
Accident കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടം. ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി മരണപ്പെടുകയും ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്കും ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്സും മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. കുവൈത്തിലെ അൽ-ഖുസറിലുണ്ടായ അപകടത്തിലും ഒരു പ്രവാസി മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.
സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പോലീസും അന്വേഷണം നടത്തുന്നുണ്ട്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്

Deportation കുവൈത്ത് സിറ്റി: വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്. ജഹ്‌റയിലെ ഒരു പച്ചക്കറി മാർക്കറ്റിൽ സ്വദേശിയുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഏഷ്യൻ പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തുന്നത്. ഇവരെ ജഹ്‌റ സുരക്ഷാ വിഭാഗം നാടുകടത്തൽ വിഭാഗത്തിന് കൈമാറി.
പഴം, പച്ചക്കറികൾ വാങ്ങാൻ എത്തിയ സ്വദേശിയും ഒരു വിൽപ്പനക്കാരനും തമ്മിൽ അധിക വിലയെക്കുറിച്ച് വാക്കുതർക്കം ഉണ്ടായതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് വിൽപ്പനക്കാരനും മറ്റൊരാളും ചേർന്ന് തന്നെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് സ്വദേശി ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സേവന വിഭാഗത്തിൽ നൽകിയിരിക്കുന്ന പരാതി.
വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏഷ്യക്കാരായ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. പരാതിക്കാരനോട് സ്റ്റേഷനിലെത്തി മൊഴി നൽകാനും ഇവർ നിർദേശിച്ചു. അന്വേഷണത്തിനിടെ, തങ്ങൾ രണ്ട് പേരെയും സ്വദേശിയാണ് മർദിച്ചതെന്ന് രണ്ട് പ്രവാസികളും അവകാശപ്പെട്ടു. എന്നാൽ, അന്വേഷണത്തിലും തെളിവെടുപ്പിലും പ്രവാസികളുടെ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തൽ വിഭാഗത്തിന് കൈമാറുകയായിരുന്നു.
സംഘർഷങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.