിനായി വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഉപയോഗിക്കുന്ന തരം യന്ത്രങ്ങളാണ് ഇവർ സ്ഥാപിച്ചിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാർ ശ്രദ്ധിക്കുക; കുവൈത്തിലെ പ്രധാന റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം
Traffic Jams King Fahd Road കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജാബ്രിയ ഏരിയയ്ക്ക് എതിർവശത്തായി കുവൈത്ത് സിറ്റി ഭാഗത്തേക്ക് പോകുന്ന പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിലെ സ്ലോ, മിഡിൽ ലൈനുകൾ ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടും. സെപ്റ്റംബർ 13 ഞായറാഴ്ച വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഇതേ ദിശയിലുള്ള നാലാം റിംഗ് റോഡിലേക്കുള്ള സൈഡ് എക്സിറ്റും ഇതോടൊപ്പം അടയ്ക്കുന്നതാണ്. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകൾ ഗതാഗത മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് വകുപ്പ് നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.