
Expat arrested കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച പ്രവാസി കുവൈത്തിൽ പിടിയിൽ. പാകിസ്ഥാൻ പൗരനാണ് പിടിയിലായത്. യാതൊരുവിധ തിരിച്ചറിയൽ രേഖകളുമില്ലാതെ രാജ്യത്ത് തങ്ങിയിരുന്ന 33 വയസുകാരനാണ് പിടിയിലായത്. മുബാറക് അൽ-കബീർ ഗവർണറേറ്റിലാണ് സംഭവം.
പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, പണം നൽകി മനുഷ്യക്കടത്ത് സംഘങ്ങൾ വഴിയാണ് താൻ കുവൈത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയതെന്ന് ഇയാൾ സമ്മതിച്ചു.
വിശദമായ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാർക്കിംഗിനെച്ചൊല്ലി തർക്കം; കുവൈത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച 30 കാരൻ പിടിയിൽ

Parking കുവൈത്ത് സിറ്റി: കുവൈത്തിൽ അൽ-ജഹ്‌റ ഗവർണറേറ്റിലെ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ വാഹനം നിർത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്വദേശി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച 30 കാരൻ അറസ്റ്റിൽ. ബിദൂൻ പൗരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയായിരുന്നു.
കൈക്ക് കുത്തേറ്റ നിലയിൽ കണ്ടെത്തിയ കുവൈത്ത് സ്വദേശിയായ യുവാവിനെ ഉടൻ തന്നെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. വാഹനം പാർക്ക് ചെയ്യാൻ ആർക്കാണ് മുൻഗണന എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം നടന്നത്.