കാർ എസിയിലെ വാതകച്ചോർച്ച വില്ലനായി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു

Car AC gas leak death കയ്‌റോ: കാറിലെ എയർ കണ്ടീഷനിങ് (എസി) സിസ്റ്റത്തിൽ നിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സെയ്തൂൻ സ്വദേശികളായ 66-കാരനായ പിതാവ്, 55-കാരിയുമായ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മകൾക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ ഒതുക്കി നിർത്തി. മകളെ സഹായിക്കാനായി മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കാറിന്റെ ജനാലകൾ അടച്ച് എസി പ്രവർത്തിപ്പിച്ചുകൊണ്ട് ഉള്ളിലിരുന്നതാണ് മരണകാരണമായത്. എസിയിൽ നിന്ന് ചോർന്ന ഫ്രിയോൺ വാതകം ശ്വസിച്ചതോടെ ഇവർ ബോധരഹിതരാവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് റോഡരികിൽ കിടന്നിരുന്ന കാർ കണ്ടെത്തിയത്. കാറിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കാർ എസിയിലെ ഫ്രിയോൺ വാതകത്തിന്റെ അമിതമായ ചോർച്ചയാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയെ നടുക്കി പ്രവാസി സഹോദരിമാരുടെ മരണം: അപ്പാർട്ട്മെന്‍റിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ

sharjah kazakh sisters death ഷാർജ: യുഎഇയിൽ ജോലി തേടിയെത്തിയ കസഖ്സ്ഥാൻ സ്വദേശികളായ രണ്ട് സഹോദരിമാരുടെ അപ്രതീക്ഷിത മരണം പ്രവാസി ലോകത്തെ നടുക്കുന്നു. ഓഗസ്റ്റ് 17 മുതൽ കാണാതായ 20-ഉം 22-ഉം വയസ്സുള്ള യുവതികളെ ഷാർജയിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഷാർജ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. യുഎഇയിലെത്തി ബ്യൂട്ടി സലൂണിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ ഒരു വർഷം പോലും തികയ്ക്കുന്നതിന് മുൻപാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതും നേരത്തെ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇവർക്ക് താമസമൊരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന വ്യക്തിയെക്കുറിച്ച് സൂചിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. യുവതികളെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം ദുബായിലെ കസഖ്സ്ഥാൻ കോൺസുലേറ്റിനെ വിവരമറിയിച്ചു. ഇതിനെത്തുടർന്ന് ഷാർജ പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇവരെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാനിരിക്കുകയാണ്. കസാഖ് അധികൃതരുടെയും യുഎഇ സർക്കാരിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 28-ന് മൃതദേഹങ്ങൾ ജന്മനാടായ കസഖ്സ്ഥാനിലേക്ക് കൊണ്ടുപോയി. 2025 ഡിസംബറിലാണ് ഇരുവരും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയത്. ഇവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy