dubai shared housing law ദുബായ്: നഗരത്തിലെ അനധികൃത ബാച്ചിലർ താമസവും ചട്ടങ്ങൾ ലംഘിച്ചുള്ള ഫ്ലാറ്റ് ഷെയറിങ്ങും തടയുന്നതിനായി ദുബായ് ഭരണകൂടം പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുറപ്പെടുവിച്ച 2026-ലെ 4-ാം നമ്പർ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. താമസമേഖലകളിലെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും:
കെട്ടിട ഉടമകൾക്കോ സ്ഥാപനങ്ങൾക്കോ കെട്ടിടങ്ങൾ ഷെയറിങ് താമസത്തിനായി നൽകണമെങ്കിൽ ഇനി പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം താമസസൗകര്യങ്ങൾ ഒരുക്കുന്നത് കുറ്റകരമാണ്.
വാടകയ്ക്ക് താമസിക്കുന്നവർ കെട്ടിടത്തിന്റെ ഭാഗങ്ങളോ മുറികളോ മറ്റൊരാൾക്ക് മറിച്ച് നൽകാൻ പാടില്ല.
പുതിയ നിയമം നടപ്പിലാക്കുമ്പോൾ നിലവിൽ ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ദുബായിലെ സ്വകാര്യ വികസന മേഖലകൾ, ഫ്രീ സോണുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രദേശങ്ങൾക്കും നിയമം ബാധകമാണ്. എന്നാൽ തൊഴിലാളികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ലേബർ ക്യാമ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിഴയും ശിക്ഷാ നടപടികളും:
നിയമലംഘനം നടത്തുന്നവർക്ക് കനത്ത ശിക്ഷയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കി 10 ലക്ഷം ദിർഹം വരെയാക്കും. സ്ഥാപനങ്ങളുടെ പെർമിറ്റും കച്ചവട ലൈസൻസും റദ്ദാക്കൽ, ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കൽ എന്നിവയ്ക്ക് പുറമെ എക്സിക്യൂഷൻ ജഡ്ജിയുടെ ഉത്തരവ് വഴി താമസക്കാരെ ഒഴിപ്പിക്കാനും നടപടിയുണ്ടാകും.
ആർക്കൊക്കെ താമസിക്കാം?
കുടുംബങ്ങൾ, വനിതകൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ ജീവനക്കാർ എന്നിവർക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ഷെയറിങ് താമസകേന്ദ്രങ്ങളിൽ കഴിയാൻ അനുമതിയുണ്ട്. അപ്പാർട്മെന്റുകൾ, വില്ലകൾ, ടൗൺഹൗസുകൾ ഉൾപ്പെടെ ആറ് തരം കെട്ടിടങ്ങളാണ് ഇതിനായി ഉപയോഗിക്കാനാവുക. ലൈസൻസ് റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ താമസക്കാർക്ക് ഉടൻ ഒഴിഞ്ഞുപോകാതെ മറ്റൊരു താമസസ്ഥലം കണ്ടെത്താൻ അധികൃതർ മതിയായ സമയം അനുവദിക്കുമെന്നത് വലിയ ആശ്വാസമാണ്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു തവണയല്ല, രണ്ടു തവണയല്ല, ആറാം തവണയും അമിത് തന്നെ താരം! യുഎഇയിൽ പ്രവാസി മലയാളിക്ക് കോടികളുടെ നേട്ടം
Dubai duty free millennium millionaire draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് വൻ ഭാഗ്യം. മലയാളിയായ പി.എസ്. സുരേഷിനും കർണാടക സ്വദേശിയായ രോഹൻ പ്രകാശ് ഫെർണാണ്ടസിനും (38) 10 ലക്ഷം ഡോളർ വീതം സമ്മാനം ലഭിച്ചു. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 9.5 കോടിയിലേറെ രൂപ വരും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് എയിൽ ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേഷ് ചിദംബരവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ദുബായിൽ എച്ച്എസ്ഇ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന പി.എസ്. സുരേഷ് ഈ മാസം 12ന് ഓൺലൈനായി വാങ്ങിയ 2122-ാം നമ്പർ ടിക്കറ്റിലൂടെയാണ് (സീരീസ് 555) 10 ലക്ഷം ഡോളർ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന സുരേഷ് ഒൻപത് മലയാളി സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റിന്റെ ചെലവ് പങ്കിട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഒരുമിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവായ സുരേഷ് സമ്മാനത്തുക ഉപയോഗിച്ച് നാട്ടിൽ സ്വന്തമായി വീട് നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ദുബായിൽ 15 വർഷമായി താമസിക്കുന്ന കർണാടക സ്വദേശി രോഹൻ പ്രകാശ് ഫെർണാണ്ടസ് കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. ജൂലൈ 31ന് ഓൺലൈനായി എടുത്ത 1710-ാം നമ്പർ ടിക്കറ്റ് (സീരീസ് 554) ആണ് രോഹന് ഭാഗ്യം കൊണ്ടുവന്നത്. യാത്രയ്ക്കിടെ കണ്ട ഒരു കാറിന്റെ നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം 1710 എന്ന നമ്പർ തിരഞ്ഞെടുത്തത്. ദുബായിലെ മറൈൻ അധിഷ്ഠിത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹനും ഒരു കുട്ടിയുടെ പിതാവാണ്. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷയ്ക്കുമായി മാറ്റിവയ്ക്കുമെന്നും ബാക്കി തുക നിക്ഷേപങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടായി. ദുബായിൽ താമസിക്കുന്ന 52കാരനായ അമിത് സറാഫിന് ബിഎംഡബ്ല്യു ഗ്രാൻ ലൂസോ ആഡംബര കാർ സമ്മാനമായി ലഭിച്ചു. ഈ മാസം 12ന് എടുത്ത 1914-ാം നമ്പർ ടിക്കറ്റ് (സീരീസ് 1959) ആണ് വിജയത്തിന് വഴിയൊരുക്കിയത്. ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ അമിതിന് സമ്മാനം ലഭിക്കുന്നത് ഇത് ആറാം തവണയാണ്. ഇതിന് മുമ്പ് രണ്ട് തവണ 10 ലക്ഷം ഡോളർ ജാക്ക്പോട്ടുകളും രണ്ട് മെഴ്‌സിഡസ് ബെൻസ് കാറുകളും ഒരു സമ്മാന കാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന കർണാടക സ്വദേശി കർണയ്യ മണ്ടോല്ല (48)യ്ക്ക് മെഴ്‌സിഡസ് ബെൻസ് G 500 കാറും സമ്മാനമായി ലഭിച്ചു. ഈ മാസം 16ന് എടുത്ത 1665-ാം നമ്പർ ടിക്കറ്റ് (സീരീസ് 1961) വഴിയാണ് വിജയം. 2023 ഒക്ടോബറിലും കർണയ്യ 10 ലക്ഷം ഡോളറിന്റെ മില്ലേനിയം മില്യനയർ ജാക്ക്പോട്ട് നേടിയിരുന്നു. അതേസമയം, ബൽജിയം സ്വദേശിയായ ഡേവിഡ് കിംഗൻ (55) മൂന്നാമത്തെ ആഡംബര ബൈക്ക് സമ്മാനമായി നേടി. 0071-ാം നമ്പർ ടിക്കറ്റ് (സീരീസ് 676) വഴി ഡുകാട്ടി പാനിഗാലെ V2S ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. 1999ൽ മില്ലേനിയം മില്യനയർ ആരംഭിച്ചതിന് ശേഷം ഇതുവരെ 282 ഇന്ത്യക്കാരാണ് 10 ലക്ഷം ഡോളർ ജാക്ക്പോട്ട് സ്വന്തമാക്കിയതെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ കണക്കുകൾ വ്യക്തമാക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റുകൾ വാങ്ങുന്നവരിലും ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നും മുന്നിൽ.