‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ ആയി യുഎഇയിൽ ജനിച്ച മലയാളി യുവതി

Miss Universe India 2026 കേരളത്തിൽ നിന്നുള്ള കസിയ ലിസ് മെജോ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും 19കാരിയായ കസിയയ്ക്ക് ലഭിച്ചു. നിയമ വിദ്യാർഥിയും മോഡലുമായ കസിയ, ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർഥികളെ പിന്നിലാക്കിയാണ് ദേശീയ കിരീടം നേടിയത്. നിലവിലെ മിസ് യൂണിവേഴ്സ് ഇന്ത്യ മാനിക വിശ്വകർമയാണ് കസിയയെ കിരീടമണിയിച്ചത്. സംസ്ഥാനതല മത്സരങ്ങൾ, ഫൈനൽ ഓഡിഷനുകൾ, എൻആർഐ ഓഡിഷനുകൾ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികളെ ഉൾപ്പെടുത്തിയാണ് വിവിധ നഗരങ്ങളിലായി മത്സരം നടന്നത്. ജയ്പൂർ ഫിനാലെയ്ക്ക് മുന്നോടിയായി മത്സരാർഥികൾക്ക് നിരവധി ഗ്രൂമിങ്, വിലയിരുത്തൽ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ നേതൃത്വം നൽകിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാക്കളായ ഉർവശി റൗട്ടേല, റിയ സിംഗ, സെലീന ജെയ്റ്റ്‌ലി എന്നിവരും ജൂറി അംഗങ്ങളായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. കൂടാതെ അവർക്ക് മിസ് ഇന്റർനാഷണൽ ഇന്ത്യ 2026 കിരീടവും ലഭിച്ചു. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പായി. കേരളത്തെ പ്രതിനിധീകരിക്കുന്ന കസിയയുടെ ബാല്യകാലത്തിന്റെ വലിയൊരു ഭാഗം അബുദാബിയിലാണ് ചെലവഴിച്ചത്. യുഎഇ തലസ്ഥാനം തന്റെ വളർച്ചയെയും വ്യക്തിത്വ രൂപീകരണത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ നേരത്തെ പറഞ്ഞിട്ടുണ്ട്. അബുദാബിയിലെ എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കസിയ പഠിച്ചത്. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനമേറി ഓണവിഭവങ്ങൾ; വിപുലമായ ഓണച്ചന്തകളുമായി ലുലു

Lulu Onam uae markets ദുബായ്: ഓണാഘോഷത്തിന്റെ തിരക്കിലേക്ക് യുഎഇ വിപണിയും. ഓണസദ്യ ഒരുക്കുന്നതിനും ഓണക്കോടി വാങ്ങുന്നതിനുമായി നിരവധി പേരാണ് വിവിധ വ്യാപാര കേന്ദ്രങ്ങളിലെത്തുന്നത്. മാളുകളിലും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലും ഓണവിപണി സജീവമായിക്കഴിഞ്ഞു. യുഎഇയിൽ ഏറ്റവും വലിയ ഓണച്ചന്തകളിലൊന്ന് ലുലു ഒരുക്കിയിട്ടുണ്ട്. പൂക്കൾ, വാഴയില, പഴം, പച്ചക്കറി, നാളികേരം, പപ്പടം തുടങ്ങി കേരളത്തിന്റെ തനത് ഓണ വിഭവങ്ങളുടെ വിപുലമായ ശേഖരമാണ് മിതമായ വിലയിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള പായസ വിഭവങ്ങളും ഓണച്ചന്തയിലെ പ്രധാന ആകർഷണമാണ്. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ 2,500 ടണ്ണിലേറെ ഓണ ഉൽപന്നങ്ങൾ ഗൾഫ് വിപണിയിലെത്തിച്ചതായി ലുലു അറിയിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിലാണ് ഇത്തവണ ലുലുവിലെ ഓണസദ്യ ഒരുക്കുന്നത്. രണ്ട് തരത്തിലുള്ള പായസം ഉൾപ്പെടെ 24 വിഭവങ്ങളാണ് സദ്യയിലുള്ളത്. ഓണസദ്യയുടെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയോ ഓൺലൈനായോ സദ്യ ബുക്ക് ചെയ്യാം. ലുലു സ്റ്റോറുകളിൽ ഓണസദ്യ പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 600 ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും. ബൾക്ക് പായസം ഓർഡറുകൾക്കും പ്രീ-ബുക്കിങ് സൗകര്യമുണ്ട്. ലുലു സ്റ്റോറുകളിൽ 25ലേറെ വൈവിധ്യങ്ങളുമായി പായസമേളയും ആരംഭിച്ചു. ചക്ക പായസം, മാമ്പഴ പായസം, ഈന്തപ്പഴ പായസം തുടങ്ങിയ വ്യത്യസ്ത രുചികളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ലുലു ഫാഷൻ സ്റ്റോറുകളിൽ ഓണക്കോടികളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 200 ദിർഹത്തിന് ഷോപ്പിങ് നടത്തുന്നവർക്ക് 50 ദിർഹത്തിന്റെ കിഴിവും ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy