കുവൈത്തിൽ മരുന്ന് വിപണനത്തിനും മെഡിക്കൽ പ്രതിനിധികൾക്കും കർശന നിയന്ത്രണം; പുതിയ ഉത്തരവിറക്കി

Kuwait rules on pharma promotion കുവൈത്ത് സിറ്റി: മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും പ്രചാരണം, മെഡിക്കൽ പ്രതിനിധികളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുതിയ മന്ത്രാലയ ഉത്തരവ് (നമ്പർ 296/2026) പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മരുന്ന് കമ്പനികൾ പാലിക്കേണ്ട നിബന്ധനകളും തത്വങ്ങളും വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്.

വിപണനത്തിനുള്ള മാനദണ്ഡങ്ങൾ:

മരുന്നുകളെക്കുറിച്ചുള്ള എല്ലാ പ്രചാരണ വിവരങ്ങളും കൃത്യവും വ്യക്തവും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായിരിക്കണം. ഉൽപ്പന്നത്തിന്റെ ഗുണങ്ങൾക്കൊപ്പം തന്നെ ദോഷഫലങ്ങളും മുന്നറിയിപ്പുകളും സന്തുലിതമായി അവതരിപ്പിക്കണം. ശാസ്ത്രീയമായ തെളിവുകളില്ലാതെ ‘ഏറ്റവും മികച്ചത്’ (Best), ‘ഏറ്റവും സുരക്ഷിതം’ (Safest), ‘ഏറ്റവും ശക്തമായത്’ (Most Powerful) തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിക്കുന്നത് ഉത്തരവ് വിലക്കുന്നു. അച്ചടിച്ചതോ ഡിജിറ്റലോ ആയ എല്ലാ വിപണന സാമഗ്രികൾക്കും മുൻകൂർ അനുമതി വാങ്ങണം. മരുന്നുകളുടെ സുരക്ഷയും പാർശ്വഫലങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് കുവൈറ്റ് ഫാർമകോവിജിലൻസ് സെന്ററിന്റെ അംഗീകാരം നിർബന്ധമാണ്.

മെഡിക്കൽ പ്രതിനിധികൾക്കുള്ള നിബന്ധനകൾ:

ഫാർമസ്യൂട്ടിക്കൽ ഇൻസ്പെക്ഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പ്രത്യേക പെർമിറ്റ് ലഭിക്കാതെ ആർക്കും മെഡിക്കൽ പ്രതിനിധിയായി പ്രവർത്തിക്കാൻ കഴിയില്ല.
ഈ പെർമിറ്റ് വ്യക്തിഗതവും മറ്റൊരാൾക്ക് കൈമാറാൻ പാടില്ലാത്തതുമാണ്.
ഒരു വർഷം കാലാവധിയുള്ള പെർമിറ്റ് ഓൺലൈൻ വഴി അപേക്ഷിച്ചു വേണം വാങ്ങാൻ.
പ്രതിനിധിയുടെ വിവരങ്ങളിൽ മാറ്റം വന്നാലോ കമ്പനിയുമായുള്ള ബന്ധം അവസാനിച്ചാലോ മന്ത്രാലയത്തെ ഉടൻ അറിയിക്കണം.

പ്രവേശന നിയന്ത്രണങ്ങൾ:

ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ പ്രതിനിധികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻകൂട്ടി അനുമതിയില്ലാതെയും അപ്പോയിന്റ്മെന്റ് ഇല്ലാതെയും ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ പാടില്ല.
ക്ലിനിക്കുകൾ, അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, രോഗികളുടെ മുറികൾ, ഓപ്പറേഷൻ തിയേറ്ററുകൾ, മരുന്ന് സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം പൂർണ്ണമായും നിരോധിച്ചു.
രോഗികളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ സംസാരിക്കാനോ, രോഗികളുടെ ഫയലുകൾ പരിശോധിക്കാനോ അനുവാദമില്ല.
ടെൻഡർ സംബന്ധമായ കാര്യങ്ങൾക്കായി ഔദ്യോഗിക അനുമതിയോടെ മാത്രമേ ഇത്തരം മേഖലകളിൽ പ്രവേശിക്കാവൂ.
ആരോഗ്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും മരുന്നുകളുടെ ദുരുപയോഗം തടയാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത്: ഇവിടുത്തെ ഷവര്‍മ്മ ഇഷ്ടമാണോ? ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്…

food inspection campaign kuwait കുവൈത്ത് സിറ്റി: ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഭക്ഷ്യശാലകളിൽ പരിശോധന ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ഫർവാനിയ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗൗരവകരമായ ഏഴ് നിയമലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ആരോഗ്യ ലൈസൻസുകൾ ഉപയോഗിക്കുക, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണത്തിലും വ്യാപാരത്തിലും ചട്ടങ്ങൾ ലംഘിക്കുക, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കുവെക്കുക എന്നിവയാണ് കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനുമായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെയും അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy