
Workforce kuwait കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തന നടപടിക്രമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN). സിവിൽ സർവീസ് കമ്മീഷന്റെ (CSC) നിർദ്ദേശപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് സർക്കുലർ നമ്പർ 5/2026 ആണ് അതോറിറ്റി പുറപ്പെടുവിച്ചത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അതോറിറ്റിയുടെ നിയന്ത്രണ-സേവന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുൻപോട്ട് കൊണ്ടുപോകാനാണ് പുതിയ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആകെ ജീവനക്കാരുടെ 30 ശതമാനം പേർക്ക് മാത്രമേ ഓഫീസിൽ പ്രവേശനം ഉണ്ടാവുകയുള്ളൂ. ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr ഒരു ദിവസം ജോലി ചെയ്താൽ അടുത്ത രണ്ട് ദിവസങ്ങൾ അവധി എന്ന രീതിയിലാണ് ഷിഫ്റ്റുകൾ. ഓരോ ഗ്രൂപ്പിലും ഹാജരാകുന്നവരുടെ എണ്ണം 30 ശതമാനത്തിൽ കൂടാൻ പാടില്ല. വകുപ്പ് ഡയറക്ടർമാർ എല്ലാ ദിവസവും ജോലിക്ക് ഹാജരാകണം. എന്നാൽ സൂപ്പർവൈസർമാരും സെക്ഷൻ തലവന്മാരും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്താൽ മതിയാകും. അംഗീകൃത ഫിംഗർപ്രിന്റ് സിസ്റ്റം വഴി തന്നെ ഹാജർ രേഖപ്പെടുത്തണം. ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട കാലയളവ് ഡ്യൂട്ടി കാലയളവായി തന്നെ കണക്കാക്കും. ഈ മാസം ആദ്യം പുറപ്പെടുവിച്ച സർക്കുലർ നമ്പർ 4/2026 റദ്ദാക്കിയതായും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് നിലവിലുള്ള ഷെഡ്യൂൾ അനുസരിച്ച് തന്നെ ജോലി തുടരാവുന്നതാണ്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
കുവൈത്തില്‍ ലോക്ക്ഡൗൺ? പ്രചരിക്കുന്നത് വ്യാജവാര്‍ത്തയോ?
Kuwait fake news കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാനായി സൈബർ ക്രൈം യൂണിറ്റും സ്റ്റേറ്റ് സെക്യൂരിറ്റി സർവീസും അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ അബു സലൈബ് കുവൈത്ത് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തീവ്രവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളോ ഉള്ളടക്കങ്ങളോ പങ്കുവെക്കുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിൽ ഇതിനോടകം 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അനധികൃത ചിത്രീകരണങ്ങൾ ഒഴിവാക്കണം. ഷോർട്ട് സർക്യൂട്ട് മൂലം വാഹനത്തിന് തീപിടിച്ച ദൃശ്യങ്ങൾ മിസൈൽ അവശിഷ്ടങ്ങൾ വീണതാണെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആലിയ ആൻഡ് ഗാലിയ’ കോംപ്ലക്‌സുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാർത്തകൾ ഉടൻ തന്നെ തിരിച്ചറിയുകയും ഇത് പടച്ചുവിട്ട ആളെ സൈബർ ക്രൈം യൂണിറ്റ് പിടികൂടുകയും ചെയ്തു. രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ കൈക്കൊള്ളൂ. വ്യാജവാർത്തകൾക്കും ഊഹാപോഹങ്ങൾക്കും ചെവികൊടുക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
Kuwait Airways കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്വദേശികളുടെ ശ്രദ്ധയ്ക്ക്; പ്രത്യേക വിമാന സർവ്വീസുകളുമായി കുവൈത്ത് എയർവേയ്‌സ്
Kuwait Airways കുവൈത്ത് സിറ്റി: സൗദി അറേബ്യ വഴി കരമാർഗം കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാർക്ക് മാത്രമായി തെരഞ്ഞെടുത്ത വിമാന സർവ്വീസുകൾ നടത്തുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങലിലേക്ക് നിലവിലുള്ള റിസർവേഷനുകൾ ഉപയോഗിച്ചോ പുതിയ ബുക്കിംഗുകൽ നടത്തിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 2026 മാർച്ച് വരെ ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്കിംഗ് നടത്താം. കൂടുതൽ വിവരങ്ങൾക്ക് 171 എന്ന നമ്പറിൽ വിളിച്ചോ +965 1802050 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് വഴിയോ ബന്ധപ്പെടാം. പാരീസ്, മനില അമ്മാൻ, ഇസ്താംബൂൾ, ഹീത്രോ, മ്യൂണിക്, മിലാൻ, കെയ്‌റോ, ബാഴ്‌സലോണ, തുടങ്ങിയ നിരവധി ലക്ഷ്യസ്ഥാനങ്ങളേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്.