പ്രവാസികൾക്ക് തിരിച്ചടി; ബാഗേജ് നിയമം കർശനമാക്കി ഈ വിമാന കമ്പനി

baggage rules അബുദാബി: പ്രവാസി വിമാന യാത്രികർക്ക് തിരിച്ചടി. എയർ ഇന്ത്യാ എക്‌സ്പ്രസ് ഹാൻഡ് ബാഗേജ് നിയമം കർശനമാക്കിയതോടെയാണ് പ്രവാസികൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഓണമെല്ലാം ആഘോഷിച്ച് നാട്ടിൽ നിന്നും തിരികെ ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്. തങ്ങളുടെ ഉറ്റവർ സ്‌നേഹം ചാലിച്ച് തയാറാക്കി നൽകിയ സാധനങ്ങൾ പലതും ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പല പ്രവാസികൾക്കും നേരിടേണ്ടി വന്നത്.

ലാപ്‌ടോപ്പും ഹാൻഡ് ബാഗേജും ഉൾപ്പെടെ ഏഴു കിലോയിൽ കൂടുതൽ അനുവദിക്കാതിരുന്നത് പലരെയും ബുദ്ധിമുട്ടിലാക്കി. നിയമം കൃത്യമായി അറിയാതെ വിമാനത്താവളത്തിലെത്തിയവർ അവസാന നിമിഷം സാധനങ്ങൾ പുറത്തെടുക്കുകയോ അധിക തുക അടയ്ക്കുകയോ ചെയ്യേണ്ടിവന്നു. ഭാരം പരിധി കടന്നതോടെ സാധനങ്ങൾ ഉപേക്ഷിക്കാതിരുന്ന ഒട്ടേറെ പേർക്കാണ് അധിക കിലോയ്ക്ക് 1,500 രൂപ നിരക്കിൽ പണം അടയ്‌ക്കേണ്ടിവന്നത്. കൈവശമുള്ള ബാക്കി രൂപ യാത്രയയ്ക്കാൻ എത്തിയവർക്കു നൽകിയവരാണ് കുടുങ്ങിയത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് കൈവശമില്ലാത്തവർക്ക് ഉറ്റവരുടെ സ്‌നേഹസമ്മാനം ഉപേക്ഷിക്കേണ്ടിവന്നു.

അതേസമയം, ബാഗേജ് പരിശോധന എല്ലാ കൗണ്ടറുകളിലും ഒരുപോലെയായിരുന്നില്ലെന്ന പരാതിയും യാത്രക്കാർ ഉയർത്തുന്നുണ്ട്. ഒന്നോ രണ്ടോ അധിക കിലോയ്ക്ക് ചില കൗണ്ടറുകളിലെ ഉദ്യോഗസ്ഥർ കണ്ണടച്ചപ്പോൾ, മറ്റു ചില കൗണ്ടറുകളിൽ കർക്കശ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരേ നിയമം നടപ്പാക്കുമ്പോഴും പരിശോധനയിലെ ഇത്തരം വ്യത്യാസം യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും പരാതിയുണ്ട്.

എന്നാൽ, കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യയിൽ ഹാൻഡ് ബാഗേജും ലാപ്‌ടോപ് ബാഗും ചേർത്ത് 10 കിലോ അനുവദിക്കുന്നുണ്ട്. എയർ ഇന്ത്യയിലും 10 കിലോ അനുവദിക്കുന്നുണ്ട്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാൻ ഡ്രോൺ ആക്രമണം; സമുദ്രാതിർത്തിയിൽ ശക്തമായ പ്രതിരോധവുമായി യുഎഇ

Drone Attack ദുബായ്: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഇറാൻ ഡ്രോൺ സമുദ്രാതിർത്തിയിൽ വെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ സായുധ സേന അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് തരം ഭീഷണികളെയും നേരിടാൻ സേന സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ വ്യോമാതിർത്തി 24 മണിക്കൂറും നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. വാർത്തകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും കിംവദന്തികളും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളും ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലാറക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് സേന ആക്രമണം നടത്തുകയും, ഇതിന് മറുപടിയായി ജോർദാനിലെ രണ്ട് യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയക്കുകയും ചെയ്തതിരുന്നു. ഇതോടെയാണ് മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ രൂക്ഷമായത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy