
Smoking കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുബാറക്കിയ മാർക്കറ്റിൽ വ്യാപക പരിശോധനയുമായി എൻവയോൺമെന്റൽ പൊലീസ് വിഭാഗം. സെക്യൂരിറ്റി ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടറിന് കീഴിലുള്ള എൻവയോൺമെന്റൽ പൊലീസ് ഡിപ്പാർട്ട്മെന്റാണ് പരിശോധന നടത്തിയത്. പുകവലി നിരോധിച്ച അടച്ചിട്ട സ്ഥലങ്ങളിലും ഭാഗികമായി അടച്ച സ്ഥലങ്ങളിലും പുകവലിച്ചതിന് 30 പേർക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഒരാൾക്കെതിരെയും, ഉപഭോക്താക്കളെ അകത്ത് പുകവലിക്കാൻ അനുവദിച്ച ഒരു സ്ഥാപനത്തിനും നിയമ നടപടി നേരിടേണ്ടി വന്നു.
അടച്ചിട്ട സ്ഥലങ്ങളിലും ഭാഗികമായി അടച്ചിട്ടതോ ആയ സ്ഥലങ്ങളിൽ പുകവലിച്ചാൽ 50 മുതൽ 100 കുവൈത്തി ദിനാർ വരെ പിഴയായി ഈടാക്കും. പുകവലി അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് 1000 കുവൈത്തി ദിനാർ മുതൽ 5000 കുവൈത്തി ദിനാർ വരെ പിഴ ചുമത്തും. മാലിന്യം വലിച്ചെറിഞ്ഞാൽ 50 ദിനാർ മുതൽ 500 കെഡി വരെയാണ് പിഴയായി ചുമത്തുക.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീട്ടിലെ സ്വകാര്യത ലംഘിക്കുന്നു; കുവൈത്തിൽ അയൽവാസിയുടെ സിസിടിവി നശിപ്പിച്ചു, കേസ്….

CCTV കുവൈത്ത് സിറ്റി: കുവൈത്തിൽ അയൽവാസിയുടെ വീട്ടിലെ സിസിടിവി നശിപ്പിച്ചതിന് ഒരാൾക്കെതിരെ കേസ്. സ്വദേശി പൗരനെതിരെയാണ് കേസ്. അയൽവാസിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ തന്റെ കുടുംബത്തിന്റെ സ്വകാര്യത ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇയാൾ ക്യാമറ ഊരിക്കൊണ്ടുപോകുകയായിരുന്നു.
പരാതിക്കാരന്റെ വീടിന്റെ ‘ദിവാനിയ’ (അതിഥികളെ സ്വീകരിക്കുന്ന മുറി)യുടെ മുകൾഭാഗത്ത് അതിക്രമിച്ച് കയറി സിസിടിവി ക്യാമറ മോഷ്ടിച്ചെന്നാണ് കേസ്. മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിൽ പ്രവേശിച്ച പ്രതി ക്യാമറ നശിപ്പിച്ച ശേഷം അത് കൊണ്ടുപോയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നു. മോഷണം, അതിക്രമിച്ച് കയറൽ, വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ക്യാമറ എടുത്തതായി പ്രതി സമ്മതിച്ചു. എന്നാൽ ക്യാമറ മോഷ്ടിക്കാനായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, അത് തന്റെ വീടിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകി.
സ്വന്തം വീടിന്റെ ഉൾഭാഗം വരെ ക്യാമറയുടെ പരിധിയിൽ വരുന്നതായിരുന്നുവെന്നും, അതിനാലാണ് ക്യാമറ നീക്കം ചെയ്തതെന്നുമാണ് പ്രതി പറഞ്ഞു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതി അനുമതിയില്ലാതെ അയൽവാസിയുടെ പുരയിടത്തിൽ പ്രവേശിച്ചോയെന്നും, ക്യാമറ മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും, മനഃപൂർവം നാശനഷ്ടം വരുത്തിയോയെന്നും വിശദമായി അന്വേഷിക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തും.
അതേസമയം, വീടുകളിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ അയൽവാസികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരം തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാതെ നിയമം കൈയിലെടുക്കുന്നത് ഗുരുതരമായ നിയമനടപടികൾക്കും ശിക്ഷകൾക്കും കാരണമാകാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.