
Kuwait Traffic Alert; കുവൈറ്റിലെ സിക്സ്ത് റിംഗ് റോഡിൽ വലിയ തോതിലുള്ള റോഡ് അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജഹ്റ ദിശയിലുള്ള പാതയിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും അറിയിച്ചു. സിക്സ്ത് റിംഗ് റോഡിൽ മർത്യേഴ്സ് ഏരിയയ്ക്ക് എതിർവശം മുതൽ മാൾ 360 വരെയുള്ള ഭാഗത്തെ രണ്ട് ‘സ്ലോ ലെയിനുകളാണ്’ അടയ്ക്കുന്നത്. കൂടാതെ, മർത്യേഴ്സ് ഏരിയയിൽ നിന്ന് ജഹ്റ ദിശയിലേക്ക് സിക്സ്ത് റിംഗ് റോഡിലേക്ക് പ്രവേശിക്കുന്ന പാലത്തിലെ എക്സിറ്റും ഈ സമയത്ത് അടച്ചിടും. സെപ്റ്റംബർ 4, വെള്ളിയാഴ്ച അർദ്ധരാത്രി അടയ്ക്കും. ശേഷം സെപ്റ്റംബർ 6, ഞായറാഴ്ച പുലർച്ചെ 5 മണിക്ക് തുറക്കും. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഈ വഴി വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിച്ചുവിടും. യാത്രക്കാർക്ക് മാൾ 360 എക്സിറ്റിലൂടെ വീണ്ടും സിക്സ്ത് റിംഗ് റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കും. റോഡിലെ ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. സിക്സ്ത് റിംഗ് റോഡ് വഴി പോകുന്നവർ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിന് നേരെ വീണ്ടും ഇറാൻ ആക്രമണം; കനത്ത മുന്നറിയിപ്പുമായി കുവൈറ്റ്

Kuwait Iran Attacks; ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ കുവൈറ്റ് ശക്തമായി അപലപിച്ചു. ഇന്ന് പുലർച്ചെ നടന്ന പുതിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് കുവൈറ്റിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാന്റെ ഇത്തരം ശത്രുതാപരമായ സമീപനങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുമെന്നും ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുവൈറ്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് പൂർണ്ണ അവകാശമുണ്ട്. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഏതൊരു ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.