flight ticket price drop ദുബായ്: വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. ഓഗസ്റ്റ് അവസാന വാരത്തെ അപേക്ഷിച്ച് സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 13-ന് ശേഷമുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നവർക്ക് ഒരാൾക്ക് 1,200 ദിർഹത്തിലധികം (ഏകദേശം 28,000 രൂപ) ലാഭിക്കാൻ സാധിക്കും. സ്കൂൾ തുറക്കുന്ന തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 30-ന് ശരാശരി 2,089 ദിർഹമായിരുന്ന (ഏകദേശം 54,310 രൂപ) വൺ-വേ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 13-ഓടെ 894 ദിർഹമായി (ഏകദേശം 23,200 രൂപ) കുത്തനെ താഴുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ നിന്നുള്ള നിരക്കുകൾ:
കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കിലും പകുതിയിലധികം കുറവുണ്ടാകും.
കൊച്ചി: ഓഗസ്റ്റ് 30-ന് 2,272 ദിർഹമായിരുന്ന നിരക്ക് സെപ്റ്റംബർ 13-ന് 1,057 ദിർഹമായി കുറയും. (53% ഇളവ്)
കോഴിക്കോട്: ഓഗസ്റ്റ് 30-ന് 2,285 ദിർഹമായിരുന്നത് സെപ്റ്റംബർ 13-ന് 1,070 ദിർഹമായി കുറയും.
ബെംഗളൂരു- ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ നിരക്ക് വ്യത്യാസം ബെംഗളൂരുവിലാണ്. ഓഗസ്റ്റ് 30-ന് 2,513 ദിർഹം നൽകേണ്ടിയിരുന്ന സ്ഥാനത്ത് സെപ്റ്റംബർ 13-ന് 914 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും. ഡൽഹിയിൽ നിന്ന് 825 ദിർഹത്തിനും ഹൈദരാബാദിൽ നിന്ന് 758 ദിർഹത്തിനും മുംബൈയിൽ നിന്ന് 739 ദിർഹത്തിനും ടിക്കറ്റുകൾ ലഭ്യമാണ്.
സ്കൂളുകൾ തുറക്കുന്നതും ജോലിയിൽ പ്രവേശിക്കേണ്ടതുമായ തിരക്ക് കാരണം സെപ്റ്റംബർ 10 വരെ ഉയർന്ന നിരക്ക് തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് മൂലം കുടുംബത്തോടൊപ്പം മടങ്ങാൻ ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന സാധാരണ പ്രവാസികൾക്ക് ഈ നിരക്ക് കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്. യാത്രാ തീയതികളിൽ അല്പം മാറ്റം വരുത്താൻ കഴിയുന്നവർക്ക് വലിയ സാമ്പത്തിക ലാഭം ഇതിലൂടെ സ്വന്തമാക്കാം.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
cylinder explosion malayali death UAE അജ്മാൻ: അജ്മാനിൽ താമസസ്ഥലത്തുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ മലയാളി പ്രവാസി ദാരുണമായി കൊല്ലപ്പെട്ടു. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് സ്വദേശി ബഷീർ (50) ആണ് മരിച്ചത്. പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകനാണ് ബഷീർ. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ബഷീർ ചെയ്തിരുന്നത്. ശനിയാഴ്ച പതിവുപോലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാചകം ചെയ്തുകൊണ്ടിരിക്കെ സിലിണ്ടർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബഷീറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. വിവരം അറിഞ്ഞയുടൻ അജ്മാൻ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ദൈനബി (സൈനബ). ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബായ്), ബുഷ്റ, ബുഷ്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്. വർഷങ്ങളായി പ്രവാസലോകത്തുള്ള ബഷീറിന്റെ അപ്രതീക്ഷിത വിയോഗം നാടിനും പ്രവാസി സുഹൃത്തുക്കൾക്കും വലിയ നൊമ്പരമായി മാറിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.