
Toyota Building ദുബായ്: ദുബായിലെ പ്രശസ്തമായ ടൊയോട്ട കെട്ടിടം പൊളിച്ചുനീക്കം. ഇതിന്റെ ഭാഗമായി കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ ടൊയോട്ട കെട്ടിടം 2027 ലാണ് പൊളിച്ചുമാറ്റുക. ദുബായിലെ ഐക്കണിക് റസിഡൻഷ്യൽ സമുച്ചയങ്ങളിലൊന്നാണ് ടൊയോട്ട ബിൽഡിംഗ് എന്നറിയപ്പെടുന്ന നാസർ റാഷിദ് ലൂത്ത ബിൽഡിംഗ്. റിയൽ എസ്റ്റേറ്റ് വിഭാഗമാണ് ബിൽഡിംഗിൽ ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾക്ക് മറ്റ് താമസ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണിപ്പോൾ.
കെട്ടിടത്തിലെ 70 ശതമാനത്തോളം താമസക്കാരും ഇതിനോടകം ഒഴിഞ്ഞു. വർഷങ്ങളായി പല പ്രവാസി കുടുംബങ്ങളും ഇവിടെ താമസിച്ചുവരുന്നുണ്ട്. ഈ ഒഴിയൽ ഇവരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ കാര്യമാണ്. വേദനയോടെയാണ് പലരും ഈ കെട്ടിടത്തിൽ നിന്നും പടിയിറങ്ങുന്നത്. അനധികൃതമായി മുറികൾ തിരിച്ച് (പാർട്ടിഷൻ) ആളുകളെ താമസിപ്പിച്ചതാണ് പെട്ടെന്നുള്ള ഒഴിപ്പിക്കലിന് കാരണം. ചില ഫ്ളാറ്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ തിങ്ങിപ്പാർത്തിരുന്നതായും പരിശോധനയിൽ കണ്ടെത്തി.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും ദുബായ് മുനിസിപ്പാലിറ്റിയുടെ കർശന നിർദേശത്തെ തുടർന്നുമാണ് ഇത്തരം ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചതും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതും. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിനിമാർട്ടുകൾ അടക്കം അടുത്ത ദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കും.
അതേസമയം, നിയമാനുസൃതമായ വാടകക്കരാറുള്ള താമസക്കാർക്ക് 2026 ഡിസംബർ വരെ കെട്ടിടത്തിൽ തുടരാൻ അനുമതിയുണ്ട്. എന്നാൽ വലിയൊരു വിഭാഗം പേരും ഇതിനോടകം തന്നെ ഇവിടെ നിന്നും പടിയിറങ്ങി.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വർണ്ണ വില റെക്കോർഡിലേക്കോ; ദുബായിൽ ഒരാഴ്ച്ചക്കുള്ളിലുണ്ടായത് 17.5 ദിർഹത്തിന്റെ വർദ്ധനവ്

Gold Rate ദുബായ്: ദുബായിൽ സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 541 ദിർഹത്തിലാണ് വ്യാപാരം നടന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 17.5 ദിർഹത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ചത്തെ വിപണി മൂല്യത്തേക്കാൾ 15 ദിർഹവും ബുധനാഴ്ചത്തെ ക്ലോസിങ്ങിനേക്കാൾ ഒരു ദിർഹവും വർധനവാണിത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 501 ദിർഹവും, 21 കാരറ്റിന് 480.5 ദിർഹവും, 18 കാരറ്റിന് 411.75 ദിർഹവും, 14 കാരറ്റിന് 321.25 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.09 ശതമാനം ഉയർന്ന് 4,491.47 ഡോളറിലെത്തി. വെള്ളി വില 2.16 ശതമാനം ഉയർന്ന് ഔൺസിന് 67.14 ഡോളറിലെത്തി.
അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് ഉയർന്ന നിരക്കുകളിൽ നിന്ന് താഴ്ന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. യുഎസ് പലിശനിരക്കുകളിൽ പെട്ടെന്ന് വലിയ വർധനവുണ്ടായേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിന് കരുത്തുപകർന്നു.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; 6 ആഴ്ച്ച നാട്ടിലേക്ക് അവധിയ്ക്ക് പോയോ? വേനൽക്കാലം മുഴുവൻ എസി ഓഫാകുമ്പോൾ ദുബായിലെ ഒരു വീട്ടിൽ എന്ത് സംഭവിക്കും?

air conditioner ദുബായ്: യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെ പല നിവാസികൾക്കും, ഒരു നീണ്ട വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങുക എന്നതിനർത്ഥം സ്യൂട്ട്കേസുകൾ അഴിക്കുക, കുട്ടികളെ സ്കൂളിലേക്ക് ഒരുക്കുക, പതിവ് ജോലികളിലേക്ക് മടങ്ങുക എന്നിവയാണ്. എന്നാൽ ചിലരെ വീട്ടിനുള്ളിൽ കാത്തിരിക്കുന്നത് ദുർഗന്ധം, ദുർബലമായ എയർ കണ്ടീഷനിംഗ്, വെള്ളം ചോർന്നൊലിക്കൽ അല്ലെങ്കിൽ പൂപ്പൽ എന്നിവയൊക്കെയാണ്. അൽ ഖൂസിൽ ജോലി ചെയ്യുന്ന എഞ്ചിനീയറായ അബ്ദുൾ ബാസിത് ആറ് ആഴ്ചയോളം വിദേശത്തായിരുന്ന ശേഷം ദുബായിലെ അൽ നഹ്ദയിലെ തന്റെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങിയെത്തിയപ്പോൾ കൃത്യമായി ഇക്കാര്യങ്ങളെല്ലാം അനുഭവിക്കുകയും ചെയ്തു.
വാതിൽ തുറന്ന നിമിഷം അപ്പാർട്ട്മെന്റിനുള്ളിൽ വളരെ ശക്തമായ, അസുഖകരമായ ഒരു ദുർഗന്ധം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വീട് ഇത്രയും കാലം അടച്ചിട്ടിരുന്നതുകൊണ്ടാണ് ഈ ദുർഗന്ധമെന്നാണ് ആദ്യം കരുതിയത്. ദുർഗന്ധം അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ച് താൻ ജനാലകൾ തുറന്ന് എസി ഓൺ ചെയ്തു. പക്ഷേ അത് പോയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്ടെന്ന് തന്നെ മറ്റൊരു പ്രശ്നം ഉണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. എസി ശരിയായി തണുപ്പിക്കുന്നില്ലായിരുന്നു. എസി പ്രവർത്തിക്കുമ്പോൾ ഒരു വിചിത്രമായ ദുർഗന്ധവും ഉണ്ടായിരുന്നു. ഒരു യൂണിറ്റിൽ നിന്ന് വെള്ളം ഒഴുകുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം, വീട്ടിലെത്തി ഉടൻ തന്നെ എസി അറ്റകുറ്റപ്പണികളും വൃത്തിയാക്കലും ആരംഭിക്കുക എന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെയും ഷാർജയിലെയും ക്ലീനിംഗ്, എസി ടെക്നീഷ്യൻമാരുടെ അഭിപ്രായത്തിൽ, വേനൽക്കാല റിട്ടേൺ കാലയളവിൽ ബാസിത്തിന്റെ അനുഭവം അസാധാരണമല്ല. തന്റെ ടീം നിലവിൽ ഒരു ദിവസം കുറഞ്ഞത് മൂന്ന് മുതൽ നാല് വരെ വീടുകൾ സന്ദർശിക്കുന്നുണ്ടെന്നാണ് ഷാർജയിലെ അൽ നഹ്ദയിൽ പ്രവർത്തിക്കുന്ന ക്ലീൻ ടച്ചിലെ ഷംവീൽ ഖാൻ പറയുന്നത്. വേനൽക്കാല അവധി കഴിഞ്ഞ് കുടുംബങ്ങൾ തിരിച്ചുവരാൻ തുടങ്ങിയതോടെ തങ്ങളുടെ ഷെഡ്യൂൾ വളരെ തിരക്കേറിയതായി. ചിലപ്പോൾ എല്ലാ സ്ലോട്ടുകളും ഫിൽ ആയിതിനാൽ ബുക്കിംഗ് അടുത്ത ദിവസത്തേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകളോളം അടച്ചിട്ടിരിക്കുന്ന വീടുകളിൽ അടിഞ്ഞുകൂടുന്ന പൊടി, ദുർഗന്ധം എന്നിവ മുതൽ എസി വെന്റുകളിലോ ഭിത്തികളിലോ ചുറ്റുമുള്ള നനഞ്ഞ പാടുകൾ, പ്രാണികൾ, പൂപ്പൽ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുക്കളകൾക്കും കുളിമുറികൾക്കും പലപ്പോഴും ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആഴ്ചകളായി ഡ്രെയിനുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ, ശക്തമായ ദുർഗന്ധം ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ, സാധാരണ വൃത്തിയാക്കൽ മതിയാകില്ല. ഡീപ്പ് ക്ലീനീംഗ് ചെയ്താൻ മാത്രമേ ഇത് ഒഴിവാക്കാൻ കഴിയൂ. ‘എസി വളരെക്കാലം ഓഫാക്കിയിരുന്നാൽ ഈർപ്പം അടിഞ്ഞുകൂടും. വീണ്ടും എസി ഓണാക്കുമ്പോൾ ചിലപ്പോൾ ദുർഗന്ധം വമിക്കുന്നതായി താമസക്കാർ പരാതിപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്ര ചെയ്യുന്നതിന് മുമ്പ് എസി ഫിൽട്ടറുകൾ സർവീസ് ചെയ്ത് വൃത്തിയാക്കാനും, ചോർച്ചയോ ഭാഗികമായി അടഞ്ഞുപോയ ഡ്രെയിനേജ് ലൈനുകളോ ഉണ്ടോ എന്ന് പരിശോധിക്കാനും വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. നിലവിലുള്ള ചോർച്ചകളോ കണ്ടൻസേഷൻ പ്രശ്നങ്ങളോ ആഴ്ചകളോളം അവശേഷിപ്പിക്കുന്നതിനുപകരം ഇവ പരിഹരിക്കണമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.