
My Kuwait Mobile ID കുവൈത്ത് സിറ്റി: ‘മൈ കുവൈത്ത് മൊബൈൽ ഐഡി’ ആപ്പ് ഉപയോഗിക്കുന്ന സ്വദേശികളും വിദേശികൾക്കും ജാഗ്രതാ നിർദ്ദേശം. മൈ കുവൈത്ത് മൊബൈൽ ഐഡി ഉപയോഗിക്കുന്നവർ സുരക്ഷാ മുൻകരുതൽ പാലിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ സ്വന്തം നിലയിൽ ആവശ്യപ്പെടാതെ ലഭിക്കുന്ന ഓതന്റിക്കേഷൻ റിക്വസ്റ്റുകൾക്ക് യാതൊരു കാരണവശാലും അംഗീകാരം നൽകരുതെന്ന് അതോറിറ്റി അറിയിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.
അപ്രതീക്ഷിതമായി ലഭിക്കുന്ന റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിന് മുൻപ്, ഏത് സ്ഥാപനമാണ് അല്ലെങ്കിൽ സേവന ദാതാവാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും എന്തിനുവേണ്ടിയാണ് ഈ അനുമതി തേടുന്നതെന്നും കൃത്യമായി പരിശോധിക്കേണ്ടതാണ്. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെടുന്ന അപേക്ഷകൾ അതീവ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യേണ്ടത്.
ഡിജിറ്റൽ ഐഡന്റിറ്റി സേവനത്തിന്റെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരിയിൽ പട്രോൾ വാഹനം തകർത്തു; പോലീസുകാരെ ആക്രമിച്ച 30 കാരൻ കുവൈത്തിൽ പിടിയിൽ

assaulting officers കുവൈത്ത് സിറ്റി: ലഹരിയിൽ പട്രോൾ വാഹനം തകർത്ത 30 കാരൻ കുവൈത്തിൽ പിടിയിൽ. ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കൽ, അറസ്റ്റ് തടസ്സപ്പെടുത്തൽ, ഔദ്യോഗിക പട്രോൾ വാഹനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് 30 കാരനെ കസ്റ്റഡിയിലെടുത്തത്. സ്വദേശി പൗരനെയാണ് ജ്‌ലീബ് പോലീസ് പോലീസ് പിടികൂടിയത്. ജ്‌ലീബ് മേഖലയിൽ അപകടകരമായ രീതിയിൽ സഞ്ചരിച്ച ഫോർ വീൽ ഡ്രൈവ് വാഹനം ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഡ്രൈവർ അജ്ഞാത ലഹരിവസ്തു ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.
ഈ സമയം ഇയാളുടെ പിതാവും ഇളയ സഹോദരനും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു. വാഹനം പിതാവിന് കൈമാറാനും പ്രതിയോട് പട്രോൾ വാഹനത്തിൽ കയറാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഉദ്യോഗസ്ഥരെ ക്രൂരമായി അധിക്ഷേപിക്കുകയും അറസ്റ്റിനെ ശക്തിയായി എതിർക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി പട്രോൾ വാഹനത്തിലാക്കി. വാഹനത്തിനുള്ളിൽ വെച്ച് പ്രതി മനഃപൂർവ്വം പട്രോൾ കാറിന് കേടുപാടുകൾ വരുത്തി.
പിന്നീട് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ വാഹനത്തിനുണ്ടായ നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചു. ഇൻവെസ്റ്റിഗേറ്ററുടെ ഉത്തരവിനെ തുടർന്ന് പ്രതിയെ പോലീസ് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചു. ഇയാൾ ഉപയോഗിച്ച ലഹരി ഏതാണെന്ന് തിരിച്ചറിയാൻ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.