
Kuwait smart home vehicle impoundment കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ കൂടുതൽ ലളിതവും ആധുനികവുമാക്കാൻ ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി ‘സ്മാർട്ട് ഹോം ഇംപൗണ്ട്’ സംവിധാനം സെപ്റ്റംബർ 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സാധാരണയായി ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്ത് സർക്കാർ ഗാരേജുകളിലേക്കാണ് മാറ്റാറുള്ളത്. എന്നാൽ പുതിയ സംവിധാനം അനുസരിച്ച്, വാഹനം പിടിച്ചെടുക്കുന്നതിന് പകരം ഉടമയുടെ വീട്ടിൽ തന്നെ നിശ്ചിത കാലയളവിൽ നിർത്തിയിടാൻ അനുവദിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിൽ ട്രാഫിക് ഉദ്യോഗസ്ഥർ ഒരു സ്മാർട്ട് ഉപകരണം ഘടിപ്പിക്കും. ഉപകരണം ഘടിപ്പിച്ച ദിവസം അർദ്ധരാത്രി 12 മണി മുതൽ ഇംപൗണ്ട് കാലാവധി ഔദ്യോഗികമായി ആരംഭിക്കും. അതുവരെ വാഹനം വീട്ടിലേക്ക് മാറ്റാൻ ഉടമയ്ക്ക് സമയം ലഭിക്കും. സ്മാർട്ട് ഉപകരണം ഘടിപ്പിക്കുന്നതിന് 10 കുവൈറ്റ് ദീനാർ നൽകണം. കൂടാതെ, വാഹനം പിടിച്ചിടുന്ന ഓരോ ദിവസത്തിനും 2 ദീനാർ വീതം അധികം നൽകേണ്ടി വരും. ഗാരേജിൽ നിന്ന് മാറ്റാം: നിലവിൽ പൊലീസ് ഗാരേജുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾക്കും ബാക്കി കാലാവധി പൂർത്തിയാക്കാൻ ഈ സ്മാർട്ട് സംവിധാനത്തിലേക്ക് മാറാൻ സാധിക്കും. വാഹനം പിടിച്ചിടുന്ന കാലാവധി കഴിയുമ്പോൾ ‘സഹൽ’ ആപ്ലിക്കേഷൻ വഴി ഉടമയ്ക്ക് സന്ദേശം ലഭിക്കും. തുടർന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്തി വാഹനം വിട്ടുനൽകുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സ്മാർട്ട് ഉപകരണം നീക്കം ചെയ്യാം. ഗതാഗത സേവനങ്ങൾ ആധുനികവൽക്കരിക്കാനും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകാനുമാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പഴയ തര്‍ക്കം വില്ലനായി, സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന് ഒളിവില്‍ പോയി, കുവൈത്തില്‍ ഇന്ത്യക്കാരന്‍ പിടിയിലായത് മണിക്കൂറുകള്‍ക്കുള്ളില്‍
Indian Expat Killed Colleague Kuwait കുവൈത്ത് സിറ്റി: ജോലി സ്ഥലത്തെ പഴയ തർക്കങ്ങളെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ പ്രവാസി കുവൈത്തിൽ പിടിയിലായി. ജഹ്‌റ ഡിറ്റക്ടീവുകളാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. അബ്ദാലിയിലെ ഒരു ഫാമിൽ വെച്ച് രണ്ട് പേർ തമ്മിൽ വലിയ രീതിയിലുള്ള അടിപിടി നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇന്ത്യൻ യുവാവിനെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. മറ്റൊരു ഇന്ത്യൻ യുവാവാണ് പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഡിറ്റക്ടീവുകൾ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ സമീപത്തെ മറ്റൊരു ഫാമിൽ ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സഹപ്രവർത്തകനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ കുറ്റസമ്മത മൊഴിയും കേസ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.