
Kuwait Police കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പ്രവാസിയെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ കുറിച്ച് പൂർണ്ണമായ റിപ്പോർട്ട് തയ്യാറാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവാസി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം സഹപ്രവർത്തകരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറയിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്തെത്തി തുടർ നപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
Fire Safety Violations അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈത്തിൽ 64 കെട്ടിടങ്ങൾക്കെതിരെ നടപടി
Fire Safety Violations കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ ലംഘനങ്ങൾ നടത്തിയ 64 കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. അഗ്നിശമന സേന നിശ്ചയിട്ടുള്ള സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായാണ് അധികൃതർ പരിശോധന നടത്തിയത്.
നിയമലംഘനം നടത്തിയ 64 കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തു. പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി പരിശോധനാ ക്യാമ്പെയ്നുകൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Hantavirus ഹാന്റ വൈറസ്: കുവൈത്തിൽ രോഗവ്യാപന സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം
Hantavirus കുവൈത്ത് സിറ്റി: ഹാന്റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്െഷിച്ച് വരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. കുവൈത്ത് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
രോഗബാധിത എലികളുമായോ അവയുടെ വിസർജ്യങ്ങളുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് പ്രധാന രോഗകാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, രോഗനിരീക്ഷണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം തുടങ്ങിയ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിരിക്കുകയാണ്. പനി, തലവേദന, മാംസപേശി വേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ശ്വാസതടസം, ഓക്സിജൻ കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വീട് കേന്ദ്രീകരിച്ച് ഹോട്ടല്, കുവൈത്തില് പിടിച്ചെടുത്തത് കിലോക്കണക്കിന് പഴകിയ ഭക്ഷണം; കൂടാതെ…
Kuwait Shuts Illegal Unhygienic Restaurant കുവൈത്ത് സിറ്റി: തലസ്ഥാന ഗവർണറേറ്റിലെ ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണശാല ആഭ്യന്തര മന്ത്രാലയം പൂട്ടിച്ചു. പഴകിയതും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണം വിൽക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് നടപടി. മെയ് 10 ഞായറാഴ്ചയാണ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സെക്ടറും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായി ഈ ഓപ്പറേഷൻ നടത്തിയത്. ആവശ്യമായ ആരോഗ്യ പെർമിറ്റുകളോ ലൈസൻസോ ഇല്ലാതെയാണ് ഈ വസതി റെസ്റ്റോറന്റായി പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റെയ്ഡ് സമയത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള മോശം ഭക്ഷണം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി. ഭക്ഷണശാലയ്ക്ക് പുറമെ, നിരോധിത പുകയില ഉൽപ്പന്നമായ ‘തുമ്പാക്’ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസും ഈ വസതിയിൽ കണ്ടെത്തി. പിടിയിലായ പ്രതികൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നുള്ള സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രതികള്ക്ക് കടുത്ത ശിക്ഷ
Kuwait Million Scam കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കുവൈത്തികളും അമേരിക്കക്കാരും ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. ജഡ്ജി ജറഹ് അൽ-ദൈഹാനി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി, കുവൈത്ത് പോർട്ട്സ് അതോറിറ്റി എന്നിവയ്ക്ക് ഓഹരിയുള്ള ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികൾക്ക് 98 ദശലക്ഷം കുവൈത്ത് ദീനാർ പിഴ ചുമത്തുകയും 49 ദശലക്ഷം ദീനാർ തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. പോർട്ട്സ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഇവയാണ്, കടലാസ് കമ്പനികൾ വഴിയും വ്യാജ രേഖകൾ ചമച്ചും പണം കടത്താൻ ശ്രമിച്ചു. ദുബായ്, അമേരിക്ക, കേമാൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ വ്യാജ നിയമയുദ്ധങ്ങളും ആർബിട്രേഷൻ നടപടികളും ഫയൽ ചെയ്ത് ഫണ്ടിന്റെ ആസ്തികൾ കൈക്കലാക്കാൻ ശ്രമിച്ചു. 2016-ലെ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കരാർ ദുരുപയോഗം ചെയ്ത് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികളിൽ അനാവശ്യമായ ഫീസുകളും പലിശയും ക്ലെയിം ചെയ്ത് തട്ടിപ്പ് നടത്തി. അഭിഭാഷകനായ അബ്ദുള്ള അൽ-കന്ദരി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വൻ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ഫണ്ടിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക നീക്കങ്ങളും വ്യാജ കേസുകളും അദ്ദേഹം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കോടതിക്ക് മുന്നിലെത്തിച്ചത്. കുവൈത്തിലെ പൊതുപണം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുവൈത്തിലെ ആരോഗ്യമേഖലയിൽ കരുത്തായി ‘ഈ രാജ്യത്തെ’ നഴ്സുമാർ
Nurses Working in Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനവും തൊഴിലാളി ദിനവും പ്രമാണിച്ച് കുവൈത്തിലെ ഇന്തോനേഷ്യൻ നഴ്സസ് അസോസിയേഷനും എംബസിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കുവൈത്തിന്റെ ആരോഗ്യ-തൊഴിൽ മേഖലകളിൽ ഇന്തോനേഷ്യൻ പ്രവാസികൾ നൽകുന്ന സേവനങ്ങളെ പ്രശംസിച്ച് അംബാസഡർ ലെന മരിയാന. കുവൈത്തിന്റെ ആരോഗ്യരംഗത്തും തൊഴിൽ വിപണിയിലും ഇന്തോനേഷ്യൻ നഴ്സുമാരും തൊഴിലാളികളും വഹിക്കുന്ന സുപ്രധാന പങ്കിനുള്ള അംഗീകാരമാണ് ഈ ആഘോഷങ്ങളെന്ന് അംബാസഡർ പറഞ്ഞു. നിലവിൽ കുവൈത്തിൽ 450-ഓളം ഇന്തോനേഷ്യൻ നഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വർഷം മുതൽ കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് സംവിധാനം വഴി ആയിരത്തിലധികം ഇന്തോനേഷ്യൻ നഴ്സുമാർ ഇതിനകം അപേക്ഷ നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. നഴ്സിംഗ് സ്റ്റാഫിന്റെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമായി കുവൈത്തുമായി ധാരണാപത്രം ഒപ്പിടാനുള്ള ശ്രമങ്ങൾ 2021 മുതൽ സജീവമാണ്. കുവൈത്തിൽ ഏകദേശം 6,800 ഇന്തോനേഷ്യൻ പൗരന്മാരാണുള്ളത്. ഓയിൽ ആൻഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി, വ്യവസായ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ഇവർക്കിടയിലുണ്ട്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം പേപ്പർരഹിതമാകുന്നു; ഭൂരിഭാഗം സേവനങ്ങളും ഇനി…
kuwait Smart Services കുവൈത്ത് സിറ്റി: പൊതുജന സേവനങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പുതിയ ‘പേപ്പർരഹിത ഇടപാട്’ പദ്ധതിക്ക് തുടക്കം കുറിച്ചു. സഹേൽ (Sahel) ആപ്ലിക്കേഷൻ, സിറ്റിസൺ സർവീസ് സെന്ററുകൾ, ഡ്രൈവ്-ത്രൂ സൗകര്യങ്ങൾ എന്നിവ വഴി ഇനി മുതൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെ മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ നായിഫ് അൽ-അദ്വാനിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ഭൂരിഭാഗം സർക്കാർ ഇടപാടുകളും ഇപ്പോൾ സഹേൽ ആപ്പ് വഴി ഒരു ബട്ടൺ അമർത്തുന്നതിലൂടെ ഇലക്ട്രോണിക് ആയി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ പരിചിതമായവർക്ക് മിക്ക സേവനങ്ങളും മൊബൈൽ ആപ്പ് വഴി തന്നെ പൂർത്തിയാക്കാം. രേഖകൾ പ്രിന്റ് ചെയ്യേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. സിറ്റിസൺ സർവീസ് സെന്ററുകൾ നവീകരിച്ചതോടെ, താമസ സ്ഥലത്തെ പരിധി നോക്കാതെ തന്നെ രാജ്യത്തെ ഏത് സെന്ററിൽ നിന്നും പൗരന്മാർക്കും പ്രവാസികൾക്കും സേവനം തേടാം. ഓരോ ഗവർണറേറ്റിലും കുറഞ്ഞത് ഒരു ഡ്രൈവ്-ത്രൂ സർവീസ് സെന്റർ വീതം സജ്ജീകരിച്ചിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വാഹനത്തിൽ നിന്ന് ഇറങ്ങാതെ തന്നെ തങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. രേഖകൾ അച്ചടിക്കുന്നത് പരമാവധി കുറയ്ക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ഈ പദ്ധതി സഹായിക്കും. സർക്കാർ ഇടപാടുകൾ ആധുനികവൽക്കരിക്കുന്നതിന്റെയും ചുവപ്പുനാടകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുന്നു; കരാർ തള്ളി ഡൊണാൾഡ് ട്രംപ്
Trump rejects Iran’s response വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ കരാറിനുള്ള മറുപടി പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ കൈമാറി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും, കരാർ നിർദ്ദേശങ്ങൾ ‘പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന്’ പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത് തള്ളി. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്നും സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ പദ്ധതികൾ പിൻവലിക്കുക തുടങ്ങിയ ഉപാധികളാണ് വാഷിംഗ്ടൺ മുന്നോട്ടുവെച്ചത്. ഇറാൻ കഴിഞ്ഞ 50 വർഷമായി അമേരിക്കയുമായി ‘കളിക്കുകയാണെന്ന്’ സോഷ്യൽ മീഡിയയിലൂടെ ട്രംപ് ആരോപിച്ചു. “ഇനി അവരെ ചിരിക്കാൻ അനുവദിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷത്തിലേക്ക് പൂർണ്ണമായി മടങ്ങുന്നതിന് മുൻപ് നയതന്ത്രത്തിന് എല്ലാ അവസരങ്ങളും നൽകാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന ഇറാന്റെ പുതിയ സുപ്രീം ലീഡർ മൊജ്തബ ഖമേനി, സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ശത്രുക്കൾക്കെതിരെ ശക്തമായ പോരാട്ടം തുടരാൻ അദ്ദേഹം സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുന്നത് ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുന്നു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെയും ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അറിഞ്ഞോ ! കുവൈത്തില് പ്രവാസികൾക്കായി പ്രഖ്യാപിച്ച പുതിയ തൊഴിൽ വിസ മാറ്റം വന് വിജയം
Kuwait Labor Transfer Decision കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച പുതിയ തൊഴിൽ വിസ മാറ്റം വലിയ വിജയമാകുന്നു. നിയമം പ്രാബല്യത്തിൽ വന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ അയ്യായിരത്തിലധികം പേർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച 2026-ലെ രണ്ടാം നമ്പർ ഉത്തരവ് പ്രകാരമാണ് ഈ ഇളവുകൾ അനുവദിച്ചത്. നേരത്തെ വിസ മാറ്റത്തിന് കർശന നിയന്ത്രണങ്ങളുണ്ടായിരുന്ന മേഖലകളിൽ ഉള്ളവർക്കാണ് നിലവിൽ നിശ്ചിത നിബന്ധനകളോടെ താൽക്കാലികമായി വിസ മാറാൻ അവസരം നൽകിയിരിക്കുന്നത്. മെയ് ആദ്യവാരം മുതൽ നിലവിൽ വന്ന ഈ തീരുമാനത്തിലൂടെ ഇതുവരെ 5,646 പ്രവാസി തൊഴിലാളികൾ പ്രയോജനം നേടി. വിവിധ മേഖലകളിലെ കണക്കുകൾ താഴെ പറയുന്നവയാണ്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ചെറുകിട – ഇടത്തരം സംരംഭങ്ങളിലെ (SME) 3,374 പേര്ക്കാണ്. കാർഷിക മേഖല: 1,111 പേർ, വ്യവസായ മേഖല: 671 പേർ, കാലിവളർത്തൽ (Grazing): 430 പേർ, മത്സ്യബന്ധന മേഖല: 60 പേർ എന്നിങ്ങനെയാണ്. നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാത്ത നൂറുകണക്കിന് അപേക്ഷകൾ അതോറിറ്റി നിരസിച്ചിട്ടുണ്ട്. സ്പോൺസറുടെ അനുമതിയില്ലാതെ വിസ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ അവസാനം വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. വരും ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ മാറ്റത്തിനായുള്ള അപേക്ഷകൾ മാൻപവർ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റം വഴിയാണ് സ്വീകരിക്കുന്നത്.