
US Embassy security alert in Kuwait കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി യുഎസ് എംബസി. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും ഏതു നിമിഷവും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ എംബസി വ്യക്തമാക്കി. വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്ന് എംബസി നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കിടയിലുള്ള വിമാനങ്ങൾ റദ്ദാക്കപ്പെടാനോ, ആകാശപാതകൾ അടയ്ക്കാനോ സാധ്യതയുണ്ട്. അതിനാൽ നിലവിൽ മിഡിൽ ഈസ്റ്റിലുള്ള പൗരന്മാർ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മേഖലയിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് മടങ്ങുന്നവരും വിമാനത്താവളങ്ങളിലെയും എയർലൈനുകളിലെയും മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കണം.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഫ്ലൈറ്റ് സ്റ്റാറ്റസ് നേരിട്ട് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.
കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.kuwaitairport.gov.kw/en/) വഴി വിവരങ്ങൾ പരിശോധിക്കണം.
മേഖലയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാർ അവരുടെ യാത്രാ പ്ലാനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യുഎസ് എംബസി അഭ്യർത്ഥിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇറച്ചിവേട്ട; നശിപ്പിച്ചത് ഉറവിടമില്ലാത്ത 80 കിലോയിലധികം മാംസം
Unknown Meat Destroyed in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 88 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.പരിശോധനയ്ക്കിടെ വിവിധ സ്ഥാപനങ്ങളിലായി ആകെ 10 നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. മായം ചേർത്ത ഭക്ഷ്യവസ്തുക്കളുടെ കച്ചവടം. അധികൃതരുടെ അനുവാദമില്ലാതെ സ്ഥാപനത്തിനുള്ളിൽ രാത്രി താമസിക്കുന്നതും കിടന്നുറങ്ങുന്നതും. പൊതുവായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പരാജയം. ഉപഭോക്താക്കളുടെ സുരക്ഷയും ഭക്ഷ്യ ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉൽപ്പന്നങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സൂക്ഷിക്കണമെന്നും ഹോട്ടലുകൾക്കുള്ളിൽ ജീവനക്കാർ താമസിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി കർശന നിർദ്ദേശം നൽകി.