
Murder Case ഷാർജ: യുഎഇയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ. ഷാർജയിലാണ് സംഭവം. കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ യുവാവും കസഖിസ്ഥാൻ സ്വദേശിയാണ്. ഫ്‌ളാറ്റിൽ വെച്ചാണ് ഇയാൾ സഹോദരിമാരെ കൊലപ്പെടുത്തിയത്.
ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം, ആധുനിക വിവര വിശകലന രീതികൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനകം കേസിലെ നിർണായക വിവരങ്ങൾ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഷാർജ പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്‌സ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്മെന്റ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും കഴിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 20, 22 വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി ഇവർ യുഎഇയിലുണ്ട്. ബ്യൂട്ടി സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ഓഗസ്റ്റ് 17 മുതൽ കുടുംബത്തിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് കുടുംബം ദുബായിലെ കസഖിസ്ഥാൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഓഗസ്റ്റ് 28-ന് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാജ ഫ്രീലാൻസ് വിസ; യുഎഇയിൽ ഒരാൾ അറസ്റ്റിൽ

visa fraud ദുബായ്: വ്യാജ ഫ്രീലാൻസ് വിസയുമായി ബന്ധപ്പെട്ട് യുഎഇയിൽ ഒരാൾ അറസ്റ്റിൽ. വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് വിദേശ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം നാട്ടിൽ കല, വിനോദ മേഖലകളിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ് പിടിയിലായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി.
ഒരാളുടെ കൈവശമുണ്ടായിരുന്ന വ്യാജ രേഖയെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ദുബായ് പോലീസും ജിഡിആർഎഫ്എയും സംയുക്തമായാണ് പരിശോധന നടത്തിയത്. യുഎഇയിൽ തൊഴിൽ അന്വേഷിക്കുന്നവരെയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ വിസകൾ പ്രചരിപ്പിച്ച് ഇയാൾ പണം തട്ടുകയായിരുന്നുവെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.
അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ സോഷ്യൽ മീഡിയ വഴിയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ ലഭിക്കുന്ന വിസ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ സംവിധാനങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാകും ചില തട്ടിപ്പുകാർ പരസ്യങ്ങൾ നൽകുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങൾ വിശ്വസിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നാണ് നിർദ്ദേശം.
വിസ, റെസിഡൻസി സംബന്ധമായ എല്ലാ ഇടപാടുകളും സർക്കാർ അംഗീകരിച്ച ലൈസൻസുള്ള സേവന കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ മാത്രമേ പൂർത്തിയാക്കാവൂ. സംശയാസ്പദമായ ഏതെങ്കിലും വിസ ഓഫറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരമറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.