
European Holiday ദുബായ്: യുഎഇ യാത്രക്കാർ ഓഗസ്റ്റിലെ യൂറോപ്പ് അവധിക്കാലത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നു. വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ സാധാരണയായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യൂറോപ്പിലേക്ക് പോകുന്ന യുഎഇ നിവാസികൾക്ക്, ഈ വർഷത്തെ അനുഭവം ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു: നിങ്ങൾ പാക്ക് ചെയ്തതുപോലെ കാലാവസ്ഥ ആയിരിക്കില്ല ഇത്തവണ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നാണ് യുഎഇയിൽ നിന്നുള്ള യാത്രക്കാർ പറയുന്നത്.
കുടുംബത്തെ കാണാൻ എല്ലാ വർഷവും യുഎഇയിൽ നിന്നും ഫ്രാൻസിലേക്ക് പോകുന്ന സെയ്ന ഇത്തവണ ഓഗസ്റ്റ മാസമാണ് പോകാനായി തെരഞ്ഞെടുത്തത്. സാധാരണയായി ദുബായിൽ ഏറ്റവും ചൂടേറിയ മാസമാണ് ഓഗസ്റ്റ്, അതിനാൽ ഈ മാസത്തിൽ യാത്ര ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഇവർ പറഞ്ഞത്. പാരീസിലേക്ക് പോകുന്നതിനു മുമ്പ് ഇവർ ഫ്രാൻസിന്റെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, ഈ വേനൽക്കാലം വളരെ വ്യത്യസ്തമായി തോന്നി. ഈ വർഷം ഏറ്റവും ചൂടേറിയതായിരുന്നുവെന്നും വൈകുന്നേരങ്ങളിൽ പോലും ചൂട് കൂടുതലായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
ഫ്രാൻസിന്റെ തെക്ക് ഭാഗത്ത്, സെയ്ന നഗരങ്ങൾക്കിടയിൽ കുറച്ച് യാത്ര ചെയ്തു. ചില പദ്ധതികൾ റദ്ദാക്കി. ബീച്ചിൽ കുറച്ച് മണിക്കൂറുകൾ ചെലവഴിച്ചു. എന്ത് ചെയ്യണമെന്നതിൽ തങ്ങൾക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇവർ പറയുന്നു.
വേനൽക്കാല കാലാവസ്ഥ പ്രതീക്ഷിച്ചാണ് ലിസ് യുകെയിൽ എത്തിയത്.എന്നാൽ, അവളുടെ യാത്രയുടെ ചില ഭാഗങ്ങൾ പ്രതീക്ഷിച്ചതിലും വളരെ തണുപ്പായിരുന്നു. താൻ അവിടെ എത്തിയപ്പോൾ ഉഷ്ണതരംഗം തനിക്ക് മിസ്സ് ചെയ്തുവെന്നും ഇത്രയും തണുപ്പായിരിക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ലിസ് പറഞ്ഞു. സ്കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും താപനില 10°C വരെ താഴ്ന്നു, തണുപ്പിനെ നേരിടാൻ ലിസ് ഒന്നും പായ്ക്ക് ചെയ്തിരുന്നില്ല. പിന്നീട് തനിക്ക് ഒരു ഹുഡ്ഡി വാങ്ങേണ്ടി വന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. യൂറോപ്യൻ വേനൽക്കാല അവധിക്ക് ഓഗസ്റ്റ് തെറ്റായ മാസമായി മാറുകയാണോയെന്ന ചോദ്യത്തിന് സെയ്നയ്ക്കും ലിസിനും ഇപ്പോഴും ഉത്തരം ഇല്ല എന്നാണ്. എന്നാൽ, ഓഗസ്റ്റിൽ യാത്ര ചെയ്യുന്നതിന് ഇപ്പോൾ പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതൽ തയ്യാറെടുപ്പ് ആവശ്യമായി വന്നേക്കാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ ഈ രാജ്യത്തെ പ്രവാസി തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നുവെന്ന റിപ്പോർട്ടുകൾ; സത്യാവസ്ഥ അറിയാം

Egyptians ദുബായ്: യുഎഇയിൽ ഈജിപ്ഷ്യൻ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നുണ്ടെന്ന റിപ്പോർട്ടുകളിലെ സത്യാവസ്ഥ വ്യക്തമാക്കി അധികൃതർ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ അസത്യമാണെന്ന് ഈജിപ്തിലെ കോൺസുലാർ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹദ്ദാദ് അൽ ഗൊഹാരി അറിയിച്ചു.
അബുദാബിയിലെ ഈജിപ്ഷ്യൻ എംബസിയും ദുബായിലെ ജനറൽ കോൺസലും ഈജിപ്ഷ്യൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയോ വിസ റദ്ദാക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിസകൾ പതിവായി നൽകാറുണ്ട്. പല ഈജിപ്ഷ്യൻ കമ്പനികളും യുഎഇയിൽ നിക്ഷേപമുള്ള അവരുടെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടി പ്രത്യേകമായി വിസ നേടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയിൽ നിന്ന് വ്യക്തികളുടെ വിസ റദ്ദാക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യുന്ന കേസുകൾ ഈജിപ്ഷ്യൻ അധികൃതർ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരുടെ താമസാനുമതി റദ്ദാക്കിയിട്ടുണ്ടെന്ന് തങ്ങൾക്ക് നിഷേധിക്കാനാവില്ല. യുഎഇയിൽ മിക്ക കേസുകളിലും വ്യക്തികൾ താമസ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിസിറ്റ് വിസയിലായിരിക്കെ യുഎഇയിൽ ജോലി കണ്ടെത്താൻ കഴിയാതെ ഈജിപ്തിലേക്ക് മടങ്ങേണ്ടിവന്ന വ്യക്തികളുടെ കേസുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണ വില റെക്കോർഡിലേക്കോ; ദുബായിൽ ഒരാഴ്ച്ചക്കുള്ളിലുണ്ടായത് 17.5 ദിർഹത്തിന്റെ വർദ്ധനവ്

Gold Rate ദുബായ്: ദുബായിൽ സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 541 ദിർഹത്തിലാണ് വ്യാപാരം നടന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 17.5 ദിർഹത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ചത്തെ വിപണി മൂല്യത്തേക്കാൾ 15 ദിർഹവും ബുധനാഴ്ചത്തെ ക്ലോസിങ്ങിനേക്കാൾ ഒരു ദിർഹവും വർധനവാണിത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 501 ദിർഹവും, 21 കാരറ്റിന് 480.5 ദിർഹവും, 18 കാരറ്റിന് 411.75 ദിർഹവും, 14 കാരറ്റിന് 321.25 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.09 ശതമാനം ഉയർന്ന് 4,491.47 ഡോളറിലെത്തി. വെള്ളി വില 2.16 ശതമാനം ഉയർന്ന് ഔൺസിന് 67.14 ഡോളറിലെത്തി.
അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് ഉയർന്ന നിരക്കുകളിൽ നിന്ന് താഴ്ന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. യുഎസ് പലിശനിരക്കുകളിൽ പെട്ടെന്ന് വലിയ വർധനവുണ്ടായേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിന് കരുത്തുപകർന്നു.