
Arrest warrants Kuwait debtors കുവൈത്ത് സിറ്റി: ജുഡീഷ്യൽ നോട്ടിഫിക്കേഷൻ, ഫാമിലി കോർട്ട്, വാടക, അനന്തരാവകാശം, യാത്രാവിലക്ക് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി ഏപ്രിൽ മാസത്തിൽ അരലക്ഷത്തിലധികം ജുഡീഷ്യൽ, എൻഫോഴ്‌സ്‌മെന്റ് നടപടികളും ഇടപാടുകളും രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി. ജുഡീഷ്യൽ സംവിധാനങ്ങളിലെ വർദ്ധിച്ചുവരുന്ന ജോലിഭാരവും ഇലക്ട്രോണിക് സേവനങ്ങളെ ആശ്രയിക്കുന്നത് വിപുലമാകുന്നതുമാണ് ഇത് കാണിക്കുന്നത്. ആകെ രേഖപ്പെടുത്തിയ ഇടപാടുകളിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡിപ്പാർട്ട്‌മെന്റാണ് മൊത്തം 4,17,172 നടപടികൾ. കടക്കാരുടെ ആസ്തികൾ കണ്ടുകെട്ടുന്നതിനായി മൂന്നാം കക്ഷികൾക്ക് സമർപ്പിച്ച എൻഫോഴ്‌സ്‌മെന്റ് അറ്റാച്ച്‌മെന്റ് അപേക്ഷകളാണ് 1,02,773 നടപടികളുമായി (മൊത്തം ഇടപാടുകളുടെ 24.6 ശതമാനം) പട്ടികയിൽ ഒന്നാമതെത്തിയത്. എന്നാൽ കടക്കാർക്കെതിരെയുള്ള അറസ്റ്റ് വാറണ്ടുകളാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് – വെറും രണ്ട് കേസുകൾ മാത്രം. ഇതേ മാസത്തിൽ ഇത്തരം വാറണ്ടുകൾക്കായി പുതിയ അപേക്ഷകളോ പുതുക്കലുകളോ ഉണ്ടായിട്ടില്ല. പൂർത്തിയാക്കിയ നടപടികളുടെ എണ്ണത്തിൽ 32.2 ശതമാനവുമായി ക്യാപിറ്റൽ ഗവർണറേറ്റാണ് മുന്നിൽ. ജഹ്‌റ ഗവർണറേറ്റ് 16.2 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും, അൽ-അഹമ്മദി ഗവർണറേറ്റ് 16.1 ശതമാനത്തോടെ മൂന്നാം സ്ഥാനത്തുമെത്തി. ബാക്കിയുള്ള ഇടപാടുകൾ മറ്റ് മൂന്ന് ഗവർണറേറ്റുകളിലും എക്സ്റ്റേണൽ സെന്ററുകളിലുമായി വിതരണം ചെയ്യപ്പെട്ടു.