
Kuwaiti Damages Neighbor’s CCTV Camera കുവൈത്ത് സിറ്റി: അയൽവാസികൾ തമ്മിലുള്ള തർക്കം ഒടുവിൽ പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി. അയൽവാസിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ തന്റെ സ്വകാര്യത ലംഘിക്കുന്നുവെന്ന് ആരോപിച്ച് അത് ഊരിക്കൊണ്ടുപോയ സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ വീടിന്റെ ‘ദിമാനിയ’യുടെ (അതിഥികളെ സ്വീകരിക്കുന്ന മുറി) മുകളിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ മോഷ്ടിച്ചുവെന്നാണ് ആരോപണം. മതിൽ ചാടിക്കയറി അകത്ത് പ്രവേശിച്ച അയൽവാസി ക്യാമറ നശിപ്പിക്കുകയും അത് കൊണ്ടുപോവുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറഞ്ഞു. മോഷണം, അതിക്രമിച്ചു കയറൽ, വസ്തുവകകൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ താൻ ക്യാമറ എടുത്ത കാര്യം പ്രതി സമ്മതിച്ചു. എന്നാൽ അത് മോഷ്ടിക്കാനല്ല, മറിച്ച് ആ ക്യാമറ തന്റെ വീടിന്റെ ഉൾഭാഗം കാണുന്ന രീതിയിലാണ് സ്ഥാപിച്ചിരുന്നതെന്നാണ് ഇയാളുടെ വാദം. ഇത് തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്നതിനാലാണ് ക്യാമറ നീക്കം ചെയ്തതെന്നും ഇയാൾ മൊഴി നൽകി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതി അനുവാദമില്ലാതെ അയൽവാസിയുടെ പുരയിടത്തിൽ പ്രവേശിച്ചോ, ക്യാമറ മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നോ, മനഃപൂർവം നാശനഷ്ടങ്ങൾ വരുത്തിയോ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇതിൽ കൂടുതൽ വ്യക്തത വരുത്തും. വീടുകളിൽ സുരക്ഷയ്ക്കായി സിസിടിവി സ്ഥാപിക്കുമ്പോൾ അത് അയൽവാസികളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. അതേസമയം, തർക്കങ്ങൾ നിയമപരമായി പരിഹരിക്കുന്നതിന് പകരം നിയമം കൈയ്യിലെടുക്കുന്നത് വലിയ ശിക്ഷകൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് “വെടിവെക്കില്ലെന്ന്” പറഞ്ഞു; നിമിഷങ്ങൾക്കകം 15-കാരന്റെ കണ്ണിൽ വെടിയേറ്റു, തമാശ ഒടുവിൽ ദുരന്തമായി
Boy Shot in Eye Pellet Gun kuwait കുവൈത്ത് സിറ്റി: സുഹൃത്തുക്കൾ തമ്മിലുള്ള തമാശ വലിയൊരു അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ അൽ-മുത്ല മരുഭൂമിയിൽ വെച്ച് കുതിര സവാരി നടത്തുകയായിരുന്ന 15 വയസ്സുകാരന്റെ കണ്ണിലേക്ക് യുവാവ് പെല്ലറ്റ് ഗൺ ഉപയോഗിച്ച് വെടിവെച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയായിരുന്നു സംഭവം. 15 വയസ്സുകാരൻ കുതിര സവാരി നടത്തുന്നതിനിടെ 27 വയസ്സുകാരനായ യുവാവ് തോക്ക് ചൂണ്ടി തമാശരൂപേണ “ഞാൻ നിന്നെ വെടിവെക്കണോ?” എന്ന് ചോദിച്ചു. “നീ എന്നെ വെടിവെക്കില്ല” എന്ന് കുട്ടി മറുപടി നൽകിയ ഉടൻ യുവാവ് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെല്ലറ്റ് കണ്ണിൽ തറച്ചതോടെ കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകി. കുട്ടിയുടെ പരിക്ക് ഫോറൻസിക് വിദഗ്ധർ പരിശോധിക്കും. ഒരു തമാശ എങ്ങനെ വലിയൊരു ക്രൈം ആയി മാറി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഒരു നിമിഷത്തെ അവിവേകം ഒരു കുട്ടിയുടെ കാഴ്ചശക്തിയെ തന്നെ അപകടത്തിലാക്കിയതിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം.