
Suhail Season കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ മാറ്റം. കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഓഗസ്റ്റ് 24 മുതൽ താപനില കുറയുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കുന്നത്. ‘കുലൈബിൻ’ സീസൺ അവസാന പാദത്തിലേക്ക് കടക്കുന്നതോടെ, 52 ദിവസം നീണ്ടുനിൽക്കുന്ന ‘സുഹൈൽ’ സീസണിന്റെ വരവോടെയാണ് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുന്നത്. ഒക്ടോബർ 14 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്.
സുഹൈൽ സീസണിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് താഴേക്ക് കുത്തനെ കുറയും. രാത്രികാലങ്ങളിൽ മിതമായ കാലാവസ്ഥയും സുഖകരമായ അന്തരീക്ഷവും അനുഭവപ്പെടും. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് മരുഭൂമിയിലെ ചൂടുകാറ്റിന്റെ തീവ്രത കുറയ്ക്കുകയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പം തുടരുമെങ്കിലും, ഇത് മഴ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ‘സുഹൈൽ’ നക്ഷത്രത്തിന്റെ ഉദയത്തോടെ ഭൗമോപരിതലത്തിലെ ചൂട് ശമിക്കുകയും ഭൂമി തണുത്തു തുടങ്ങുകയും ചെയ്യുമെന്നും സെന്റർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ-ഷഹീദ് പാർക്ക്; മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഒക്ടോബറിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഷഹീദ് പാർക്ക് മൂന്നാം ഘട്ടത്തിന്റെ ഉദഘാടനം ഒക്ടോബറിൽ. ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ കുവൈത്ത് മന്ത്രിസഭ അവലോകനം ചെയ്തു. 2,43,605 ചതുരശ്ര മീറ്ററാണ് പാർക്കിന്റെ വിസ്തീർണ്ണം. ഒക്ടോബർ 1 നാണ് പാർക്കിന്റെ ഉദ്ഘാടനം.
പാർക്കിന്റെ മൂന്നാം ഘട്ടത്തിൽ റെസ്റ്റോറന്റുകൾ, കഫേകൾ, റോമൻ തിയറ്റർ, ഔട്ട്ഡോർ സിനിമ, ജിംനേഷ്യം, ഐസ്-സ്‌കേറ്റിംഗ് റിങ്ക് തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തും. ഇതോടെ ഒരു ദേശീയ വിനോദസഞ്ചാര ലാൻഡ്മാർക്കായി പാർക്ക് മാറും.
ഉദ്ഘാടനത്തിന് മുന്നോടിയായി വിനോദവും കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന വർണ്ണാഭമായ കാർണിവൽ സംഘടിപ്പിക്കുമെന്ന് അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അസ്സബാഹ് വ്യക്തമാക്കി.
ഗതാഗത നിയമലംഘനം; കുവൈത്തിൽ 40 കാരിയ്ക്ക് വൻതുക പിഴ, ഞെട്ടൽ!

Traffic Violations കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്ന് 40 കാരിയ്ക്ക് വൻ തുക പിഴ. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത ട്രാഫിക് പിഴകളിൽ ആയിരക്കണക്കിന് കുവൈത്തി ദിനാർ കുടിശികയുണ്ടെന്നറിഞ്ഞ ഞെട്ടലിലാണ് ഇവർ. അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ എന്നിങ്ങനെ ഡസൻ കണക്കിന് നിയമ ലംഘനങ്ങൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്.
നിയമലംഘനങ്ങളുടെ വൻസംഖ്യ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, എല്ലാ നിയമലംഘനങ്ങളും ഒരു വാഹനത്തിന് എതിരെയാണോ അതോ ഈ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒന്നിലധികം വാഹനങ്ങൾക്കെതിരെയാണോയെന്ന കാര്യ വ്യക്തമല്ല. ഇത്രയും വലിയ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സാഹചര്യങ്ങളും പണം നൽകാത്തതിന്റെ കാരണവും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.