
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഷഹീദ് പാർക്ക് മൂന്നാം ഘട്ടത്തിന്റെ ഉദഘാടനം ഒക്ടോബറിൽ. ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ കുവൈത്ത് മന്ത്രിസഭ അവലോകനം ചെയ്തു. 2,43,605 ചതുരശ്ര മീറ്ററാണ് പാർക്കിന്റെ വിസ്തീർണ്ണം. ഒക്ടോബർ 1 നാണ് പാർക്കിന്റെ ഉദ്ഘാടനം.
പാർക്കിന്റെ മൂന്നാം ഘട്ടത്തിൽ റെസ്റ്റോറന്റുകൾ, കഫേകൾ, റോമൻ തിയറ്റർ, ഔട്ട്ഡോർ സിനിമ, ജിംനേഷ്യം, ഐസ്-സ്‌കേറ്റിംഗ് റിങ്ക് തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തും. ഇതോടെ ഒരു ദേശീയ വിനോദസഞ്ചാര ലാൻഡ്മാർക്കായി പാർക്ക് മാറും.
ഉദ്ഘാടനത്തിന് മുന്നോടിയായി വിനോദവും കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന വർണ്ണാഭമായ കാർണിവൽ സംഘടിപ്പിക്കുമെന്ന് അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അസ്സബാഹ് വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗതാഗത നിയമലംഘനം; കുവൈത്തിൽ 40 കാരിയ്ക്ക് വൻതുക പിഴ, ഞെട്ടൽ!

Traffic Violations കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്ന് 40 കാരിയ്ക്ക് വൻ തുക പിഴ. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴകളിൽ ആയിരക്കണക്കിന് കുവൈത്തി ദിനാർ കുടിശികയുണ്ടെന്നറിഞ്ഞ ഞെട്ടലിലാണ് ഇവർ. അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ എന്നിങ്ങനെ ഡസൻ കണക്കിന് നിയമ ലംഘനങ്ങൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്.
നിയമലംഘനങ്ങളുടെ വൻസംഖ്യ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, എല്ലാ നിയമലംഘനങ്ങളും ഒരു വാഹനത്തിന് എതിരെയാണോ അതോ ഈ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒന്നിലധികം വാഹനങ്ങൾക്കെതിരെയാണോയെന്ന കാര്യ വ്യക്തമല്ല. ഇത്രയും വലിയ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സാഹചര്യങ്ങളും പണം നൽകാത്തതിന്റെ കാരണവും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഗൾഫിലെ പല വിമാന സർവ്വീസുകളും റദ്ദാക്കി
Flights ദുബായ്: ഗൾഫ് മേഖലയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. മേഖലയിലെ വിമാനസർവീസുകൾ പലതും കമ്പനികൾ റദ്ദാക്കിയിരിക്കുകയാണ്. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. രാജ്യാന്തര, പ്രാദേശിക സർവീസുകളിൽ പലതും റദ്ദാക്കിയതായും യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാന കമ്പനികൾ യാത്രക്കാരോട് നിർദ്ദേശിച്ചു.
നാളെ വരെ ഇത്തിഹാദിന്റെ അബുദാബി- ബഹ്റൈൻ സെക്ടറിലെ 3 സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. മറ്റു സർവീസുകൾക്ക് തടസ്സമില്ല. എമിറേറ്റ്‌സിന്റെ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. എയർ അസ്താന ദുബായ്, ദോഹ സർവീസുകൾ ഏതാനും ആഴ്ചകളിലേക്ക് കൂടി റദ്ദാക്കി. എയർ ഫ്രാൻസിന്റെ പാരിസിൽ നിന്ന് ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങളും 25 വരെ സർവ്വീസ് നടത്തില്ല. ബ്രിട്ടിഷ് എയർവേയ്സിന്റെ ദുബായ്, അബുദാബി, ബഹ്‌റൈൻ, ദോഹ, അമ്മാൻ, ടെൽ അവീവ്, റിയാദ് സർവീസുകൾ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
അടുത്ത വർഷം ജനുവരി വരെ എയർ കാനഡയുടെ ദുബായ്, ടെൽ അവീവ് സർവീസുകൾ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം ദുബായ്, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏതാനും വിമാന സർവീസുകൾ കഴിഞ്ഞ ദിവസം വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവും നടത്തി.