
Bangladeshi Kills Gulf National in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയിൽ ഗൾഫ് പൗരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി തൊഴിലാളിയിൽ നിന്ന് നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഫാമിലെ ഉടമയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം തീയിട്ട പ്രതി, ഇത് വെറുമൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. എന്നാൽ പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന് മുന്നിൽ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. ഫാമിലെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും, തീ പടർന്ന് പിടിച്ച് ഉടമ വെന്തുമരിച്ചെന്നുമാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധിച്ച അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിൽ, കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഫാമിലെ മൂന്ന് കോഴികൾ ചത്തതുമായി ബന്ധപ്പെട്ട് ഉടമയും തൊഴിലാളിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടി ഉടമ തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. വാഹനത്തിനുള്ളിലിരുന്ന ഉടമയെ ഭാരമുള്ള മരക്കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ചു. പിന്നീട് കാലിത്തീറ്റയും പുല്ലും സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മൃതദേഹം എത്തിച്ച് തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മരക്കഷ്ണവും മറ്റ് തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിയമനടപടികൾ ആരംഭിച്ചു. ഒരു നിസ്സാര തർക്കം കൊലപാതകത്തിലും മൃതദേഹം കത്തിക്കുന്നതിലും കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വൻ മദ്യവേട്ട; 1,500ലധികം കുപ്പി വിദേശമദ്യവുമായി പ്രതികള്‍ പിടിയിൽ
Kuwait Arrest bottles of alcohol കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരി വിരുദ്ധ വേട്ട ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 1,560 കുപ്പി വിദേശമദ്യം പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഇടങ്ങളിലായാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പരിശോധന നടത്തിയത്. ഹവല്ലിയില്‍ ലോക്കൽ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ രണ്ട് പേരെ പിടികൂടി. ഇവരിൽ നിന്ന് 12 കുപ്പി മദ്യവും മദ്യവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 320 കുവൈറ്റ് ദിനാറും (ഏകദേശം 88,000 രൂപ) കണ്ടെടുത്തു. സാൽമിയയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 1,548 കുപ്പി വിദേശമദ്യം പിടിച്ചെടുക്കുകയും ചെയ്തു. വിൽപ്പനയ്ക്കായി എത്തിച്ച വലിയ മദ്യശേഖരമാണിതെന്ന് അധികൃതർ വ്യക്തമാക്കി. പിടികൂടിയ പ്രതികളെയും മദ്യശേഖരവും തുടർ നടപടികൾക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. രാജ്യത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനും ലഹരിവസ്തുക്കളുടെ കള്ളക്കടത്തും വിൽപ്പനയും തടയുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി.