
alcohol ഓണാവധിയ്ക്കായി നാട്ടിലേക്ക് പോകനുള്ള തിരക്കിലാണ് കേരളത്തിന് പുറത്തുള്ളവർ. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുമ്പോൾ പലരും മദ്യം കൊണ്ടുപോകാറുണ്ട്. എന്നാൽ, ആഭ്യന്തരവിമാനങ്ങളിൽ കൊണ്ടുപോകാവുന്ന മദ്യത്തിന്റെ അളവ് എങ്ങനെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. വിമാനകമ്പനികൾ ആഭ്യന്തരവിമാനങ്ങളിൽ മദ്യം കൊണ്ടു പോകാൻ അനുവധിക്കാറുണ്ടെങ്കിലും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അഞ്ച് ലീറ്റർ മദ്യം വരെ ഒരു യാത്രക്കാരന് ആഭ്യന്തര വിമാനങ്ങളിൽ കൊണ്ടു പോകാവുന്നതാണ്. എന്നാൽ, നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ആയിരിക്കണം. ഒപ്പം പാക്കേജിങ് നിയമങ്ങളും പാലിക്കണം.
എന്നാൽ വന്നിറങ്ങുന്ന സംസ്ഥാനങ്ങളിലെ അബ്കാരി ആക്ട് പ്രകാരമായിരിക്കണം മദ്യവുമായി സഞ്ചരിക്കേണ്ടത്, ഉദാഹരണത്തിന് കേരളത്തിൽ ഒരാൾക്ക് നിയമവശമായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. 24 ശതമാനം മുതൽ 70 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യം പരമാവധി അഞ്ചു ലീറ്റർ വരെ ആഭ്യന്തര വിമാനങ്ങളിൽ കൊണ്ടുപോകാവുന്നതാണ്. മദ്യം അതിന്റെ യഥാർത്ഥ റീട്ടയിൽ കുപ്പിയിൽ തന്നെയായിരിക്കണം. കുപ്പിയിൽ തന്നെ അഞ്ചു ലീറ്ററിൽ കൂടുതൽ മദ്യം ഉണ്ടാകരുത്. കൂടാതെ, ഇത് ചെക്ക് – ഇൻ ബാഗിൽ കൊണ്ടു പോകുകയും ചെയ്യണം.
ആൽക്കഹോൾ ഒരിക്കലും ഹാൻഡ് ബാഗിൽ കൊണ്ടുപോകാനോ സാധാരണ കാബിൻ ലഗേജിൽ കൊണ്ടു പോകാനോ ആഭ്യന്തര വിമാനങ്ങളിൽ അനുവദിക്കില്ല. ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റിൽ നിന്ന് കുപ്പി വാങ്ങിയാലും അത് ചെക്ക്-ഇൻ ബാഗിൽ തന്നെ വയ്ക്കേണ്ടതാണ്. എന്നാൽ, ചെക്ക് ഇൻ കഴിഞ്ഞ്, സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് മദ്യം വാങ്ങുന്നതെങ്കിൽ, ഒരു ലീറ്റർ വരെ, ഒറിജിനൽ പാക്കേജിങ്ങോടു കൂടി കാബിൻ ബാഗിൽ വയ്ക്കാൻ ആകാശ എയറും ഇൻഡിഗോയും അനുമതി നൽകുന്നുണ്ട്. നിങ്ങളുടെ കൈവശമുള്ള മദ്യകുപ്പികൾ തുറക്കാത്തതും സീൽ ചെയ്തതും ഒറിജിനൽ പാക്കിങ് ആയിരിക്കണം. 24 ശതമാനത്തിൽ താഴെ മാത്രം ആൽക്കഹോൾ കണ്ടന്റ് അടങ്ങിയിരിക്കുന്ന പാനീയങ്ങൾക്ക് നിയമം കുറച്ച് വ്യത്യസ്തമാണ്. ചെക്ക് – ഇൻ ബാഗേജിൽ അളവിന് പരിധി ഇല്ലെങ്കിലും അധിക ബാഗേജ് നിരക്കുകൾ ബാധകമായേക്കാം. അതുകൊണ്ടു തന്നെ 24 ശതമാനം മുതൽ 70 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന മദ്യത്തിൽ നിന്നും വ്യത്യസ്തമായാണ് ബിയറും വൈനും പരിഗണിക്കപ്പെടുന്നത്.
എന്നാൽ, മദ്യത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം 70 ശതമാനത്തിനും മുകളിൽ ആണെങ്കിൽ അത്തരം മദ്യങ്ങൾ വിമാനത്തിൽ കൊണ്ടു പോകാൻ അനുവദനീയമല്ല. അതിനാൽ, ബാഗിനുള്ളിൽ വയ്ക്കുന്നതിന് മുമ്പ് കുപ്പിയിലെ എബിവി പരിശോധിക്കേണ്ടതാണ്.
ആഭ്യന്തര വിമാനയാത്രകളിൽ കാബിൻ ബാഗുകളിൽ ഡ്യൂട്ടി ഫ്രീ ആൽക്കഹോൾ കൊണ്ടുപോകാൻ സാധിക്കുകയില്ല. ആഭ്യന്തര ടെർമിനലിൽ നിന്ന് വാങ്ങുന്ന മദ്യം ചെക്ക് – ഇൻ ബാഗിലേക്ക് നിർബന്ധമായും മാറ്റേണ്ടതാണ്. എൽഎജി നയം അനുസരിച്ച് രാജ്യാന്തര യാത്രികർക്ക് കാബിൻ ബാഗേജിലെ ലിക്വിഡുകളുടെ കാര്യത്തിൽ വ്യത്യസ്ത നിയമം ആയിരിക്കും. രാജ്യാന്തര യാത്രികരുടെ കാര്യത്തിൽ വിമാനത്താവളത്തിന്റെ നിയമങ്ങളെ ആശ്രയിച്ചിരിക്കും ഡ്യൂട്ടി ഫ്രീ അലവൻസുകൾ. വിദേശത്ത് നിന്ന് മദ്യം വാങ്ങി നാട്ടിൽ എത്തിയതിനു ശേഷം ആഭ്യന്തര വിമാനങ്ങളിലേക്ക് മാറുകയാണെങ്കിൽ അത്തരത്തിൽ മാറുന്നതിനു മുമ്പ് മദ്യം ചെക്ക് – ഇൻ ബാഗേജിലേക്ക് മാറ്റണം. എന്നാൽ, ചില എയർലൈനുകൾ ഇക്കാര്യത്തിൽ ചില ഇളവുകൾ അനുവദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ യാത്രക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ചുള്ള എയർലൈനുകളുടെ നിയമങ്ങൾ പരിശോധിക്കേണ്ടതാണ്.
അതേസമയം, ഇന്ത്യയിലെ ആഭ്യന്തരവിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൈവശമുള്ള മദ്യം കഴിക്കാനും യാത്രക്കാർക്ക് അനുമതിയില്ല. പരമാവധി അഞ്ചു ലീറ്റർ മദ്യം വരെയാണ് ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ കൊണ്ടുപോകാൻ കഴിയുക. ഓരോ കുപ്പിയും സുരക്ഷിതമായി പാക്ക് ചെയ്യണം. കുപ്പി പൊട്ടാനുള്ള സാധ്യതയും ചോരാനുള്ള സാധ്യതയും ഇല്ലാതെ വേണം പാക്ക് ചെയ്യേണ്ടത്.
പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് യുഎഇ കോടതി

Petrol Pump അബുദാബി: പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് യുഎഇ കോടതി. അക്രമത്തിന് ഇരയായ ജീവനക്കാരൻ ജോലി ചെയ്യുന്ന അതേ പെട്രോൾ പമ്പിൽ രണ്ടുമാസത്തെ നിർബന്ധിത സാമൂഹിക സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി ഉത്തരവ്. അൽ ഐൻ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
പൊതുസേവന ജീവനക്കാരനെ ആക്രമിച്ചതിനും പൊതുജനസമാധാനം തകർത്തതിനും പ്രതികൾ രണ്ടുപേരും 50,000 ദിർഹം വീതം പിഴയടക്കണമെന്നും കോടതി വിധിച്ചു. വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന ജീവനക്കാരനെ പ്രതികൾ കയ്യേറ്റം നടത്തുകയായിരുന്നു.
യുഎഇയിൽ പൊതുസേവന മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിക്കുന്നതും അവരുടെ ജോലി തടസ്സപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.