
Kuwait Youth Brawl; വെറുതെ ഒന്ന് നോക്കിയത് സംബന്ധിച്ച തർക്കം ഒടുവിൽ കലാശിച്ചത് വലിയ അടിപിടിയിൽ. കുവൈത്തിലെ സുലൈബിഖാത്തിൽ ഒരു സ്‌പോർട്‌സ് ക്ലബ്ബിന് പുറത്താണ് നാല് കുവൈത്തി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. പരസ്പരം തുറിച്ചുനോക്കിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു സ്‌പോർട്‌സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരാൾ തങ്ങളെ തുറിച്ചുനോക്കുന്നുവെന്ന് ഒരു സംഘം യുവാക്കൾ ആരോപിച്ചു. എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായത്. വാക്കുതർക്കം വേഗത്തിൽ കയ്യാങ്കളിയിലേക്ക് മാറുകയും നാലുപേരും തെരുവിൽ ഏറ്റുമുട്ടുകയുമായിരുന്നു. സംഭവമറിഞ്ഞ് ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. അടിപിടിയിൽ രണ്ട് യുവാക്കളുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വിട്ടയച്ചു. മറ്റ് രണ്ട് യുവാക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾ പരസ്പരം കുറ്റപ്പെടുത്തിയും വ്യത്യസ്തമായ മൊഴികളുമാണ് നൽകിയിരിക്കുന്നത്. പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും ഉത്തരവാദികളെ നിശ്ചയിക്കാനും പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരം നിസ്സാര കാരണങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങളിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലൈസൻസ് നിയമങ്ങൾ ലംഘിച്ചു; കുവൈത്തിൽ നാല് സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം

Kuwait Private Clinic Closure; കുവൈത്തിൽ ആരോഗ്യ സുരക്ഷാ നിയമങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിച്ച നാല് സ്വകാര്യ ക്ലിനിക്കുകൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് ലൈസൻസിങ് വിഭാഗം നടത്തിയ പരിശോധനകൾക്കും ഓഡിറ്റിംഗിനും പിന്നാലെയാണ് ഈ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. സ്വകാര്യ ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതിൽ ഒരു സ്വകാര്യ ക്ലിനിക്കിന്റെ ലൈസൻസ് പൂർണ്ണമായും റദ്ദാക്കി. ഈ ക്ലിനിക്കിന്റെ ലൈസൻസ് ഉപയോഗിച്ച് മറ്റൊരു മൂന്നാം കക്ഷി സ്ഥാപനത്തിൽ നിക്ഷേപം നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹെൽത്ത് ലൈസൻസുകൾ അനധികൃതമായി മറ്റൊരാൾക്ക് മറിച്ചുനൽകുന്നതിനോ, മൂന്നാം കക്ഷികളെ നിക്ഷേപം നടത്താൻ അനുവദിക്കുന്നതിനോ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടരും. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടം ശക്തമാക്കുന്നതിലൂടെ രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മികച്ചതും സുരക്ഷിതവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനുമാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.