UAE Rain ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ വാരാന്ത്യത്തിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. രാജ്യത്തെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ഞായറാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥാ ഭാഗികമായി മേഘാവൃതമായിരിക്കും.
അതേസമയം, രാജ്യത്തുടനീളം താപനില ഉയർന്ന നിലയിൽ തുടരും. ഉൾനാടൻ പ്രദേശങ്ങളിൽ 49°C വരെ ഉയർന്ന താപനില ഉയരാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 40°C നും 45°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പർവതപ്രദേശങ്ങളിൽ 32°C നും 38°C നും ഇടയിലായിരിക്കും ഉയർന്ന താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
യുഎഇയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങൾ ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ആ മേഘങ്ങൾ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും എൻസിഎം പ്രവചിക്കുന്നു. രാജ്യത്തുടനീളം വ്യാപകമായ മഴ പെയ്യുമെന്ന് പ്രവചനം സൂചിപ്പിക്കുന്നില്ല, അതായത് പ്രാദേശികമായി മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്.
ഞായറാഴ്ച നേരിയതോ മിതമായതോ കാറ്റ് വീശാൻ സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കുകിഴക്ക് ദിശയിലും തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫിൽ വീട്ടിനുള്ളിൽ കഞ്ചാവ് കൃഷി; നല്ലവനായ ഉണ്ണിയെ കയ്യോടെ പൊക്കി അധികൃതർ
Drug Case കുവൈത്ത് സിറ്റി; ഗൾഫിലെ വീട്ടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ നല്ലവനായ ഉണ്ണിയെ കയ്യോടെ പൊക്കി അധികൃതർ. കുവൈത്തിലാണ് സംഭവം. ദോഹ പ്രദേശത്തെ ഒരു വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിവന്ന കുവൈത്തി പൗരനാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ ഏറെ നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. വിതരണത്തിനായി തയ്യാറാക്കിയ ആറ് കിലോഗ്രാം കഞ്ചാവ്, 250 ഗ്രാം ഹഷീഷ്, കഞ്ചാവ് കൃഷി ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ച 17,820 കുവൈത്തി ദിനാർ തുടങ്ങിയവ ഇയാളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദിയിലും നാലു പേർ പിടിയിലായി. ജിദ്ദ തുറമുഖത്ത് ഷൂസിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്നുപേരാണ് പിടിയിലായത്.
കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ്; യുഎഇയിലെ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം
Online Game ദുബായ്: കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട് യുഎഇയിലെ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം. വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിലും ഇലക്ട്രോണിക് ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. ഗെയിമുകൾക്കിടയിൽ ലഭിക്കുന്ന ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി സംഭാഷണത്തിലേക്ക് എത്തിച്ചേക്കാമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിനു കീഴിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കുന്നു. ‘നമ്മുടെ കുട്ടികളുടെ സുരക്ഷ ഈ വേനൽക്കാലത്ത്’ എന്ന ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായി പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകൾക്കു പിന്നിൽ പ്രതീക്ഷിക്കാത്ത അപകടങ്ങൾ ഒളിഞ്ഞിരിക്കാമെന്ന് വിഭാഗം ചൂണ്ടിക്കാട്ടി. ചില ലിങ്കുകൾ അപരിചിതരുമായി നേരിട്ടോ ഓൺലൈനായോ ആശയവിനിമയം നടത്തുന്നതിനുള്ള അവസരങ്ങളിലേക്ക് കുട്ടികളെ നയിച്ചേക്കാം. കുട്ടികൾ എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും ഗെയിമിനിടെ ഏതെല്ലാം ലിങ്കുകളാണ് തുറക്കുന്നതെന്നും രക്ഷിതാക്കൾ നിരന്തരം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികൾ ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോൾ കുടുംബത്തിന്റെ മേൽനോട്ടം ഏറെ പ്രധാനമാണ്. ഗെയിമുകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന അപകടസാധ്യതകളും സൈബർ കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ അവർ സന്ദർശിക്കുന്ന ഉള്ളടക്കവും തുറക്കുന്ന ലിങ്കുകളും നിരീക്ഷിക്കണം. സുരക്ഷിതമല്ലാത്ത ഉള്ളടക്കത്തിൽനിന്നും അപരിചിതരുമായുള്ള ആശയവിനിമയത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കളുടെ ഇടപെടൽ സഹായിക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു.
ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും ഉപകരണങ്ങളിലും ലഭ്യമായ സ്വകാര്യതാ ക്രമീകരണങ്ങളും രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങളും സജീവമാക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളും പ്ലാറ്റ്ഫോമുകളും രക്ഷിതാക്കൾക്ക് പരിചിതമായിരിക്കണം. ഗെയിമുകളിലെ സുഹൃത്തുക്കളുടെ പട്ടികയും ചാറ്റുകളും ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമോ ലിങ്കോ വ്യക്തിയിൽനിന്നുള്ള ബന്ധപ്പെടലോ ഉണ്ടായാൽ അത് മറച്ചുവയ്ക്കാതെ ഉടൻ രക്ഷിതാക്കളെയോ വിശ്വസ്തരായ മുതിർന്നവരെയോ അറിയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ‘ഇ-ക്രൈം’ പ്ലാറ്റ്ഫോം വഴി പരാതി നൽകാം. കൂടാതെ 901 എന്ന നമ്പറിൽ വിളിച്ചും ദുബായ് പൊലീസ് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പരാതികൾ സമർപ്പിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് സ്ത്രീയെ ആക്രമിച്ചു; യുഎഇയിൽ പ്രവാസിക്കെതിരെ കേസ്
Assaulting Woman ഷാർജ: യുഎഇയിൽ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് സ്ത്രീയെ ആക്രമിച്ച ഒരാൾക്കെതിരെ കേസ്. ഭാര്യയുമായുള്ള തർക്കത്തിനിടെ വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് പിന്തുടർന്ന് ആക്രമിച്ചെന്ന കേസിലാണ് പ്രവാസി യുവാവ് ഷാർജയിൽ വിചാരണ നേരിടുന്നത്. ഏഷ്യൻ യുവാവാണ് വിചാരണ നേരിടുന്നത്. മക്കളുടെ മുന്നിൽ യുവതിയെ കഴുത്തിൽ കുത്തിപ്പിടിച്ചതായും അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
കേസിന്റെ വാദം നടന്നത് ഷാർജയിലെ കോടതിയിലാണ്. കുട്ടികളോടൊപ്പം തെരുവിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രതി എത്തി യുവതിക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭയന്ന യുവതി സമീപത്തെ കടയ്ക്കുള്ളിൽ അഭയം തേടി. എന്നാൽ പ്രതി പിന്നാലെ കടയ്ക്കുള്ളിലെത്തുകയും അവിടെവച്ച് വീണ്ടും അധിക്ഷേപിക്കുകയും പിന്നീട് മക്കളുടെ മുന്നിൽ കഴുത്തിൽ പിടിക്കുകയുമായിരുന്നു. സംഭവം കുട്ടികളെ ഭയപ്പെടുത്തുകയും മാനസികമായി വിഷമിപ്പിക്കുകയും ചെയ്തുവെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി.
പ്രതിയെ നേരത്തേ കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും ഇവർ അറിയിച്ചു. എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു. പ്രതി സംഭവം പൂർണമായി നിഷേധിച്ചില്ല. എന്നാൽ വ്യത്യസ്തമായ വിശദീകരണമാണ് കോടതിയിൽ നൽകിയത്. പരാതിക്കാരിയായ യുവതിക്ക് തന്റെ ഭാര്യയുമായി സാമ്യമുണ്ടായിരുന്നുവെന്നും അതിനാൽ വഴിയിൽ കണ്ടപ്പോൾ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചെന്നുമാണ് പ്രതിയുടെ വാദം. ഭാര്യയുമായി ചില വൈവാഹിക തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് സംഭവമെന്നും പ്രതി പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതർ
Adnoc vessel അബുദാബി: ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലിന് നേരെ ആക്രമണം. രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് അഡ്നോക് കപ്പലിന് നേരെ ആക്രമണം നടക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഹോർമുസിൽ ഇറാൻ നടത്തുന്നത് നഗ്നമായ ബലപ്രയോഗമാണെന്നും, ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും യുഎഇ വ്യക്തമാക്കി.
യുഎഇയിൽ ചൂട് കനക്കുന്നു; പുതിയ കാലാവസ്ഥാ അറിയിപ്പ്….
UAE Heat അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2 മണിക്ക് യുഎഇയിലെ അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4°C താപനില രേഖപ്പെടുത്തി. സുഹൈൽ നക്ഷത്രം ഉദിക്കാൻ പത്ത് ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, യുഎഇ നിവാസികൾ വേനൽക്കാലത്തിന്റെ ഏറ്റവും കഠിനമായ ഘട്ടത്തിന്റെ അവസാനത്തിനായി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 24 ന് സുഹൈൽ നക് ഷത്രം ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഎഇയിൽ കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കാം.
എന്നാൽ, കാലാവസ്ഥ പെട്ടെന്ന് തണുപ്പാകില്ലെന്നും താപനില ക്രമേണ കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. താപനിലയിൽ കുറവുണ്ടാകുമെങ്കിലും താമസക്കാർക്ക് ചൂട് അനുഭവപ്പെടാമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു
ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
- ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
- ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരിമിതപ്പെടുത്തുക.
- ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.
- ചൂടുള്ള കാലാവസ്ഥയിൽ ശാരീരിക പ്രവർത്തനങ്ങളുടെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുക.
- വേനൽക്കാലത്ത് നിങ്ങളുടെ വാഹനത്തിന്റെ ടയർ മർദ്ദം ഉൾപ്പെടെ പതിവായി പരിശോധിക്കുക.
27 നഴ്സുമാരെ പുറത്താക്കി ഈ ഗൾഫ് രാജ്യം, ആജീവനാന്ത വിലക്കും; കാരണം അറിയാം…
Nurse ദോഹ: ഖത്തറിൽ വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി നേടിയ 27 പേർക്കെതിരെ നടപടി. ഇവരെ ജോലിയിൽ നിന്നും പുറത്താക്കി. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയധികം പേർ പിടിയിലാകുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പിന്നീടാണ് അധികൃതർ ഇവർക്കെതിരെയുള്ള നടപടികൾ സ്വീകരിച്ചത്.