
Deportation കുവൈത്ത് സിറ്റി: വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്. ജഹ്‌റയിലെ ഒരു പച്ചക്കറി മാർക്കറ്റിൽ സ്വദേശിയുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഏഷ്യൻ പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തുന്നത്. ഇവരെ ജഹ്‌റ സുരക്ഷാ വിഭാഗം നാടുകടത്തൽ വിഭാഗത്തിന് കൈമാറി.
പഴം, പച്ചക്കറികൾ വാങ്ങാൻ എത്തിയ സ്വദേശിയും ഒരു വിൽപ്പനക്കാരനും തമ്മിൽ അധിക വിലയെക്കുറിച്ച് വാക്കുതർക്കം ഉണ്ടായതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് വിൽപ്പനക്കാരനും മറ്റൊരാളും ചേർന്ന് തന്നെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് സ്വദേശി ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സേവന വിഭാഗത്തിൽ നൽകിയിരിക്കുന്ന പരാതി.
വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏഷ്യക്കാരായ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. പരാതിക്കാരനോട് സ്റ്റേഷനിലെത്തി മൊഴി നൽകാനും ഇവർ നിർദേശിച്ചു. അന്വേഷണത്തിനിടെ, തങ്ങൾ രണ്ട് പേരെയും സ്വദേശിയാണ് മർദിച്ചതെന്ന് രണ്ട് പ്രവാസികളും അവകാശപ്പെട്ടു. എന്നാൽ, അന്വേഷണത്തിലും തെളിവെടുപ്പിലും പ്രവാസികളുടെ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തൽ വിഭാഗത്തിന് കൈമാറുകയായിരുന്നു.
സംഘർഷങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണേ; ഇല്ലെങ്കിൽ പണി ഉറപ്പ്…..

entry and exit കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്ത് നിന്ന് പുറത്തുപോകുമ്പോഴും 3,000 ദിനാറോ അതിലധികമോ പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ വെളിപ്പെടുത്തണമെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. കച്ചവട ആവശ്യത്തിനായുള്ള 3000 ദിനാറിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ കൈവശം ഉണ്ടെങ്കിൽ ഇക്കാര്യവും നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം.
ഈ നടപടികൾ പാലിക്കാത്ത യാത്രക്കാർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പണം വെളിപ്പെടുത്തൽ ഐച്ഛിക നടപടി അല്ലെന്നും നിയമപരമായ ബാധ്യതയാണെന്നും കസ്റ്റംസ് എല്ലാ യാത്രക്കാരെയും ഓർമ്മിപ്പിച്ചു. അതിർത്തി വഴിയുള്ള പണത്തിന്റെ നീക്കം നിരീക്ഷിക്കുകയും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.