Illegal Street Markets ശക്തമായ പരിശോധന; കുവൈത്തിൽ മൂന്ന് അനധികൃത മാർക്കറ്റുകൾ പൊളിച്ചുനീക്കി

Illegal Street Markets കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ശുചിത്വം ഉറപ്പുവരുത്തുന്നതിനും റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി കുവൈത്തിൽ ശക്തമായ പരിശോധന. ഇതിന്റെ ഭാഗമായി മഹബൂല ഏരിയയിൽ ശക്തമായ പരിശോധനയാണ് കുവൈത്ത് മുൻസിപ്പാലിറ്റി നടത്തിയത്. അഹമ്മദി ഗവർണറേറ്റിന് കീഴിലുള്ള മുൻസിപ്പാലിറ്റി വിഭാഗം നടത്തിയ ഈ പ്രത്യേക ക്യാമ്പയിനിൽ, പൊതുസ്ഥലം കൈയേറി നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക മാർക്കറ്റുകൾ അധികൃതർ പൂർണ്ണമായും നീക്കം ചെയ്തു.

ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചും റോഡുകൾ തടസ്സപ്പെടുത്തിയും പ്രവർത്തിക്കുന്ന അനധികൃത കച്ചവട കേന്ദ്രങ്ങളെയും കൈയേറ്റങ്ങളും കണ്ടെത്തുക എന്നതാണ് ഈ പരിശോധനയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. അനുമതിയില്ലാത്ത ഇത്തരം മാർക്കറ്റുകൾ പൊതുജനാരോഗ്യത്തിനും റോഡ് സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പൊതുക്രമം നിലനിർത്തുന്നതിനും താമസമേഖലകളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു. താമസസ്ഥലങ്ങളിൽ ലൈസൻസില്ലാതെ നടക്കുന്ന വാണിജ്യ പ്രവർത്തനങ്ങൾ പൂർണ്ണമായും തടയുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു. വിവിധ മേഖലകളിൽ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും മുൻസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി പരിശോധനാ സംഘങ്ങൾ വരും ദിവസങ്ങളിലും ഫീൽഡ് ക്യാമ്പയിനുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൃത്യമായ അനുമതിയില്ലാതെ റോഡുകളിലും പൊതുസ്ഥലങ്ങളിലും കച്ചവടം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Jet Ski ജെറ്റ് സ്‌കി ഉപയോഗിച്ച് കടൽയാത്രക്കാരെ ശല്യം ചെയ്തു; 7 പേർ കുവൈത്തിൽ അറസ്റ്റിൽ

Jet Ski കുവൈത്ത് സിറ്റി: ജെറ്റ് സ്‌കികൾ അപകടകരമായ രീതിയിലും ഉത്തരവാദിത്വമില്ലാതെയും ഉപയോഗിച്ച് കടൽസഞ്ചാരികളെ ശല്യം ചെയ്ത 7 പേർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് കോസ്റ്റ് ഗാർഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവർ സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് മറ്റ് കടൽ ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പെയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ജെറ്റ് സ്‌കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Illegal Slaughterhouses നിയമ വിരുദ്ധ പ്രവർത്തനം; കുവൈത്തിൽ മൂന്ന് അറവുശാലകൾ പൂട്ടിച്ചു

Illegal Slaughterhouses കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് ഏരിയയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് അറവുശാലകൾ പൂട്ടിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് നിയമലംഘനം കണ്ടെത്തിയത്. മൃഗങ്ങളെ പാർപ്പിക്കാൻ നൽകിയ ആനിമൽ പെന്നുകൾ ലൈസൻസില്ലാത്ത അറവുശാലകളായി മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടപടി സ്വീകരിച്ചത്.

ഏഷ്യൻ വംശജരായ തൊഴിലാളികളാണ് ഈ കേന്ദ്രങ്ങൾ നടത്തിവന്നിരുന്നത്. പൊതുജനാരോഗ്യ നിയമങ്ങളും കാർഷിക നിയമങ്ങളും ലംഘിച്ചായിരുന്നു പ്രവർത്തനം. കൃത്യമായ അനുമതിയോ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്സിന്റെ മേൽനോട്ടമോ ഇല്ലാതെയാണ് ഇവിടെ അറവ് ജോലികൾ നടന്നിരുന്നത്. അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ നിയമവിരുദ്ധമായ രീതിയിൽ ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരത്തിലുള്ള കശാപ്പ് കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Pedestrian Violations നിയമലംഘനം; കുവൈത്തിൽ 8,938 കാൽനടയാത്രികർക്ക് പിഴ

Pedestrian Violations കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 8,938 കാൽനടയാത്രക്കാർക്ക് പിഴ. കാൽനട പാതയ്ക്ക് പുറത്ത് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് ഇത്രയധികം പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ അറിയിച്ചു. സുരക്ഷിതമായി പാത മുറിച്ചുകടക്കൂ എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. റോഡ് സുരക്ഷ വ്യക്തിഗത ബോധവൽക്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിന്റെ സുരക്ഷയിൽ അവസാനിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Fifth Ring Road അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

Fifth Ring Road കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച മുതൽ ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഗതാഗത വകുപ്പുമായി സഹകരിച്ചാണ് സൽമിയ ഭാഗത്തേക്കുള്ള പാതയിൽ ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ-സലാം ഏരിയയ്ക്ക് എതിർവശത്തുള്ള മൂന്ന് ഇടത് വശത്തെ വരികളാണ് താത്കാലികമായി അടച്ചിടുന്നത്. എന്നാൽ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലേക്ക് (റൂട്ട് 40) പോകുന്ന മൂന്ന് വരികൾ ഗതാഗതത്തിനായി തുറന്നുതന്നെയിരിക്കും. മെയ് 12 ചൊവ്വാഴ്ച പുലർച്ചെ മുതൽ ആരംഭിക്കുന്ന ഈ നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരും. റോഡിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

അടച്ചിടൽ ദിവസങ്ങളിൽ അഞ്ചാം റിങ് റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും തിരക്ക് ഒഴിവാക്കാൻ സാധ്യമായ ഇടങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Kuwait Police പ്രവാസി തൊഴിലാളി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

Kuwait Police കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പ്രവാസിയെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ കുറിച്ച് പൂർണ്ണമായ റിപ്പോർട്ട് തയ്യാറാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രവാസി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം സഹപ്രവർത്തകരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറയിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്തെത്തി തുടർ നപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Fire Safety Violations അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈത്തിൽ 64 കെട്ടിടങ്ങൾക്കെതിരെ നടപടി

Fire Safety Violations കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ ലംഘനങ്ങൾ നടത്തിയ 64 കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. അഗ്നിശമന സേന നിശ്ചയിട്ടുള്ള സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായാണ് അധികൃതർ പരിശോധന നടത്തിയത്.

നിയമലംഘനം നടത്തിയ 64 കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തു. പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി പരിശോധനാ ക്യാമ്പെയ്‌നുകൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Hantavirus ഹാന്റ വൈറസ്: കുവൈത്തിൽ രോഗവ്യാപന സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം

Hantavirus കുവൈത്ത് സിറ്റി: ഹാന്റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്െഷിച്ച് വരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. കുവൈത്ത് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

രോഗബാധിത എലികളുമായോ അവയുടെ വിസർജ്യങ്ങളുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് പ്രധാന രോഗകാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, രോഗനിരീക്ഷണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം തുടങ്ങിയ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിരിക്കുകയാണ്. പനി, തലവേദന, മാംസപേശി വേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ശ്വാസതടസം, ഓക്‌സിജൻ കുറവ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

വീട് കേന്ദ്രീകരിച്ച് ഹോട്ടല്‍, കുവൈത്തില്‍ പിടിച്ചെടുത്തത് കിലോക്കണക്കിന് പഴകിയ ഭക്ഷണം; കൂടാതെ…

Kuwait Shuts Illegal Unhygienic Restaurant കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണറേറ്റിലെ ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണശാല ആഭ്യന്തര മന്ത്രാലയം പൂട്ടിച്ചു. പഴകിയതും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണം വിൽക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് നടപടി. മെയ് 10 ഞായറാഴ്ചയാണ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സെക്ടറും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായി ഈ ഓപ്പറേഷൻ നടത്തിയത്. ആവശ്യമായ ആരോഗ്യ പെർമിറ്റുകളോ ലൈസൻസോ ഇല്ലാതെയാണ് ഈ വസതി റെസ്റ്റോറന്റായി പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റെയ്ഡ് സമയത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള മോശം ഭക്ഷണം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി. ഭക്ഷണശാലയ്ക്ക് പുറമെ, നിരോധിത പുകയില ഉൽപ്പന്നമായ ‘തുമ്പാക്’ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസും ഈ വസതിയിൽ കണ്ടെത്തി. പിടിയിലായ പ്രതികൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നുള്ള സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് കടുത്ത ശിക്ഷ

Kuwait Million Scam കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കുവൈത്തികളും അമേരിക്കക്കാരും ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. ജഡ്ജി ജറഹ് അൽ-ദൈഹാനി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി, കുവൈത്ത് പോർട്ട്‌സ് അതോറിറ്റി എന്നിവയ്ക്ക് ഓഹരിയുള്ള ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികൾക്ക് 98 ദശലക്ഷം കുവൈത്ത് ദീനാർ പിഴ ചുമത്തുകയും 49 ദശലക്ഷം ദീനാർ തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. പോർട്ട്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഇവയാണ്, കടലാസ് കമ്പനികൾ വഴിയും വ്യാജ രേഖകൾ ചമച്ചും പണം കടത്താൻ ശ്രമിച്ചു. ദുബായ്, അമേരിക്ക, കേമാൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ വ്യാജ നിയമയുദ്ധങ്ങളും ആർബിട്രേഷൻ നടപടികളും ഫയൽ ചെയ്ത് ഫണ്ടിന്റെ ആസ്തികൾ കൈക്കലാക്കാൻ ശ്രമിച്ചു. 2016-ലെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കരാർ ദുരുപയോഗം ചെയ്ത് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികളിൽ അനാവശ്യമായ ഫീസുകളും പലിശയും ക്ലെയിം ചെയ്ത് തട്ടിപ്പ് നടത്തി. അഭിഭാഷകനായ അബ്ദുള്ള അൽ-കന്ദരി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വൻ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ഫണ്ടിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക നീക്കങ്ങളും വ്യാജ കേസുകളും അദ്ദേഹം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കോടതിക്ക് മുന്നിലെത്തിച്ചത്. കുവൈത്തിലെ പൊതുപണം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy