
UAE Fuel prices September 2026 ദുബായ്: യുഎഇയിൽ സെപ്തംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. സെപ്തംബറിലെ പുതിയ നിരക്കുകൾ ലിറ്ററിന് (ബ്രായ്ക്കറ്റിൽ ഓഗസ്റ്റിലെ വില):
സൂപ്പർ 98: 3.80 ദിർഹം (3.60 ദിർഹം)
സ്പെഷ്യൽ 95: 3.69 ദിർഹം (3.49 ദിർഹം)
ഇ-പ്ലസ് 91: 3.61 ദിർഹം (3.41 ദിർഹം)
ഡീസൽ: 4.30 ദിർഹം (3.80 ദിർഹം)
മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് ഇന്ധനവില ഉയരാൻ കാരണമായത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇന്ധനവിലയിൽ തുടർച്ചയായ വർധനവ് പ്രകടമായിരുന്നു. ജൂലൈയിൽ നേരിയ ആശ്വാസം നൽകിക്കൊണ്ട് വില കുറഞ്ഞെങ്കിലും, ആഗസ്റ്റ് മാസത്തിന് പിന്നാലെ സെപ്റ്റംബറിലും നിരക്കുകൾ ഉയരുകയായിരുന്നു. പ്രത്യേകിച്ച് ഡീസലിന് ലിറ്ററിന് 50 ഫിൽസിന്റെ വർധനവ് ഉണ്ടായത് ചരക്കുനീക്കത്തെയും നിർമ്മാണ മേഖലയെയും ബാധിച്ചേക്കാം. പെട്രോൾ ഇനങ്ങൾക്ക് ലിറ്ററിന് 20 ഫിൽസാണ് വർധിച്ചിരിക്കുന്നത്. പരിഷ്കരിച്ച നിരക്കുകൾ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ഇന്ന് മുതൽ നടപ്പിലാക്കിത്തുടങ്ങി.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാർ എസിയിലെ വാതകച്ചോർച്ച വില്ലനായി; ഒരു കുടുംബത്തിലെ മൂന്നുപേര് ശ്വാസംമുട്ടി മരിച്ചു
Car AC gas leak death കയ്റോ: കാറിലെ എയർ കണ്ടീഷനിങ് (എസി) സിസ്റ്റത്തിൽ നിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഓൾഡ് കയ്റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സെയ്തൂൻ സ്വദേശികളായ 66-കാരനായ പിതാവ്, 55-കാരിയുമായ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മകൾക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ ഒതുക്കി നിർത്തി. മകളെ സഹായിക്കാനായി മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കാറിന്റെ ജനാലകൾ അടച്ച് എസി പ്രവർത്തിപ്പിച്ചുകൊണ്ട് ഉള്ളിലിരുന്നതാണ് മരണകാരണമായത്. എസിയിൽ നിന്ന് ചോർന്ന ഫ്രിയോൺ വാതകം ശ്വസിച്ചതോടെ ഇവർ ബോധരഹിതരാവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് റോഡരികിൽ കിടന്നിരുന്ന കാർ കണ്ടെത്തിയത്. കാറിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കാർ എസിയിലെ ഫ്രിയോൺ വാതകത്തിന്റെ അമിതമായ ചോർച്ചയാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.