
CCTV കുവൈത്ത് സിറ്റി: കുവൈത്തിൽ അയൽവാസിയുടെ വീട്ടിലെ സിസിടിവി നശിപ്പിച്ചതിന് ഒരാൾക്കെതിരെ കേസ്. സ്വദേശി പൗരനെതിരെയാണ് കേസ്. അയൽവാസിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ തന്റെ കുടുംബത്തിന്റെ സ്വകാര്യത ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇയാൾ ക്യാമറ ഊരിക്കൊണ്ടുപോകുകയായിരുന്നു.
പരാതിക്കാരന്റെ വീടിന്റെ ‘ദിവാനിയ’ (അതിഥികളെ സ്വീകരിക്കുന്ന മുറി)യുടെ മുകൾഭാഗത്ത് അതിക്രമിച്ച് കയറി സിസിടിവി ക്യാമറ മോഷ്ടിച്ചെന്നാണ് കേസ്. മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിൽ പ്രവേശിച്ച പ്രതി ക്യാമറ നശിപ്പിച്ച ശേഷം അത് കൊണ്ടുപോയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നു. മോഷണം, അതിക്രമിച്ച് കയറൽ, വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ക്യാമറ എടുത്തതായി പ്രതി സമ്മതിച്ചു. എന്നാൽ ക്യാമറ മോഷ്ടിക്കാനായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, അത് തന്റെ വീടിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകി.
സ്വന്തം വീടിന്റെ ഉൾഭാഗം വരെ ക്യാമറയുടെ പരിധിയിൽ വരുന്നതായിരുന്നുവെന്നും, അതിനാലാണ് ക്യാമറ നീക്കം ചെയ്തതെന്നുമാണ് പ്രതി പറഞ്ഞു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതി അനുമതിയില്ലാതെ അയൽവാസിയുടെ പുരയിടത്തിൽ പ്രവേശിച്ചോയെന്നും, ക്യാമറ മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും, മനഃപൂർവം നാശനഷ്ടം വരുത്തിയോയെന്നും വിശദമായി അന്വേഷിക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തും.
അതേസമയം, വീടുകളിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ അയൽവാസികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരം തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാതെ നിയമം കൈയിലെടുക്കുന്നത് ഗുരുതരമായ നിയമനടപടികൾക്കും ശിക്ഷകൾക്കും കാരണമാകാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വ്യോമാക്രമണ ഭീഷണി; മിസൈലുകളും ഡ്രോണുകളും തകർത്ത് വ്യോമപ്രതിരോധ സംവിധാനം
Missile and Drone Threats in Kuwait കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉയർന്ന ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ഭീഷണികളെ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി കുവൈറ്റ് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ആകാശത്ത് വെച്ച് തന്നെ തകർക്കുന്നതിന്റേതാണെന്ന് സൈന്യം വിശദീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എല്ലാവരും ശാന്തത പാലിക്കണം. ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം.രാജ്യത്തിന്റെ അതിർത്തികളും ആകാശവും പൂർണ്ണ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ സായുധ സേന സുസജ്ജമാണെന്ന് കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് പ്രസ്താവനയിലൂടെ അറിയിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.