Abu Dhabi free public parking അബുദാബി: നബിദിന അവധി പ്രമാണിച്ച് അബുദാബിയിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 28) പൊതു പാർക്കിംഗും ‘ദർബ്’ ടോൾ ഗേറ്റുകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 29) മുതൽ സാധാരണ നിലയിലുള്ള നിരക്കുകൾ പുനരാരംഭിക്കും. നഗരത്തിലെ ഭൂരിഭാഗം ദർബ് ടോൾ ഗേറ്റുകളും സൗജന്യമാണെങ്കിലും അൽ ഖുർം (Al Qurm), ഗന്തുട്ട് (Ghantout) ഗേറ്റുകളിൽ ഈ ഇളവ് ബാധകമല്ല. ഇവിടെ 24 മണിക്കൂറും സാധാരണ നിലയിലുള്ള 4 ദിർഹം ടോൾ ഈടാക്കും. റോഡരികിലെ പൊതു പാർക്കിംഗുകൾ സൗജന്യമായിരിക്കുമെങ്കിലും മൾട്ടി സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങളിൽ സാധാരണ നിരക്ക് നൽകേണ്ടി വരും. അബുദാബിയിലെയും അൽ ഐനിലെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വെള്ളിയാഴ്ച അവധിയായിരിക്കും. തിങ്കളാഴ്ച (ഓഗസ്റ്റ് 31) മുതലാണ് ഇവ വീണ്ടും പ്രവർത്തിച്ചു തുടങ്ങുക. ദുബായിലും വെള്ളിയാഴ്ച സൗജന്യ പാർക്കിംഗ് ആയിരിക്കുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്. ഷാർജയിൽ വെള്ളിയാഴ്ചകളിൽ സാധാരണയായി പാർക്കിംഗ് സൗജന്യമാണ്. നബിദിന അവധി വെള്ളിയാഴ്ച വന്നതോടെ യുഎഇയിലെ പല പ്രവാസികൾക്കും താമസക്കാർക്കും മൂന്ന് ദിവസത്തെ തുടർച്ചയായ അവധി (വെള്ളി, ശനി, ഞായർ) ലഭിക്കും. നേരത്തെ അവധി ഓഗസ്റ്റ് 24 അല്ലെങ്കിൽ 25 തീയതികളിൽ വരുമെന്നാണ് കരുതിയിരുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരണത്തിനും പിരിക്കാനായില്ല ആ ചങ്ങാത്തം; ജീവിതവഴിയിൽ ഒന്നിച്ചുനടന്ന പ്രവാസികള്‍ മരണത്തിലേക്കും ഒരുമിച്ച് കൈപിടിച്ചു
Malayalis Accident Death Abu Dhabi അബുദാബി: ജീവിതയാത്രയിൽ ഉറ്റസുഹൃത്തുക്കളായി കൈകോർത്തു നടന്ന രണ്ടു മലയാളി പ്രവാസികൾ, പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇവരുടെ ജീവനെടുത്ത അപകടം സംഭവിച്ചത്. അബുദാബി-ദുബായ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയരികിൽ കേടായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പിന്നാലെ വന്ന സ്കൂൾ ബസ് ഇവരുടെ കാറിലേക്ക് ഇടിച്ചുകയറി. രണ്ട് വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ട് കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഹംസയും അഷ്റഫും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന ശ്രീലങ്കൻ സ്വദേശി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളോളം യുഎഇയിൽ പ്രവാസികളായിരുന്ന ഹംസയും അഷ്റഫും ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. ഹംസയ്ക്ക് യുഎഇയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ട്. അടുത്ത കാലത്താണ് ഇരുവരും സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തിയത്. ഒരുമിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി നടത്തിയ യാത്രയാണ് ഇവരുടെ അവസാന യാത്രയായി മാറിയത്. ഹംസയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചു. മുഹമ്മദ് അഷ്റഫിന്റെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മംഗളുരുവിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ ഷിഹാബ് ദേശമംഗലം അറിയിച്ചു. ഹംസയുടെ ഭാര്യ ആരിഫ ഇല്ലിയൻ ആണ്. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. മുഹമ്മദ് അഷ്റഫിന്റെ ഭാര്യ നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.