ഇത്തിഹാദ് റെയിൽ യാത്രക്കാർ ശ്രദ്ധിക്കണം; നിയമങ്ങൾ ലംഘിച്ചാൽ നടപടി, ട്രെയിനിൽ പാലിക്കേണ്ടത് ഇവ

Etihad Rail Cases in train station അബുദാബി: യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് യാത്ര കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിലേക്ക് അടുത്ത മാസം ദുബായിലെ അൽ യലയിസ് സ്റ്റേഷൻ കൂടി എത്തും. കൂടുതൽ സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയമലംഘനങ്ങൾക്ക് ബാധകമായ പിഴകളും ഉൾപ്പെടുത്തി ഇത്തിഹാദ് റെയിൽ പാസഞ്ചർ ചാർട്ടർ പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനായി സ്റ്റേഷനുകളിൽ അപ്രതീക്ഷിത സുരക്ഷാ പരിശോധനകൾ നടത്തും. ചില സാഹചര്യങ്ങളിൽ യാത്രക്കാരോട് ട്രെയിനിൽനിന്നോ സ്റ്റേഷനിൽനിന്നോ ഉടൻ പുറത്തുപോകാനും അധികൃതർ ആവശ്യപ്പെട്ടേക്കാം. ട്രെയിനിൽ മൊബൈൽ ഫോണിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓഡിയോ കേൾക്കുന്നവർ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നിയന്ത്രിക്കണം. അമിതമായ ശബ്ദമുണ്ടാക്കുന്നവരോട് ഹെഡ്‌ഫോൺ ഉപയോഗിക്കാനോ ശബ്ദം കുറയ്ക്കാനോ ഉപകരണം ഉപയോഗിക്കുന്നത് നിർത്താനോ ആവശ്യപ്പെടാം. ആവശ്യമെങ്കിൽ അടുത്ത സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങാനും നിർദേശിച്ചേക്കും.

ഇത്തിഹാദ് റെയിൽ യാത്രക്കാരുടെ പ്രധാന പെരുമാറ്റച്ചട്ടങ്ങൾ

സ്റ്റേഷനിലെ ബോർഡുകളും ജീവനക്കാരുടെ നിർദേശങ്ങളും പാലിക്കണം. ക്യൂവിൽ അവസാനം ചേരണം. ക്യൂ മറികടക്കാൻ പാടില്ല.
മാന്യവും അനുയോജ്യവുമായ വസ്ത്രം ധരിക്കണം. സുതാര്യവും ശരീരം അമിതമായി വെളിപ്പെടുത്തുന്നതോ മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ വസ്ത്രങ്ങൾ അനുവദനീയമല്ല.
മറ്റുള്ളവർക്ക് അപകടമോ ബുദ്ധിമുട്ടോ ഉണ്ടാക്കാവുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുവരരുത്.
ടിക്കറ്റ് ആവശ്യമായ മേഖലകളിൽ പുകവലി, വെയ്പിങ്, കത്തിച്ച തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവ കൈവശം വയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം അനുവദിച്ച സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
നിയന്ത്രിത ലഹരിവസ്തുക്കളും മയക്കുമരുന്നുകളും കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിരോധിതമാണ്.
മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട നിലയിലുള്ളവർക്ക് സ്റ്റേഷനിലോ ട്രെയിനിലോ പ്രവേശിക്കാനോ തുടരാനോ കഴിയില്ല.
അധിക്ഷേപം, ഭീഷണി, അശ്ലീല പെരുമാറ്റം, ഉപദ്രവം, ഭയപ്പെടുത്തൽ തുടങ്ങിയ പെരുമാറ്റങ്ങൾ അനുവദനീയമല്ല.
ട്രെയിൻ വാതിലുകളിൽ ഇടപെടുകയോ അലാറം സംവിധാനം ദുരുപയോഗം ചെയ്യുകയോ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുകയോ ചെയ്യരുത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ, പ്രത്യേകിച്ച് പകരുന്ന രോഗങ്ങളുള്ളപ്പോൾ യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടോ അസൗകര്യമോ ഉണ്ടാക്കുന്ന പ്രവൃത്തികൾ പാടില്ല.
സാധനങ്ങളോ സേവനങ്ങളോ വിൽക്കുക, പരസ്യം ചെയ്യുക, വിതരണം ചെയ്യുക, സർവേ നടത്തുക, ഭിക്ഷാടനം നടത്തുക തുടങ്ങിയവയ്ക്ക് മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
ട്രെയിൻ, ഉപകരണങ്ങൾ, ഫർണിച്ചർ, മറ്റ് സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുകയോ മലിനമാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുത്. നാശനഷ്ടമുണ്ടായാൽ ശുചീകരണം, അറ്റകുറ്റപ്പണി, പുനഃസ്ഥാപനം എന്നിവയുടെ ചെലവ് യാത്രക്കാരിൽനിന്ന് ഈടാക്കാം.
വ്യക്തിയുടെ വ്യക്തമായ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയോ വീഡിയോ ചിത്രീകരിക്കുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുത്.
വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഫോട്ടോഗ്രഫി, വീഡിയോ ചിത്രീകരണം, റെക്കോർഡിങ് എന്നിവയ്ക്ക് മുൻകൂർ രേഖാമൂലമുള്ള അനുമതി വേണം.
മാലിന്യം വലിച്ചെറിയുന്നതും തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്.
ഭക്ഷണവും പാനീയങ്ങളും അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കണം. മാലിന്യം നൽകിയിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണം.
ശക്തമായ ഗന്ധമുള്ള ഭക്ഷണപാനീയങ്ങളും ചോർന്ന് ട്രെയിനിനോ മറ്റ് യാത്രക്കാരുടെ സാധനങ്ങൾക്കോ കേടുപാടുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളും അനുവദനീയമല്ല.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ചു; ഡ്രൈവർക്ക് കടുത്ത ശിക്ഷ

Abu Dhabi driver wrong way driving അബുദാബിയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 1 ലക്ഷം ദിർഹം പിഴയും ആറ് മാസം തടവും ശിക്ഷ വിധിച്ചു. വാഹനവും അധികൃതർ കണ്ടുകെട്ടി. ഡ്രൈവറുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. റോഡിലെ തെറ്റായ ദിശയിലുള്ള ഡ്രൈവിങ് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ യുഎഇയിൽ ഇത്തരം നിയമലംഘനങ്ങൾക്ക് കർശന ശിക്ഷകളാണ് നിലവിലുള്ളത്. പിഴയ്ക്ക് പുറമെ വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ജൂണിൽ അബുദാബിയിൽ അശ്രദ്ധമായി വാഹനമോടിച്ച മറ്റൊരു ഡ്രൈവർക്കും ആറ് മാസം തടവും 50,000 ദിർഹം പിഴയും വിധിച്ചിരുന്നു. റോഡിൽ പലതവണ അപകടകരമായി വാഹനം വെട്ടിച്ചോടിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയതോടെ അതിന്റെ വിലയായി 20,000 ദിർഹം കൂടി അടയ്ക്കാൻ കോടതി നിർദേശിച്ചു. ഇതോടെ ആ കേസിലെ ആകെ സാമ്പത്തിക ശിക്ഷ 70,000 ദിർഹമായി. തടവുശിക്ഷ പൂർത്തിയാക്കിയതിന് ശേഷം പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy