
winter vaccination drive കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വാക്‌സിനേഷൻ ഡ്രൈവ് ശക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശീതകാല വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഹിത്തീനിലെ മുബാറക് അൽ ഹസാവി സ്‌പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പദ്ധതിക്ക് തുടക്കം കുറിച്ചു.
സീസണൽ ഇൻഫ്‌ലുവൻസ, ന്യൂമോണിയ എന്നിവ തടയാനുള്ള വാക്‌സിനുകളാണ് ഈ ക്യാമ്പയിനിലൂടെ നൽകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സ്വദേശികൾക്കും വിദേശികൾക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് വാക്‌സിൻ എടുക്കുന്നതിൽ മുൻഗണന നൽകണം. ശീതകാലത്ത് പടരുന്ന രോഗങ്ങൾ ഗുരുതരമാകാതിരിക്കാൻ സമയബന്ധിതമായി കുത്തിവെപ്പ് എടുക്കുന്നത് ഗുണകരമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശീതകാല രോഗങ്ങൾക്കെതിരെയുള്ള ആദ്യ പ്രതിരോധ കവചമാണ് വാക്‌സിനുകളെന്ന് പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ബസ്തകി പറഞ്ഞു. രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും വാക്‌സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൈ കുവൈത്ത് മൊബൈൽ ഐഡി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി അധികൃതർ

My Kuwait Mobile ID കുവൈത്ത് സിറ്റി: ‘മൈ കുവൈത്ത് മൊബൈൽ ഐഡി’ ആപ്പ് ഉപയോഗിക്കുന്ന സ്വദേശികളും വിദേശികൾക്കും ജാഗ്രതാ നിർദ്ദേശം. മൈ കുവൈത്ത് മൊബൈൽ ഐഡി ഉപയോഗിക്കുന്നവർ സുരക്ഷാ മുൻകരുതൽ പാലിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ സ്വന്തം നിലയിൽ ആവശ്യപ്പെടാതെ ലഭിക്കുന്ന ഓതന്റിക്കേഷൻ റിക്വസ്റ്റുകൾക്ക് യാതൊരു കാരണവശാലും അംഗീകാരം നൽകരുതെന്ന് അതോറിറ്റി അറിയിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.
അപ്രതീക്ഷിതമായി ലഭിക്കുന്ന റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിന് മുൻപ്, ഏത് സ്ഥാപനമാണ് അല്ലെങ്കിൽ സേവന ദാതാവാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും എന്തിനുവേണ്ടിയാണ് ഈ അനുമതി തേടുന്നതെന്നും കൃത്യമായി പരിശോധിക്കേണ്ടതാണ്. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെടുന്ന അപേക്ഷകൾ അതീവ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യേണ്ടത്.
ഡിജിറ്റൽ ഐഡന്റിറ്റി സേവനത്തിന്റെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.